Connect with us

Kerala

ഡല്‍ഹിയിലേക്ക് വിമാനത്തിൽ, യൂസ്ഡ് കാർ വാങ്ങി എം.ഡി.എം.എയുമായി കേരളത്തിലേക്ക്

Published

on

Share our post

കൊച്ചി: കാണുന്നവര്‍ക്ക് യാതൊരു സംശയവും തോന്നില്ല, പണിയെടുത്ത് ജീവിക്കുന്ന ‘നല്ലവനായ ഉണ്ണി’യെന്ന് തോന്നിപ്പിക്കലായിരുന്നു ആദ്യ പടി. പോലീസ് പിടിവീഴാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളും മെനഞ്ഞു. എന്നാല്‍, പ്രതികളുടെ കണക്കുക്കൂട്ടലുകള്‍ തെറ്റി. നിരീക്ഷണത്തിനൊടുവില്‍ കോടികളുടെ മയക്കുമരുന്നുമായി മൂന്നുയുവാക്കളെയും പോലീസ് പൂട്ടി.

1.810 കിലോ എം.ഡി.എം.എയാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പറവൂരില്‍നിന്നും കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് പോലീസ് പിടികൂടിയത്. പുതുവര്‍ഷാഘോഷം കൊഴുപ്പിക്കാനാണ് പ്രതികള്‍ ഇവ എത്തിച്ചതെന്ന് കരുതുന്നു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ലഹരിമരുന്ന് വില്‍പ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.

കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), തംബുരു എന്ന് വിളിപ്പേരുള്ള നോര്‍ത്ത് പറവൂര്‍ തട്ടാന്‍ പടി കണ്ണന്‍ കുളത്തില്‍ നിഥിന്‍ കെ വേണു (28), പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ (29) എന്നിവരെയാണ് പറവൂരിലെ വാടകവീട്ടില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഹ്രസ്വ ചിത്ര നിര്‍മാണത്തിനായാണ് പ്രതികള്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രതികള്‍ ഇവിടെവെച്ച് ഹ്രസ്വ ചിത്രത്തിനുള്ള ഓഡീഷനും നടത്തി.

ഡല്‍ഹിയില്‍ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. നൈജീരിയന്‍ സംഘമാണ് ഇവര്‍ക്ക് ഡല്‍ഹിയില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് വിവരം. ഇതിനുമുമ്പും പല തവണ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം പോയി അവിടെ നിന്ന് മയക്കുമരുന്ന് വാങ്ങും. അവിടെ നിന്നും സെക്കന്റ് ഹാന്റ് വാഹനം വാങ്ങി കേരളത്തിലെത്തിച്ചാണ് വില്പന നടത്തിയിരുന്നത്. പ്രതികള്‍ വാടകക്കെടുത്ത വീട്ടിലെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയറുകള്‍ക്കുള്ളില്‍ നിന്നുമാണ് ഒരുകിലോയിലേറെ മയക്കുമരുന്ന് പിടികൂടിയത്. ഇരുപത് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്.

നാല് മാസം മുമ്പാണ് ഹ്രസ്വ ചിത്രത്തിന് തിരക്കഥയെഴുതുന്നതിനും ഓഡിഷന്‍ നടത്തുന്നതിനുമായി വീട് വാടകക്കെടുത്തത്. ഇവിടെവെച്ച് ഓഡിഷനും നടത്തി. പിന്നീട് നിരവധി പേര്‍ ഇവിടേക്ക് വന്ന് പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. മഫ്തിയിലെത്തിയ പോലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. പ്രതികള്‍ രാത്രിയില്‍ പുറത്ത് പോയി രാവിലെ തിരികെ വന്നപ്പോഴാണ് പോലീസ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ നടക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍’ പദ്ധതിയുടെ ഭാഗമായി ഡാന്‍സാഫ് ടീമും പറവൂര്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍ പദ്ധതി പ്രകാരം റൂറല്‍ ജില്ലയില്‍ പിടിക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്നു വേട്ടയാണിത്.

പോലീസ് പിടിയിലായ നിഥിന്‍ കെ.വേണു പാലക്കാട് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രതിയാണ്. നിധിന്‍ കെ.വിശ്വം കൊലപാതകശ്രമക്കേസ്, ആത്മഹത്യാ പ്രേരണ കേസ് ഉള്‍പ്പടെ നിരവധി ക്കേസിലെ പ്രതിയാണ്. ഡി.ജി.പി ഷേയ്ക്ക് ദര്‍ബേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്‌ക്വാഡ് രൂപീകരിച്ചത്. എ.ഡി ജി.പി അജിത് കുമാര്‍ , ഐ.ജി. സ്പര്‍ജന്‍ കുമാര്‍, ഡി.ഐ ജി പുട്ട വിമലാദിത്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. മാരായ പി.പി ഷംസ്. എം.കെ മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ, വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍മാരയ പ്രശാന്ത് പി.നായര്‍ , ഷാഹുല്‍ ഹമീദ് തുടങ്ങിയവരും റെയ്ഡിനുണ്ടായിരുന്നു.


Share our post

Kerala

തൊട്ടു നോക്കി കള്ളനോട്ട് തിരിച്ചറിയാം, ഇന്ത്യൻ കറൻസിയിൽ ഒളിപ്പിച്ചു വച്ച വിദ്യകൾ

Published

on

Share our post

പണത്തിന്റെ ഉപയോഗമില്ലാത്ത ഒരു സാധാരണ ദിവസം പോലും നമ്മൾ കടന്നു പോകാറില്ല. പണ്ടത്തെ അപേക്ഷിച്ച് യു പി ഐ ആപ്പുകൾ വഴിയാണ് നമ്മൾ പണമേറെ ചിലവഴിക്കുന്നതെങ്കിലും കറൻസി നോട്ടുകൾ പാടെ ഒഴിവാക്കാവുന്ന സാഹചര്യത്തെപ്പറ്റിയൊന്നും നമുക്ക് ചിന്തിക്കാനായിട്ടില്ല. ഇത് കൂടാതെ കള്ളനോട്ടുകളും ഒരുപാട് സ്ഥലത്ത് നിന്ന് പിടികൂടിയെന്ന വാ‌ർത്തകളും നമ്മളെന്നും കേൾക്കാറുള്ളതാണ്. സാധാരണയാളുകൾക്ക് പല ടെസ്റ്റുകളും നടത്തി ഇത് കളളനോട്ടാണോ, യഥാ‌ർത്ഥ പണമാണോ എന്നൊക്കെ തിരിച്ചറിയാൻ കഴിയാറുണ്ട്. എന്നാൽ അന്ധരായ ആളുകൾക്ക് എങ്ങനെ ഇത് തിരിച്ചറിയാം? അന്ധരായ ആളുകൾക്കും ഇത് എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗങ്ങളുണ്ട്. തൊട്ടു നോക്കിയാള മനസിലാകുന്ന തരത്തിൽ നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. ഇതിനു പുറമേ കറൻസികൾ അച്ചടിക്കുന്ന സമയത്തും നോട്ടുകളിൽ ചില പ്രത്യേക അടയാളങ്ങളിടും. തൊട്ടു നോക്കുമ്പോൾ മനസിലാക്കാൻ പറ്റുന്ന ബ്ലീഡ് മാർക്കുകൾ എല്ലാ നോട്ടുകളിലും നൽകിയിട്ടുണ്ട്. ഇത് തിരശ്ചീനവും കോണോടുകോണുമായ ഒരു തരം രേഖകളാണ്.

അന്ധരായ ആളുകൾക്ക് കള്ള നോട്ടുകൾ തിരിച്ചറിയാൻ മറ്റൊരു മാ‌ർഗം കൂടിയുണ്ട്. അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം ഇതു പോലെ ഇവരെ സഹായിക്കുന്ന ഒന്നാണ്. 20 രൂപയുടെ നോട്ടുകൾ മുതൽ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഇത് നൽകിയിട്ടുണ്ടാവും. എന്നാൽ 10 രൂപ നോട്ടിൽ ഈ ചിഹ്നങ്ങളില്ല. 500 രൂപയുടെ നോട്ടിൽ ഇത് വൃത്താകൃതിയിലും, 100 രൂപയുടെ നോട്ടിൽ ഇത് ത്രികോണാകൃതിയിലും, 200 രൂപ നോട്ടില്‍ ഇത് H പോലെ ആകൃതിയിലും, 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ് ഉണ്ടാകുക. ഈ അടയാളം നോക്കി ഇവ‍‌‌ർക്ക് പണത്തിന്റെ മൂല്യം തിരിച്ചറിയാനാകും


Share our post
Continue Reading

Kerala

ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

Share our post

ഇന്ത്യയിലെ ഹൈവേകളില്‍ ടോള്‍ പിരിവിനായി നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ (എഎന്‍പിആര്‍) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള എഎന്‍പിആര്‍ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ തുക ഈടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎന്‍പിആര്‍-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല.

ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോര്‍ഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎന്‍എസ്എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.


Share our post
Continue Reading

Kerala

ആൻജിയോ പ്ലാസ്റ്റിയുടെ പിതാവ്; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ അന്തരിച്ചു

Published

on

Share our post

ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെആതുര ശുശ്രൂഷാ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത്നടക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം ജില്ലയിലെ മാങ്ങാനത്ത്1948 ജനുവരി ആറിനായിരുന്നു ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെആദരിച്ചിട്ടുണ്ട്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ – പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!