Connect with us

Kerala

മികച്ച സ്‌കോളര്‍ഷിപ്പോടെ ഗണിതശാസ്ത്രം പഠിക്കാന്‍ അവസരം

Published

on

Share our post

ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാം.

2024-ലെ മാസ്റ്റേഴ്സ് സ്കോളർഷിപ്പ്, ഡോക്ടറൽ സ്കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് എഴുത്തുപരീക്ഷ. രണ്ടാംഘട്ടം, ആദ്യഘട്ട പരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖമാണ്. രണ്ടു ഘട്ടങ്ങളിലെയും മികവ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ അക്കാദമിക് മികവും തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കാം.

രണ്ടു സ്കോളർഷിപ്പുകൾക്കും ഒരു പരീക്ഷയാണുള്ളത്. അപേക്ഷനൽകുമ്പോൾ ഏതെങ്കിലും ഒരു സ്കോളർഷിപ്പിലേക്കോ അതോ രണ്ടിലേക്കുമോ പരിഗണിക്കപ്പെടണമെന്ന് വ്യക്തമാക്കണം.

സ്കോളർഷിപ്പ് തുക

എം.എസ്‌സി. സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തേക്ക് പ്രതിമാസം 8000 രൂപ സ്കോളർഷിപ്പ് ലഭിക്കും.

പി.എച്ച്.ഡി. ഗവേഷണത്തിന് പ്രതിമാസം 37,000 രൂപ നിരക്കിൽ രണ്ടുവർഷവും തൃപ്തികരമായ പുരോഗതി, മികവ് എന്നിവയ്ക്കു വിധേയമായി, തുടർന്നുള്ള രണ്ടുവർഷത്തേക്ക് 42,000 രൂപ നിരക്കിൽ ലഭിക്കും. എൻ.ബി.എച്ച്.എം. തീരുമാനത്തിനു വിധേയമായി അതിനുശേഷം ഒരു വർഷത്തേക്കുകൂടി സ്കോളർഷിപ്പ് കാലയളവ് നീട്ടിയേക്കാം.

പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ്് 40,000 രൂപയും വീട്ടുവാടകബത്തയും ലഭിക്കും. മറ്റേതെങ്കിലും സ്കോളർഷിപ്പിനൊപ്പം മാസ്റ്റേഴ്സ്/ഡോക്ടറൽ സ്കോളർഷിപ്പ് സ്വീകരിക്കാനാകില്ല.

പരീക്ഷ

ജനവരി 20-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. ബന്ധപ്പെട്ട മേഖലയിലെ പഠനങ്ങൾക്കുവേണ്ട വിഷയാധിഷ്ഠിത അറിവ് പരീക്ഷ വഴി വിലയിരുത്തും.

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.imsc.res.in/~nbhm/qp/ -ൽ ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ

അപേക്ഷ www.nbhmexams.in/ വഴി സാധാരണ അപേക്ഷാ ഫീസോടെ നവംബർ 30 വരെ നൽകാം. ഒരു സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 400 രൂപയും രണ്ട് സ്കോളർഷിപ്പിന്‌ അപേക്ഷിക്കുന്നവർ 600 രൂപയും അടയ്ക്കണം. 2023 ഡിസംബർ ഒന്നിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫീസ് യഥാക്രമം 500 രൂപ, 750 രൂപ ആണ്. ഡിസംബർ രണ്ടുമുതൽ ഡിസംബർ 10 രാത്രി 11.59 വരെ അപേക്ഷിക്കാൻ അപേക്ഷാ ഫീസ്, യഥാക്രമം 750 രൂപ, 1000 രൂപ എന്നിങ്ങനെയാണ്.

സ്ഥാപനങ്ങൾ

ഈ സ്കോർ പരിഗണിച്ച് പിഎച്ച്.ഡി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ: ഹരിഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) – ബർഹാംപുർ, മൊഹാലി, പുണെ, തിരുവനന്തപുരം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), ഭുവനേശ്വർ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ.

വിവരങ്ങൾക്ക്: www.imsc.res.in/~nbhm/

യോഗ്യത

നിലവിൽ മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർ, 2024-25ൽ അതിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, മാത്തമാറ്റിക്സിൽ പിഎച്ച്.ഡി.ക്ക്‌ ഇതിനകം പ്രവേശനം നേടിയവർ, 2025 ജനുവരിക്കകം പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിന്റെ നിർവചനത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സയൻസസ് തുടങ്ങിയവ ഉൾപ്പെടും. രണ്ടുവർഷ മാസ്റ്റേഴ്സ്, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ അവസാന രണ്ടുവർഷം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ആദ്യ രണ്ടുവർഷം തുടങ്ങിയവ മാസ്റ്റേഴ്സ് പ്രോഗ്രാമുകളായി കണക്കാക്കും. ആറുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എഡ്. കോഴ്സും മാസ്റ്റേഴ്സ് പ്രോഗ്രാമായി പരിഗണിക്കും.

ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് അപേക്ഷകർക്ക് മുമ്പ് എൻ.ബി.എച്ച്.എം. ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് ലഭിച്ചിരിക്കരുത്.


Share our post

Kerala

ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

Published

on

Share our post

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.


Share our post
Continue Reading

Kerala

25 ശനിയാഴ്ചകൾ പ്രവൃത്തിദിനം: വിദഗ്ധസമിതിക്ക് എതിർപ്പ്

Published

on

Share our post

തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിന് വിദഗ്ധ സമിതിയുടെ തിരുത്ത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതനുസരിച്ച് യു.പി.,​ ഹൈസ്കൂൾ തലത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ ഒരു ശനിയാഴ്ചയേ ഇങ്ങനെ പ്രവൃത്തിദിനമാക്കാനാവൂ.ചില പ്രധാനശുപാർശകൾടേം പരീക്ഷകൾ രണ്ടായി ചുരുക്കുക. പാത വാർഷിക പരീക്ഷ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷ ഒക്ടോബറിലും വാർഷിക പരീക്ഷ മാർച്ചിലും നടത്തുക.

എൽ.പി ക്ലാസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മണിക്കൂറുകൾ എൽ.പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ട്.

 ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ച ഒഴികെ നിലവിലെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇന്റർവെൽ സമയം അഞ്ച് മിനിട്ടിൽ നിന്ന് പത്ത് മിനിട്ടായി ഉയർത്തണം. ഇതിനായുള്ള അഞ്ച് മിനിട്ട് ഉച്ചഭക്ഷണ ഇടവേളയിൽ നിന്ന് കണ്ടെത്താം
 സ്കൂളുകളിലെ കലാ- കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണം.വിദഗ്ധസമിതി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിനെ ശക്തമായി എതിർത്തെന്നാണ് അറിയുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാഡമിക് വർഷം തന്നെ കലണ്ടർ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രൊഫ.വി.പി ജോഷിത്, ഡോ.അമർ എസ്.ഫെറ്റിൽ, ഡോ.ദീപ ഭാസ്‌കരൻ, ഡോ.പി.കെ ജയരാജ്, ഡോ.എൻ.പി നാരായണനുണ്ണി എന്നിവരായിരുന്നു സമിതി അംഗങ്ങൾ.


Share our post
Continue Reading

Kerala

മകളുടെ വിവാഹത്തിൽ പ​ങ്കെടുക്കാൻ മോൻസൺ മാവുങ്കലിന് ഇടക്കാല ജാമ്യം

Published

on

Share our post

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോക്‌സോ കേസിലും പ്രതിയായ മോൻസണിന്​ ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്​. 2021 സെപ്റ്റംബർ 25 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണ​പ്പെട്ടതുകൂടി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആൾജാമ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ്​ ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ്​ മോൻസണിനെതിരെ പോക്​സോ കേസ്​ നിലവിലുള്ളത്​. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും വിയ്യൂർ ജയിലിൽ 14ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!