Connect with us

Kerala

ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും; തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

Published

on

Share our post

കൊച്ചി : ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നതാണ് ഇത്തവണ തിരക്ക്‌ ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത്രയധികം പേർ എത്തിയിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും കൂടുതൽ എത്തുന്നതിനാൽ മിനിറ്റിൽ 60 –65 പേരെ മാത്രമേ പതിനെട്ടാംപടി കടത്തിവിടാനാകുന്നുള്ളൂ. മിനിറ്റിൽ 80 പേരെ വരെ കടത്തിവിടുകയാണ് ലക്ഷ്യം. ഫ്ലൈ ഓവറിൽ പരമാവധി 1440 പേർക്കേ നിൽക്കാനാകൂ.

പമ്പയിലും നിലക്കലിലുമുള്ള സ്പോട്ട് ബുക്കിങ്ങുകളിലും എണ്ണം കൂടി. കേരളത്തിലുള്ളവരാണ് ദർശനത്തിന്‌ സ്പോട്ട് ബുക്കിങ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവർ വെർച്വൽ ക്യൂ ബുക്കിങ്ങിനെയാണ്‌ ആശ്രയിക്കുന്നത്‌. അപ്പാച്ചിമേട്, ശരംകുത്തി, ശബരിപീഠം തുടങ്ങിയ സ്ഥലങ്ങളിൽ തിരക്ക്‌ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും എ.ഡി.ജി.പി വിശദീകരിച്ചു. റിപ്പോർട്ട് കോടതി ബുധനാഴ്ച പരിഗണിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലക്കലിൽനിന്ന് ആളുകളെ കയറ്റാതെ ബസുകൾ പമ്പയിലെത്തി അവിടെനിന്ന് ഭക്തരുമായി തിരികെ നിലക്കലിലേക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം നിലക്കലിൽനിന്ന് ഒഴിഞ്ഞ ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. നിലക്കലിൽ മതിയായ ബസ് സൗകര്യമില്ലെന്ന വാർത്തയ്‌ക്ക്‌ അടിസ്ഥാനമായത് ഇതാണ്. പമ്പ–നിലക്കൽ ചെയിൻ സർവീസിന് 40 എ.സി ബസുകളടക്കം 188 ബസുകളുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും

തീർഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധയോടെയാണ് പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത്. 

വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി ചുരുക്കിയത് തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിങ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ലുമേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം തീർഥാടകരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തും. 

നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതൽ സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കാൻ പാർക്കിങ് സൗകര്യം കൃത്യമായി ക്രമീകരിക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 2,300 ശുചിമുറികൾ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പുലർച്ചെ സന്നിധാനത്ത് എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.

സന്നിധാനത്ത് തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

സന്നിധാനത്തെ തീർഥാടകത്തിരക്ക് ഒഴിവാക്കാൻ ഗതാഗതനിയന്ത്രണം. പമ്പയിലേക്കെത്തുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. പത്തനംതിട്ടയിൽനിന്ന് എത്തുന്ന വാഹനങ്ങളും എരുമേലിയിൽനിന്ന് എത്തുന്ന വാഹനങ്ങളും നിയന്ത്രിച്ചാണ് കയറ്റിവിടുന്നത്. സന്നിധാനത്തെ തിരക്കനുസരിച്ച് ഇലവുങ്കലിന് മുമ്പ്‌ വാഹനങ്ങൾ നിയന്ത്രിക്കുന്നു. 

ഒരുമിച്ച് വാഹനങ്ങളെത്തുന്നത് ഒഴിവാക്കാനാണ് ഇടവേളകളിലായി വാഹനം കടത്തിവിടുന്നത്. ഇലവുങ്കലിന് മുമ്പായി കുറച്ച് ദൂരം മാത്രമാണ് വാഹനം പിടിച്ചിടുക. അത്യാവശ്യഘട്ടങ്ങളിൽ തീർഥാടകർക്ക് വാഹനങ്ങളിൽ വെള്ളമെത്തിച്ച് നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. സന്നിധാനത്തെത്തുന്ന തീർഥാടകർക്ക് സുഖദർശനവും സുരക്ഷയും ഉറപ്പാക്കാനാണ് വാഹനം നിയന്ത്രിക്കുന്നത്. നിയന്ത്രണം മൂലം തീർഥാടക തിരക്ക് കുറയ്ക്കാനായി. കഴിഞ്ഞ ദിവസങ്ങളിലെ അത്ര തിരക്ക് സന്നിധാനത്ത് ചൊവ്വാഴ്ച ഉണ്ടായില്ല. നിലയ്ക്കലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. എന്നാൽ എത്തുന്ന തീർഥാടകരുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്.


Share our post

Kerala

മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം

Published

on

Share our post

കേരളം ചൂടിന്റെ തലസ്ഥാനം ആകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്.കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിന് ഇടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെ കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞ് കാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽ നിന്ന് വ്യക്തം, ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്.വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015-2024 കാലഘട്ടത്തിലാണ്.

കഴിഞ്ഞ 100 വർഷത്തിന് ഇടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപ വർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്ക് താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്ത് ഇറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.


Share our post
Continue Reading

Breaking News

രൂക്ഷമായ വന്യജീവി ആക്രമണം:വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപ്പറ്റ :ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.


Share our post
Continue Reading

Kerala

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Published

on

Share our post

കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.

ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് ‌സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!