Connect with us

Kerala

‘അക്കരെ’ സിനിമയുടെ കഥാകാരനും എഴുത്തുകാരനുമായ പി.കെ. നന്ദനവര്‍മ അന്തരിച്ചു

Published

on

Share our post

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പറവൂര്‍ സായികൃപയില്‍ പി.കെ. നന്ദനവര്‍മ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ പി.ആര്‍. കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കക്കുട്ടിയമ്മയുടെയും മകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം സത്യസായി സേവാസമിതിയുടെ പറവൂര്‍ കണ്‍വീനറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അക്കരെ’ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്. ഇതേ പേരിലുള്ളതുകൂടാതെ ഉഷ്ണസന്ധ്യകള്‍, അപരിചിതന്റെ അനുജത്തി എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. വാനമ്പാടി, മധുരഭക്തി (കവിതാ സമാഹാരം), മരമൊരു വരം (ബാലസാഹിത്യം), സായി ദര്‍ശനം (വിവര്‍ത്തനം) എന്നിവയുടെ രചയിതാവുമാണ്.

സീരിയലും ഡോക്യുമെന്ററികളും ലഘു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളുമെഴുതി.

വയലിനിസ്റ്റ് മാവേലിക്കര കൊട്ടാരത്തില്‍ സുലേഖ വര്‍മയാണ് ഭാര്യ. മക്കള്‍: സന്ദീപ് വര്‍മ (വൈസ് പ്രസിഡന്റ് ബിസിനസ് ഓപ്പറേഷന്‍സ്, സ്റ്റോറി ബോട്സ്, ഗുഡ്ഗാവ്), സിനിമാ താരം ശബരീഷ് വര്‍മ. മരുമക്കള്‍: ശാലിനി (ആമസോണ്‍), അശ്വിനി (സിനിമ ആര്‍ട്ട് ഡയറക്ടര്‍). സഹോദരങ്ങള്‍: പരേതരായ പി.കെ. ഹരീന്ദ്ര വര്‍മ, ശാന്തകുമാരി.

അക്ഷരങ്ങള്‍ക്കക്കരെ, പാരമ്പര്യത്തിനിക്കരെ

കൊച്ചി: കാളിദാസന്റെ ഉജ്ജൈനിയിലെ ക്ഷേത്രത്തില്‍നിന്നു കിട്ടിയ പ്രസാദത്തിന്റെ ഓര്‍മയാണ് പി.കെ. നന്ദനവര്‍മയെക്കുറിച്ചു പറയുമ്പോള്‍ എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ മനസ്സിലുള്ളത്. ഏതാണ്ട് അറുപതുവര്‍ഷത്തിനപ്പുറത്തുള്ള ഒരു സമ്മാനത്തിന്റെ അനുഭവമാണത്. ക്ഷേത്രത്തിലെ പ്രസാദത്തിലൊരു പങ്ക് മോഹനവര്‍മ ചേര്‍ത്തലയിലെ വീട്ടിലേക്കയച്ചു. അദ്ദേഹത്തിന്റെ അമ്മ അത് രണ്ടുപേര്‍ക്കായി പകുത്തുനല്‍കി; മകന്‍ കെ.എല്‍. ശ്രീകൃഷ്ണദാസിനും ചേച്ചിയുടെ കൊച്ചുമകന്‍ നന്ദനവര്‍മയ്ക്കും. ആ പ്രസാദത്തിന്റെ അനുഗ്രഹമാണ് നന്ദനവര്‍മയെ എഴുത്തുകാരനാക്കിയതെന്ന് താന്‍ എപ്പോഴും പറയുമായിരുന്നെന്ന് മോഹനവര്‍മ.

”എന്റെ അമ്മയുടെ ചേച്ചിയുടെ കൊച്ചുമകനായിരുന്നതുകൊണ്ട് അനന്തരവന്റെ സ്ഥാനത്താണ് നന്ദനവര്‍മയെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ സാഹിത്യവും സിനിമയുമായിരുന്നു പ്രധാന വിഷയങ്ങള്‍” – മോഹനവര്‍മ ഓര്‍മിച്ചു. സായിബാബയുടെ തീവ്രഭക്തനായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നന്ദനവര്‍മയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഈ സായിഭക്തിയാണ് അദ്ദേഹത്തെ ‘സായിദര്‍ശനം’ എന്ന വിവര്‍ത്തന ഗ്രന്ഥത്തിന്റെ രചയിതാവാക്കിയത്.

നന്ദനവര്‍മയുടെ ‘അക്കരെ’ എന്ന ചെറുകഥ കെ.എന്‍. ശശിധരന്‍ സിനിമയാക്കിയപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരാണ്. പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ളതുള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും ഇദ്ദേഹത്തിന്റേതായുണ്ട്.

ഭാര്യ സുലേഖ വര്‍മ വയലിനില്‍ കേള്‍വി കേട്ടപ്പോഴും മകന്‍ ശബരീഷ് വര്‍മ നടനും ഗാനരചയിതാവുമൊക്കെയായി അറിയപ്പെട്ടപ്പോഴും മരുമകളായെത്തിയ അശ്വിനി കലാസംവിധാന രംഗത്ത് കൈയൊപ്പിട്ടപ്പോഴും നന്ദനവര്‍മയിലെ കലാകാരന്‍ തന്റെ കലാപാരമ്പര്യം വലുതാകുന്നതു കണ്ട് സന്തോഷിച്ചു. ‘പ്രേമം’ മുതല്‍ ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വരെയെത്തി നില്‍ക്കുന്ന ശബരീഷിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് നന്ദനവര്‍മയ്ക്കുണ്ട്. ശബരീഷിന്റെ ഭാര്യ അശ്വിനി ഹൃദയം, ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടാണ്.


Share our post

Kerala

മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം

Published

on

Share our post

കേരളം ചൂടിന്റെ തലസ്ഥാനം ആകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്.കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിന് ഇടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെ കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞ് കാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽ നിന്ന് വ്യക്തം, ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്.വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015-2024 കാലഘട്ടത്തിലാണ്.

കഴിഞ്ഞ 100 വർഷത്തിന് ഇടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപ വർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്ക് താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്ത് ഇറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.


Share our post
Continue Reading

Breaking News

രൂക്ഷമായ വന്യജീവി ആക്രമണം:വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപ്പറ്റ :ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.


Share our post
Continue Reading

Kerala

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Published

on

Share our post

കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.

ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് ‌സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!