Connect with us

Kannur

ചെങ്കല്‍പാറപ്പരപ്പുകളിൽ നഷ്ടമാകുന്ന സസ്യ വൈവിധ്യം; പ്രതീക്ഷ നല്‍കുന്ന കണ്ണൂരിലെ കണ്ടെത്തല്‍

Published

on

Share our post

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സസ്യ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ കണ്ടെത്തലുമായി ​ഗവേഷകർ. ഫിബ്രിസ്‌റ്റൈലിസ് ജീനസില്‍പ്പെട്ട പുതിയ സസ്യത്തിന്റെ കണ്ടെത്തൽ ശുഭസൂചനയാണ് നൽകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. മാത്തിലിനടുത്ത് ചൂരല്‍ പ്രദേശത്തോടുചേര്‍ന്ന് കണ്ണാംകുളത്താണ് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന് നാമകരണം ചെയ്ത സസ്യത്തിന്റെ സാന്നിധ്യം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പ്രമുഖ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനായ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മുന്‍ ബോട്ടണി പ്രൊഫസര്‍ അന്തരിച്ച ഡോ. അബ്ദുല്‍ ജലീലിനോടുള്ള ആദരസൂചകമായാണ്‌ സസ്യത്തിന് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’യെന്ന് പേര് നല്‍കിയത്‌. ചേന, ചേമ്പ് തുടങ്ങിയ സസ്യവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയ ആള്‍ കൂടിയായിരുന്നു ഡോ.അബ്ദുല്‍ ജലീല്‍.

ചെങ്കല്‍പാറപ്പരപ്പിലെ സസ്യജാലങ്ങളെ കുറിച്ച് ദീര്‍ഘനാളുകളായി വിവിധ സംഘടനകളിലെ ​ഗവേഷകർ ഒരുമിച്ച് പഠനങ്ങള്‍ നടത്തി വരികയായിരുന്നു. തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഇതിന്റെ ഭാഗമാണ്.

സസ്യ വൈവിധ്യം ധാരാളമുള്ള മേഖല കൂടിയാണ് ചെങ്കല്‍പാറകള്‍. ഇവിടുത്തെ ജൈവൈവിധ്യത്തെ കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന 70 ശതമാനം സസ്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതലായി ചെങ്കല്‍പാറകളുള്ളത്.

2017-ലാണ് കണ്ണൂരില്‍ ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന സസ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരന്തരം ഗവേഷക സംഘം ഈ സസ്യത്തെ നിരീക്ഷണവിധേയമാക്കി. മണ്ണിലൂടെ പടര്‍ന്നുവളരുന്ന തണ്ടുകളും നീളമുള്ള പൂങ്കുലകളും ഈ സസ്യത്തെ ഫിബ്രിസ്റ്റൈലിസ് ഇനങ്ങളില്‍പ്പെട്ട മറ്റുചെടികളില്‍ നിന്ന് ഫിബ്രിസ്‌റ്റൈലിസ് ജലീലിയാനയെ വേറിട്ടതാക്കുന്നു.

അന്താരാഷ്ട്ര സസ്യജേണലായ ‘ഫൈറ്റോടാക്‌സ’യ്ക്ക് 2019-ലാണ് ഗവേഷക സംഘം പഠനം സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഈ മാസമാണ് (2023 നവംബര്‍) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മറ്റേത് സസ്യമേഖലയിലുളളത് പോലെ തന്നെ ഇവിടെയും ജീവജാലങ്ങളുണ്ടാകാമെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷക സംഘത്തിലെ അംഗമായ പയ്യന്നൂര്‍ കോളേജ് ബോട്ടണി അസി.പ്രൊഫ.ഡോ.രതീഷ് നാരായണന്‍ പറയുന്നു. മാലിയങ്കര എസ്.എന്‍. കോളേജ് പ്രൊഫസര്‍മാരായ ഡോ. എന്‍.സുനില്‍, ഡോ. എം.ജി.സുനില്‍കുമാര്‍, എം.എസ്.സിമി, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി.ഷാജു, ഡോ. റിജുരാജ് എന്നിവരും പഠനത്തിന്റെ ഭാഗമായി.


Share our post

Kannur

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Published

on

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Continue Reading

Kannur

മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ

Published

on

Share our post

ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.


Share our post
Continue Reading

Kannur

മലപ്പട്ടത്ത് കേസന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് തലക്കടിയേറ്റു

Published

on

Share our post

മയ്യിൽ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മലപ്പട്ടം കൊളക്കാട് പുതിയ പുരയിൽ സുഹൈലിനെ (26) അന്വേഷിച്ചെത്തിയ മലപ്പുറം മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ് കരൺ മയിൽ, ഉദ്യോഗസ്ഥരായ മുഹമ്മദ് സുഹൈൽ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മുറിയിലുണ്ടായിരുന്ന ട്രോഫി കൊണ്ട് തലക്കടിച്ചും കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. അബുദാബിയിലേക്ക് വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മലപ്പുറം രാമപുരത്തെ ഷഹബാസിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2 ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ കേസിലെ പ്രതിയാണ് മലപ്പട്ടം സ്വദേശിയായ സുഹൈൽ. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!