MATTANNOOR
കണ്ണൂർ വിമാനത്താവളം ആറാംവയസ്സിലേക്ക്; പറന്നുയരുമോ കണ്ണൂർ
മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്.
വിദേശകമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര അവഗണനയും തുടരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് ഈ വർഷം മേയിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചത്. യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുവഴി ഉണ്ടായത്.
ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷപകരുന്നുണ്ട്. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്ന കാര്യം കമ്പനിയുടെ പരിഗണനയിലുണ്ട്.
പോയിന്റ് ഓഫ് കോളിനായി നീളുന്ന കാത്തിരിപ്പ്
:വിദേശകമ്പനികളുടെ സർവീസുകൾ വഴി മാത്രമേ കണ്ണൂർ വിമാനത്താവളം ലാഭകരമാക്കാൻ കഴിയൂ. സംസ്ഥാന സർക്കാരും കിയാലും നിരന്തരം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ല. പുതിയ വിമാനത്താവളങ്ങൾക്ക് വിദേശ സർവീസിനുള്ള ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകേണ്ടതില്ലെന്ന നയമാണ് കാരണമായി പറയുന്നത്.
അടുത്തിടെയാണ് ഗോവയിലെ മനോഹർ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസിന് അനുമതി നൽകിയത്. ഡാംബോളിം വിമാനത്താവളത്തിലെ സർവീസാണ് പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിയത്.
ഇതേരീതിയിൽ ജയ്‌പുരിലെ സർവീസ് കണ്ണൂരിലേക്ക് മാറ്റാൻ മുൻപ് ഇത്തിഹാദ് എയർവേയ്‌സ് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു.
ഏവിയേഷൻ പാർലമെന്ററി കാര്യസമിതി സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. വിദേശ സർവീസുകളുടെ കാര്യത്തിൽ അനുകൂല നിലപാടാണ് സമിതിയെടുത്തത്.
സാധ്യതകൾ ഒട്ടേറെ
:ഹജ്ജ് പുറപ്പെടൽ കേന്ദ്രം കഴിഞ്ഞ വർഷം കണ്ണൂരിൽ അനുവദിച്ചിരുന്നു. പരാതികളൊന്നുമില്ലാതെ ആദ്യ ഹജ്ജ് ക്യാമ്പ് പൂർത്തിയാക്കാനായി. വിദേശ കമ്പനികളുടെ സർവീസിനൊപ്പം ചരക്കുവിമാനങ്ങളും സർവീസ് തുടങ്ങിയാൽ കിയാലിന് നേട്ടമാകും. രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന തരത്തിൽ 3050 മീറ്റർ റൺവേയും വിശാലമായ ടെർമിനലും അനുബന്ധ സംവിധാനങ്ങളും ഇവിടെയുണ്ട്. അനുബന്ധ പദ്ധതിക്ക് ആവശ്യമായ ഭൂമിയും വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്.
പെരുകുന്ന നഷ്ടക്കണക്ക് :എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022-23 വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടി രൂപയാണ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളിൽ നഷ്ടത്തിന്റെ കാര്യത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്താണ് കണ്ണൂർ. വിമാനത്താവള കമ്പനിയുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി 11 വർഷത്തിൽനിന്ന് 20 ആക്കി നീട്ടാൻ ധാരണയായെന്ന് മുഖ്യമന്ത്രി വാർഷികയോഗത്തിൽ അറിയിച്ചിരുന്നു.
കൂടുതൽ സർവീസുകൾ വരും
വിമാനത്താവളം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. എയർഇന്ത്യ എക്സ്പ്രസിന്റേതുൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ തുടങ്ങും. കമ്പനികളുമായി ‘കിയാൽ’ നിരന്തരം ചർച്ച നടത്തുന്നുണ്ട്. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിൽ വിമാനത്താവളം ഉയരും. പ്രതിസന്ധികളെ മറികടന്ന് വളരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സി.ദിനേശ് കുമാർ,
മാനേജിങ് ഡയറക്ടർ, കിയാൽ
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്