Connect with us

Kannur

അമിതഭാരം പ്രശ്നം,‌കുട്ടികൾക്കും വരാം അമിത ബി.പി.; 1.75 ലക്ഷം വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ്‌വൺ വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു. 820 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലും ‘സശ്രദ്ധ’മെന്ന പദ്ധതി തുടങ്ങി. കൗമാരക്കാരായ വിദ്യാർഥികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തുന്നതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആദ്യഘട്ടമെന്ന നിലയിൽ പ്ലസ്‌വൺ വിദ്യാർഥികളിൽ പരിശോധനനടത്തുന്നത്.

ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുകയാണ് ഉദ്ദേശ്യം. വനിതാ–ശിശുക്ഷേമ വകുപ്പ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈൽഡ് ഡിവലപ്മെന്റ് സെന്റർ (സി.ഡി.സി.) എന്നിവരുടെ സഹകരണത്തോടെയാണിത്. സഹൃദയ ക്ലബ്ബ് കോ-ഓർഡിനേറ്റർക്കാണ് ചുമതല.

ബി.പി. നോക്കാനുള്ള ഉപകരണം സ്കൂളുകളിൽ നൽകിയിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ രൂപപ്പെടുത്തിയ പോർട്ടൽ മുഖേനയാണ് വിരങ്ങൾ ശേഖരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റ സെന്ററിൽ വിവരങ്ങൾ ശേഖരിക്കും.

സശ്രദ്ധം ആരോ​ഗ്യ സർവേ

രക്തസമ്മർദം, ഭാരം, ഉയരം എന്നീ വിവരങ്ങൾ ആദ്യം തിട്ടപ്പെടുത്തുന്നു. 20 മിനിറ്റ് വ്യത്യാസത്തിൽ രണ്ടുതവണയാണ് ബി.പി.നോക്കുക. പിന്നീട് വിദ്യാർഥികൾ ഓൺലൈൻ സർവേയിൽ പങ്കെടുക്കണം. ഭക്ഷണരീതികൾ, ശാരീരിക അധ്വാനം, വ്യായാമം, മാനസികസമ്മർദം എന്നിവയും ലഹരി ഉപയോ​ഗമുണ്ടോയെന്നതും പരിശോധിച്ചു രേഖപ്പെടുത്തും. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയാണിത് ചെയ്യുക. ഉയർന്ന ബി.പി. ഉള്ളവരിൽ എൻ.എച്ച്.എം.നഴ്സുമാർ ഒരുവട്ടംകൂടി പരിശോധിക്കും. ആവശ്യമെങ്കിൽ പിന്നീട് ആരോ​ഗ്യകേന്ദ്രങ്ങളിൽ ചികിത്സ നൽകും.

അമിതഭാരം പ്രശ്നമാണ്

സ്കൂൾ ക്യാമ്പുകൾ നടത്തുമ്പോൾ 10 ശതമാനത്തോളം കുട്ടികളിൽ ബി.പി. കൂടുതലായി കാണാറുണ്ട്. അമിതഭാരവും വണ്ണവുമാണ് പ്രധാനകാരണം. ചിട്ടയോടെയുള്ള വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണരീതികൾ എന്നിവയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരോടും രക്ഷിതാക്കളോടും നിർദേശിക്കും. തുടർപരിശോധനയും വേണം. മുതിർന്നവരിൽ കാണുന്ന അമിത രക്തസമ്മർദത്തിന്റെയൊക്കെ ആരംഭം കൗമാരപ്രായത്തിലാകും. പലപ്പോഴും നേരത്തേ അറിയാതെ പോകുന്നതാണ്.

ഡോ.എം. വിജയകുമാർ
ശിശുരോ​ഗവിഭാ​ഗം മേധാവി
​ഗവ.മെഡിക്കൽ കോളേജ്
കോഴിക്കോട്


Share our post

Kannur

കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ ആഡംബര ക്രൂയിസ് യാത്ര

Published

on

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്‌സിൽ ബോർഡ്‌ ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.


Share our post
Continue Reading

Kannur

കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Published

on

Share our post

കണ്ണൂർ: കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!