Connect with us

Kannur

ചിറക്കൽ പുഴാതിയിൽ ഗുരുപവനപുരി ഗോപുരവും മതിൽക്കെട്ടും ഒരുങ്ങുന്നു

Published

on

Share our post

കണ്ണൂർ: 39ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽക്കെട്ടും മഞ്ജുളാലുമൊക്കെ പശ്ചാത്തലമാക്കിയാണ് സത്രംയജ്ഞ മണ്ഡപം. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം രഥഘോഷയാത്രയായി ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യജ്ഞശാലയിൽ ഡിസംബർ മൂന്നിന് ഉച്ച കഴിഞ്ഞ് ഘോഷയാത്രയായി എത്തിച്ചേരും. തുടർന്ന് തൃക്കൊടിയേറ്റും വിഗ്രഹ പ്രതിഷ്ഠയും.

ഒരു മാസം മുമ്പ് ആരംഭിച്ച യജ്ഞശാലയുടെയും ശ്രീകോവിലിന്റെയും പണി നവംബർ 30ഓടെ പൂർത്തിയാകും. പ്രശസ്ത ശില്പികളായ ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി, ദിനേശ് തില്ലങ്കേരി, പി.പി. രാജീവൻ പള്ളിക്കുന്ന്, സുഗുണൻ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ദ്വാരകാപുരി നിർമ്മിക്കുന്നത്. 3.60 മീറ്റർ സമചതുരത്തിൽ ശ്രീകോവിലും സോപാനപ്പടിയും ധ്വജസ്തംഭവും മുകളിൽ ഗരുഡനും.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മാതൃകയിലാണ് യജ്ഞശാല. സോമേശ്വരി
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആൽത്തറയിൽ ഗരുഡന്റെ പ്രതിമയൊരുക്കി മഞ്ജുളാൽ പ്രതീതിയും സൃഷ്ടിക്കും. ഒപ്പം ശ്രീകൃഷ്ണ ലീലകളും ചിത്രീകരിക്കുന്നുണ്ട്. ഗജേന്ദ്രമോക്ഷം, വ്യാസ മുനിയും ശിഷ്യന്മാരും, ഉരൾവലിച്ചോടുന്ന അമ്പാടിക്കണ്ണൻ എന്നിവ പൂർത്തിയായി. ദ്വാരകാപുരിക്കടുത്ത് തന്നെ വിപുലമായ അന്ന പ്രസാദ ഊട്ടുപുരയും ഒരുങ്ങുന്നുണ്ട്.

ഡിസംബർ മൂന്ന് മുതൽ 14 വരെയാണ് ശ്രീമദ് ഭാഗവത മഹാസത്രം. സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഡിസംമ്പർ മൂന്നിന് പുലർച്ചെ
യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉച്ച കഴിഞ്ഞ് ദ്വാരകാപുരിയിൽ വിഗ്രഹ പ്രതിഷ്ഠ, തൃക്കൊടിയേറ്റ് എന്നിവ നടക്കും. തുടർന്ന് സത്ര സമാരംഭ സഭ. 

എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങ് തുടങ്ങുക. രാത്രി എട്ടിന് വിവിധ ദിവസങ്ങളിൽ പ്രശസ്തരുടെ സംഗീത കച്ചേരി, നൃത്ത പരിപാടി, കഥകളി എന്നിവയും ഒരുക്കുന്നുണ്ട്.

ഡിസംബർ നാലിന് രാത്രി എട്ടിന് കണ്ണൂർ കുവലയം അവതരിപ്പിക്കുന്ന കഥകളി കുചേലവൃത്തം. അഞ്ചിന് രാത്രി എട്ടിന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ആറിന് രാത്രി എട്ടിന് എടയാർ ബ്രദേഴ്സിന്റെ ഭജഗോവിന്ദം സംഗീതകച്ചേരി, ഏഴിന് രാത്രി എട്ടിന് സോപാന രത്ന കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാരുടെ സോപാന സംഗീതം, എട്ടിന് രാത്രി ഒമ്പതിന് പ്രശസ്ത നർത്തകി
ഗായത്രി പ്രഭാകരൻ  ബംഗുളൂരുവിൻ്റെ കൃഷ്ണ വൈഭവം മോഹിനിയാട്ടം, ഒമ്പതിന് രാത്രി എട്ടിന് കർണാട്ടിക് വയലിനിസ്റ്റ് ആലങ്കോട് ഗോകുൽ വി.എസ്സിന്റെ വയലിൻ കച്ചേരി, പത്തിന് രാത്രി എട്ടിന് പ്രശസ്ത സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാഞ്ഞങ്ങാട് രാമചന്ദ്രനും ചേർന്ന് ഒരുക്കുന്ന ദാമോദരഗീതം – നാദലയം. 11 ന് രാത്രി എട്ടിന്ചിറക്കൽ ഗോപീകൃഷ്ണന്റെ സംഗീത കച്ചേരി, 12 ന് രാത്രി എട്ടിന് സിനിമ പിന്നണി ഗായിക ഗായത്രി ഒരുക്കുന്ന ഗസൽ ഭക്തി ഗാനങ്ങൾ, 13 ന് രാത്രി എട്ടിന് സംഗീതശില്പം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
|
ശ്രീമദ് ഭാഗവതത്തിന്റെ സംസ്കൃതത്തിലുള്ള മൂല ഗ്രന്ഥം പാരായണം ശേഷ്ഠാചാര്യ സഭ, സനാതന ദർശനങ്ങളെപ്പറ്റിയുള്ള ഓരോ മണിക്കൂർ നീളുന്ന പ്രഭാഷണങ്ങൾ, നാരായണീയ പാരായണം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ,തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും. 101 ഓളം ഭാഗവതപണ്ഡിതന്മാരും വിവിധ മഠങ്ങളിലെ സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരുടെയും സംഗമ വേദിയായി സത്രം യജ്ഞശാല മാറും.

കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും രവീന്ദ്രനാഥ് ചേലേരി വർക്കിംഗ് ചെയർമാനും മുരളി മോഹൻ ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റികളുമുള്ള സ്വാഗത സംഘമാണ് ചടങ്ങിന് നേതൃത്വം.


Share our post

Kannur

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Published

on

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Continue Reading

Kannur

മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ

Published

on

Share our post

ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.


Share our post
Continue Reading

Kannur

മലപ്പട്ടത്ത് കേസന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് തലക്കടിയേറ്റു

Published

on

Share our post

മയ്യിൽ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മലപ്പട്ടം കൊളക്കാട് പുതിയ പുരയിൽ സുഹൈലിനെ (26) അന്വേഷിച്ചെത്തിയ മലപ്പുറം മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ് കരൺ മയിൽ, ഉദ്യോഗസ്ഥരായ മുഹമ്മദ് സുഹൈൽ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മുറിയിലുണ്ടായിരുന്ന ട്രോഫി കൊണ്ട് തലക്കടിച്ചും കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. അബുദാബിയിലേക്ക് വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മലപ്പുറം രാമപുരത്തെ ഷഹബാസിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2 ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ കേസിലെ പ്രതിയാണ് മലപ്പട്ടം സ്വദേശിയായ സുഹൈൽ. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!