Connect with us

Kerala

‘അക്കരെ’ സിനിമയുടെ കഥാകാരനും എഴുത്തുകാരനുമായ പി.കെ. നന്ദനവര്‍മ അന്തരിച്ചു

Published

on

Share our post

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പറവൂര്‍ സായികൃപയില്‍ പി.കെ. നന്ദനവര്‍മ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ പി.ആര്‍. കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കക്കുട്ടിയമ്മയുടെയും മകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം സത്യസായി സേവാസമിതിയുടെ പറവൂര്‍ കണ്‍വീനറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അക്കരെ’ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്. ഇതേ പേരിലുള്ളതുകൂടാതെ ഉഷ്ണസന്ധ്യകള്‍, അപരിചിതന്റെ അനുജത്തി എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. വാനമ്പാടി, മധുരഭക്തി (കവിതാ സമാഹാരം), മരമൊരു വരം (ബാലസാഹിത്യം), സായി ദര്‍ശനം (വിവര്‍ത്തനം) എന്നിവയുടെ രചയിതാവുമാണ്.

സീരിയലും ഡോക്യുമെന്ററികളും ലഘു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളുമെഴുതി.

വയലിനിസ്റ്റ് മാവേലിക്കര കൊട്ടാരത്തില്‍ സുലേഖ വര്‍മയാണ് ഭാര്യ. മക്കള്‍: സന്ദീപ് വര്‍മ (വൈസ് പ്രസിഡന്റ് ബിസിനസ് ഓപ്പറേഷന്‍സ്, സ്റ്റോറി ബോട്സ്, ഗുഡ്ഗാവ്), സിനിമാ താരം ശബരീഷ് വര്‍മ. മരുമക്കള്‍: ശാലിനി (ആമസോണ്‍), അശ്വിനി (സിനിമ ആര്‍ട്ട് ഡയറക്ടര്‍). സഹോദരങ്ങള്‍: പരേതരായ പി.കെ. ഹരീന്ദ്ര വര്‍മ, ശാന്തകുമാരി.

അക്ഷരങ്ങള്‍ക്കക്കരെ, പാരമ്പര്യത്തിനിക്കരെ

കൊച്ചി: കാളിദാസന്റെ ഉജ്ജൈനിയിലെ ക്ഷേത്രത്തില്‍നിന്നു കിട്ടിയ പ്രസാദത്തിന്റെ ഓര്‍മയാണ് പി.കെ. നന്ദനവര്‍മയെക്കുറിച്ചു പറയുമ്പോള്‍ എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ മനസ്സിലുള്ളത്. ഏതാണ്ട് അറുപതുവര്‍ഷത്തിനപ്പുറത്തുള്ള ഒരു സമ്മാനത്തിന്റെ അനുഭവമാണത്. ക്ഷേത്രത്തിലെ പ്രസാദത്തിലൊരു പങ്ക് മോഹനവര്‍മ ചേര്‍ത്തലയിലെ വീട്ടിലേക്കയച്ചു. അദ്ദേഹത്തിന്റെ അമ്മ അത് രണ്ടുപേര്‍ക്കായി പകുത്തുനല്‍കി; മകന്‍ കെ.എല്‍. ശ്രീകൃഷ്ണദാസിനും ചേച്ചിയുടെ കൊച്ചുമകന്‍ നന്ദനവര്‍മയ്ക്കും. ആ പ്രസാദത്തിന്റെ അനുഗ്രഹമാണ് നന്ദനവര്‍മയെ എഴുത്തുകാരനാക്കിയതെന്ന് താന്‍ എപ്പോഴും പറയുമായിരുന്നെന്ന് മോഹനവര്‍മ.

”എന്റെ അമ്മയുടെ ചേച്ചിയുടെ കൊച്ചുമകനായിരുന്നതുകൊണ്ട് അനന്തരവന്റെ സ്ഥാനത്താണ് നന്ദനവര്‍മയെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ സാഹിത്യവും സിനിമയുമായിരുന്നു പ്രധാന വിഷയങ്ങള്‍” – മോഹനവര്‍മ ഓര്‍മിച്ചു. സായിബാബയുടെ തീവ്രഭക്തനായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നന്ദനവര്‍മയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഈ സായിഭക്തിയാണ് അദ്ദേഹത്തെ ‘സായിദര്‍ശനം’ എന്ന വിവര്‍ത്തന ഗ്രന്ഥത്തിന്റെ രചയിതാവാക്കിയത്.

നന്ദനവര്‍മയുടെ ‘അക്കരെ’ എന്ന ചെറുകഥ കെ.എന്‍. ശശിധരന്‍ സിനിമയാക്കിയപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരാണ്. പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ളതുള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും ഇദ്ദേഹത്തിന്റേതായുണ്ട്.

ഭാര്യ സുലേഖ വര്‍മ വയലിനില്‍ കേള്‍വി കേട്ടപ്പോഴും മകന്‍ ശബരീഷ് വര്‍മ നടനും ഗാനരചയിതാവുമൊക്കെയായി അറിയപ്പെട്ടപ്പോഴും മരുമകളായെത്തിയ അശ്വിനി കലാസംവിധാന രംഗത്ത് കൈയൊപ്പിട്ടപ്പോഴും നന്ദനവര്‍മയിലെ കലാകാരന്‍ തന്റെ കലാപാരമ്പര്യം വലുതാകുന്നതു കണ്ട് സന്തോഷിച്ചു. ‘പ്രേമം’ മുതല്‍ ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വരെയെത്തി നില്‍ക്കുന്ന ശബരീഷിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് നന്ദനവര്‍മയ്ക്കുണ്ട്. ശബരീഷിന്റെ ഭാര്യ അശ്വിനി ഹൃദയം, ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടാണ്.


Share our post

Kerala

തൊട്ടു നോക്കി കള്ളനോട്ട് തിരിച്ചറിയാം, ഇന്ത്യൻ കറൻസിയിൽ ഒളിപ്പിച്ചു വച്ച വിദ്യകൾ

Published

on

Share our post

പണത്തിന്റെ ഉപയോഗമില്ലാത്ത ഒരു സാധാരണ ദിവസം പോലും നമ്മൾ കടന്നു പോകാറില്ല. പണ്ടത്തെ അപേക്ഷിച്ച് യു പി ഐ ആപ്പുകൾ വഴിയാണ് നമ്മൾ പണമേറെ ചിലവഴിക്കുന്നതെങ്കിലും കറൻസി നോട്ടുകൾ പാടെ ഒഴിവാക്കാവുന്ന സാഹചര്യത്തെപ്പറ്റിയൊന്നും നമുക്ക് ചിന്തിക്കാനായിട്ടില്ല. ഇത് കൂടാതെ കള്ളനോട്ടുകളും ഒരുപാട് സ്ഥലത്ത് നിന്ന് പിടികൂടിയെന്ന വാ‌ർത്തകളും നമ്മളെന്നും കേൾക്കാറുള്ളതാണ്. സാധാരണയാളുകൾക്ക് പല ടെസ്റ്റുകളും നടത്തി ഇത് കളളനോട്ടാണോ, യഥാ‌ർത്ഥ പണമാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയാറുണ്ട്. എന്നാൽ അന്ധരായ ആളുകൾക്ക് എങ്ങനെ ഇത് തിരിച്ചറിയാം? അന്ധരായ ആളുകൾക്കും ഇത് എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗങ്ങളുണ്ട്. തൊട്ടു നോക്കിയാള മനസിലാകുന്ന തരത്തിൽ നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. ഇതിനു പുറമേ കറൻസികൾ അച്ചടിക്കുന്ന സമയത്തും നോട്ടുകളിൽ ചില പ്രത്യേക അടയാളങ്ങളിടും. തൊട്ടു നോക്കുമ്പോൾ മനസിലാക്കാൻ പറ്റുന്ന ബ്ലീഡ് മാർക്കുകൾ എല്ലാ നോട്ടുകളിലും നൽകിയിട്ടുണ്ട്. ഇത് തിരശ്ചീനവും കോണോടുകോണുമായ ഒരു തരം രേഖകളാണ്.

അന്ധരായ ആളുകൾക്ക് കള്ള നോട്ടുകൾ തിരിച്ചറിയാൻ മറ്റൊരു മാ‌ർഗം കൂടിയുണ്ട്. അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം ഇതു പോലെ ഇവരെ സഹായിക്കുന്ന ഒന്നാണ്. 20 രൂപയുടെ നോട്ടുകൾ മുതൽ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഇത് നൽകിയിട്ടുണ്ടാവും. എന്നാൽ 10 രൂപ നോട്ടിൽ ഈ ചിഹ്നങ്ങളില്ല. 500 രൂപയുടെ നോട്ടിൽ ഇത് വൃത്താകൃതിയിലും, 100 രൂപയുടെ നോട്ടിൽ ഇത് ത്രികോണാകൃതിയിലും, 200 രൂപ നോട്ടില്‍ ഇത് H പോലെ ആകൃതിയിലും, 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ് ഉണ്ടാകുക. ഈ അടയാളം നോക്കി ഇവ‍‌‌ർക്ക് പണത്തിന്റെ മൂല്യം തിരിച്ചറിയാനാകും


Share our post
Continue Reading

Kerala

ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

Share our post

ഇന്ത്യയിലെ ഹൈവേകളില്‍ ടോള്‍ പിരിവിനായി നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ (എഎന്‍പിആര്‍) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള എഎന്‍പിആര്‍ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല.

ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോര്‍ഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎന്‍എസ്എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.


Share our post
Continue Reading

Kerala

ആൻജിയോ പ്ലാസ്റ്റിയുടെ പിതാവ്; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ അന്തരിച്ചു

Published

on

Share our post

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെആതുര ശുശ്രൂഷാ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത്നടക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം ജില്ലയിലെ മാങ്ങാനത്ത്1948 ജനുവരി ആറിനായിരുന്നു ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!