Connect with us

Kerala

കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം; മാർഗ്ഗ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

Published

on

Share our post

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്.

നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു

1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം.

2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോൺ നമ്പർ മനപ്പാഠമാക്കി കൊടുക്കുക.

3. ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാനും ഉപദേശിക്കാം.

4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക.

5. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.

6. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക.

7. കുട്ടികൾ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.

8. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തുക.

9. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക.

10. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക.

11.അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്.

12.പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.
ഇനി ഒരു കുരുന്നു പോലും റോഡുകളിൽ അപ്രത്യക്ഷമാവാതിരിക്കട്ടെ.


Share our post

Kerala

കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ

Published

on

Share our post

ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോൾ അതിൽ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങൾ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാൾ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗളുരുവിൽ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് പിടിയിലായത്. മ‍ടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തുണ്ടാക്കിയത്.

ഇക്കഴിഞ്ഞ‌ ജനുവരിയിൽ ആശിഷ് ഒരു യുവതിയെ സമീപിച്ച് ലാപ്ടോപ്പ് കടം ചോദിച്ചു. തനിക്ക് ചില ജോലികൾക്ക് അപേക്ഷിക്കാൻ റെസ്യൂമെ തയ്യാറാക്കണമെന്നും അതിനായി കുറച്ച് ദിവസത്തേക്ക് ലാപ്ടോപ് തരുമോ എന്നുമാണ് ചോദിച്ചത്. യുവതി ജനുവരി 14ന് ലാപ്ടോപ് കൊടുത്തു. പിന്നീട് ഏപ്രിൽ മാസത്തിലാണ് ഇത് തിരിച്ച് ചോദിച്ചത്. ദിവസങ്ങൾക്കകം ഇയാൾ ലാപ്ടോപ്പ് കൊണ്ട് കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് യുവതി ലാപ്ടോപ്പിലെ ഫോൾഡറുകൾ പരിശോധിച്ചപ്പോഴാണ് തന്റെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ നൂറുകണക്കിന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത്. ഇന്റർനെറ്റിൽ നിന്ന് അശ്ലീച ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. യുവതി ഇത് മറ്റ് സുഹൃത്തുക്കളെ അറിയിച്ചു. ഫോട്ടോകൾ ഇയാൾ ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്തതായും ഇവ‍ർ കണ്ടെത്തി.

യുവതികളെല്ലാം ചേർന്ന് ആശിഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കാര്യം പറയാതെ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 9.30ഓടെ യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് ഫോട്ടോകളെക്കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് തന്റെ ഫോൺ പോലും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും ഏറെ മാനസിക സമ്മർദം അനുഭവിച്ചതായി യുവതിയുടെ പരാതിയിൽ പറ‍ഞ്ഞു. പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഫോട്ടോകൾ എവിടെയും അപ്‍ലോഡ് ചെയ്തിട്ടില്ലെന്ന് ഇയാൾ പറഞ്ഞു. ലാപ്ടോപ്പ് തിരിച്ച് കൊടുത്തപ്പോൾ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു വാദം. ഇയാൾ ചിത്രങ്ങൾ എവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

വ്യവസായ സാധ്യതകള്‍ തുറന്ന് ‘എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍ ശ്രദ്ധേയമായി

Published

on

Share our post

സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിച്ച് ‘എന്റെ കേരളം-സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഒന്നാം ദിവസം നടന്ന സെമിനാര്‍ വ്യവസായ മേഖലയുടെ സാധ്യതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖല ഏതായാലും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സി അജിമോന്‍ അധ്യക്ഷനായി.

മൂന്നു സെഷനുകളിലായി നടന്ന സെമിനാറില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജി. അരുണ്‍ വിഷയാവതരണം നടത്തി. സംരംഭത്തിനായി കെഎസ്യുഎം നല്‍കുന്ന വിവിധ ഫണ്ടിങ് സ്‌കീമുകളെക്കുറിച്ചുള്ള വിവരങ്ങളും സംശയ ദൂരീകരണങ്ങളും സെമിനാറില്‍ നടന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ് ഫ്രൂട്ട് സൊല്യൂഷന്‍സ്, പ്ലേ സ്പോട്സ്, പിക്സല്‍ ആന്‍ഡ് പെപ്പര്‍ എന്നീ കമ്പനികള്‍ വളര്‍ത്തിയെടുത്ത അംജാദ് അലി, തന്റെ സംരംഭത്തിന്റെ വിജയഗാഥയെക്കുറിച്ച് പരിപാടിയില്‍ സംസാരിച്ചു.

വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും എന്ന വിഷയത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. സുനില്‍ സെമിനാര്‍ അവതരിപ്പിച്ചു. പി എം ഇ ജി പി, ഇ എസ് എസ്, ഒ എഫ് ഒ ഇ, പി എം എഫ് എം ഇ, മിഷന്‍ 1000, കേരള ബ്രാന്‍ഡ്, കെ സ്വിഫ്റ്റ് എന്നീ സ്‌കീമുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇത്തരം പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ഉയരത്തിലേക്ക് നയിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. 170 ലധികം സംരംഭകര്‍ സെമിനാറിന്റെ ഭാഗമായി. പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എം സുര്‍ജിത് സംസാരിച്ചു.


Share our post
Continue Reading

Kerala

കേരളത്തിൽ ചൂടേറുന്നു, ഈ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്ക് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.. എന്നാൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!