Connect with us

Kannur

സംഗീത തുന്നും കൈത്തറിയിൽ ഫാഷൻ രസതന്ത്രം

Published

on

Share our post

കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർ‌ത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന സംഗീത വിജയവഴിയിൽ എത്തിയത്. ഇവർ തയ്യാറാക്കിയ മോഡലിൽ നിർമ്മിച്ച നെയ്തു വസ്ത്രങ്ങൾ ട്രെൻഡിംഗ് ആയതോടെ സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് തന്നെ മികച്ച മാതൃകയാണ് തുറന്നുകിട്ടിയിരിക്കുന്നത്.

32 ലക്ഷം രൂപയുടെ ടേണോവറാണ് സംഗീതയുടെ വിജയത്തിന് സാക്ഷി.എംപവർമെന്റ് ഓഫ് വുമൺ എന്റർപ്രണർഷിപ്പ് ( ഇവ് ) എന്ന സ്റ്റാർട്ടപ്പ് വഴിയാണ് വിവിധ സംസ്ഥാനങ്ങളിലെ കൈത്തറിഖാദി തുണികളുപയോഗിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഇണങ്ങുന്ന ആധുനിക ഫാഷൻ വസ്ത്രങ്ങൾ ഇവർ രൂപകൽപന ചെയ്യുന്നത്. ഏഴു സംസ്ഥാനങ്ങളിലെ നെയ്ത്തുകാർക്കും ഓൺലൈൻ ഇടനിലക്കാർക്കും കരുത്താണ് ഇപ്പോൾ ഈ സംരംഭക.

പ്രസവത്തിനായി സ്വകാര്യ കോളേജിൽ നിന്ന് ലീവെടുത്തപ്പോഴാണ് ഇത്തരമൊരു ബിസിനസിനെപ്പറ്റി സംഗീത ആലോചിച്ചത്.പ്രകൃതിദത്തമായ നൂലും നിറങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾ ഡിസൈൻ ചെയ്തായിരുന്നു തുടക്കം. ഫാഷൻ ഡിസൈനിംഗ് കോഴ്സും പൂർത്തീകരിയാക്കിയതോടെ ഓൺലൈൻ സൈറ്റുകളിലൂടെ പരിചയക്കാർക്കിടയിൽ വസ്ത്രം വിറ്റുതുടങ്ങി.

സ്വന്തമായി ഗാർമെന്റ്സ് യൂണിറ്റുകൾ തുടങ്ങി കൂടുതൽ ലാഭം നേടാമെന്ന ചിന്ത വിട്ട് പരമ്പരാഗത കൈത്തറി തൊഴിലാളികളെ സംരംഭത്തിൽ പങ്കാളികളാക്കുകയായിരുന്നു ഈ അദ്ധ്യാപിക. കൈത്തറിയെന്ന പേരിൽ പവർലൂമിൽ ഉത്പ്പാദിപ്പിക്കുന്ന തുണികൾക്ക് പകരം യഥാർത്ഥ കൈത്തറിയെ പുനരവതരിപ്പിക്കുകയായിരുന്നു സംഗീത .

കൈത്തറിയെ പുനഃരുജ്ജീവിപ്പിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെടുന്നിടത്താണ് സംഗീതയുടെ വിജയം.
2018ൽ സ്റ്റാർട്അപ് ആയാണ് ഇവ് റജിസ്റ്റർ ചെയ്തത്.മൈസോൺ സ്റ്റാർട്ടപ്പ് ഇൻകുബേഷർ ചീഫ് ഓപ്പറേറ്ററിംഗ് ഓഫീസറും ഇവിന്റെ സഹസ്ഥാപകനുനുമായ ഭർത്താവ് അഭയനും മക്കളായ ആവണിക്കും അഥിതിക്കുമൊപ്പം കണ്ണൂരാണ് സംഗീതയുടെ താമസം. നീലേശ്വരം സ്വദേശി വേങ്ങയിൽ ബാലകൃഷ്ണൻ നായരുടെയും സുധയുടെയും മകളാണ് സംഗീത.

വിപ്ലവം ഇവ

1. നെയ്ത്തുകാരും ഗാർമെന്റ് യൂണിറ്റുകാരും റീസെല്ലേഴ്സും സ്ത്രീകൾ.

2. ഫാഷൻ സാരീസ്. വെഡ്ഡിംഗ് കലക്ഷൻ , യൂത്ത് കാഷ്വൽ വെയറിംഗ്സ്,ലെഗിൻസ്, പലാസോ എന്നിവയാണ് കൈത്തറിയിൽ ഒരുക്കുന്നത്. ഖാദിയിൽ ബ്ലേസറുകൾ (കോട്ട്), സ്ത്രീകൾക്കുള്ള പാൻസുകൾ എന്നിവയാണ് അവസാനം ഇറക്കിയത്.

3.സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും വിതരണം

4. ഗോവ ഗവൺമെന്റിന്റെ കൈത്തറി പുനരുജ്ജീവിപ്പിക്കൽ പദ്ധതിയുടെ ഔദ്യോഗിക പങ്കാളിയാണ് ഇവ്.

ഒരു ലക്ഷ്യം കൂടിയുണ്ട്

കണ്ണൂരിൽ എല്ലാ സംസ്ഥാനത്തെയും കൈത്തറി നിർമ്മാണം നേരിട്ട് കണ്ട് വാങ്ങാവുന്ന രീതിയിൽ എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം.


Share our post

Kannur

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ ഒരു കോടിയിലധികം തട്ടിയെടുത്ത കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും  പഞ്ചായത്ത്മെമ്പറും ബാങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. നിലമ്പൂർ എടക്കര മുത്തേടം  സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനിയെ (31) ആണ്  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് കാനായി, എഎസ്ഐസതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. പയ്യന്നൂർ ഏഴിലോട് സ്വദേശി യുടെ പണമാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി
2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായി വിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി എഴുപത്തി ആറായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ  എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കര അർബൻ ബാങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വച്ച് പോലീസ് പിന്തുടർന്നു പിടികൂടി.


Share our post
Continue Reading

Kannur

പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

Published

on

Share our post

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്  നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.


Share our post
Continue Reading

Kannur

വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

Published

on

Share our post

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!