Connect with us

Kannur

കരുതലിന്റെ ചിറകിലേറി കമേഴ്‌സ്യൽ പൈലറ്റായി സങ്കീർത്തന

Published

on

Share our post

തളിപ്പറമ്പ്: ജീവിത പ്രതിസന്ധികൾക്കിടയിലും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും സർക്കാരിന്റെ ഇച്ഛാശക്തിയും ചേർന്നപ്പോൾ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീർത്തനയിൽ സങ്കീർത്തന ദിനേശ് സ്വപ്ന ചിറകിലേറി ലക്ഷ്യസ്ഥാനത്തെത്തി. ജീവിതത്തിലെ ഓരോ തടസ്സങ്ങളും മറികടന്നാണ് സർക്കാരിന്റെ പിന്തുണയോടെ പട്ടിക ജാതി വിഭാഗത്തിൽ നിന്നു സങ്കീർത്തന ദിനേശ് കൊമേഴ്സ്യൽ പൈലറ്റ് നേടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കണ്ണൂരിലെ നവകേരള സദസ്സിൽ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി സങ്കീർത്തന അഭിമാനപൂർവ്വം പങ്കെടുത്തു.

എട്ടാംതരത്തിൽ പഠിക്കുമ്പോൾ കൽപന ചൗളയെ കുറിച്ചുള്ള പുസ്തകം വായിക്കുന്നതിനിടെയാണ് സങ്കീർത്തനക്ക് ആകാശയാത്രയോട് പ്രണയം തോന്നിയത്. പ്ലസ് ടു പഠന സമയത്താണ് പിതാവ് എം. കെ ദിനേശന് സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നത്. ഇതോടെ ഏവിയേഷൻ പഠിക്കണമെന്ന ആഗ്രഹം കുടുംബത്തോട് പറയാൻ ധൈര്യമുണ്ടായിരുന്നില്ല. ജീവിത ചുറ്റുപാട് മോശമായതോടെ പ്ലസ് ടുവാണ് ഏവിയേഷൻ കോഴ്സിന്റെ യോഗ്യതയെന്നറിഞ്ഞിട്ടും സങ്കീർത്തന ബിരുദ പഠനമായ ബി. എസ്‌.സി ഫിസിക്സ് കോഴ്സിന് ചേർന്നു. കണ്ണൂർ സർവകലാശാല എടാട്ട് ക്യാമ്പസിൽ എം. എസ്. സി ഫിസിക്സ് കോഴ്സ് ചെയ്യുന്നതിനിടെ നാലു വർഷമായി കിടിപ്പിലായിരുന്ന പിതാവ് മരിച്ചു. ഒരു വർഷം കഴിഞ്ഞതോടെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായിരുന്ന അമ്മ കെ ജി രാജമ്മ ജോലിയിൽ നിന്നു വിരമിച്ചു.

കോളജ് കാന്റീനിൽ ചായക്കുടിക്കുന്നതിനിടെയാണ് യാദൃച്ഛികമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ അക്കാദമയിൽ അപേക്ഷ ക്ഷണിച്ച വാർത്ത കണ്ടത്. ഉടൻ അപേക്ഷ അയക്കുകയും 12 പേരിൽ മൂന്നാംറാങ്കോടെ പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാൽ പഠനത്തിനായി 32 ലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. ഇതേ 12 പേരിൽ സങ്കീർത്തനെ കൂടാതെ മറ്റു നാലു പട്ടികജാതി വിദ്യാർഥികൾ കൂടിയുണ്ടായിരുന്നു. അങ്ങനെയാണ് സർക്കാരിന്റെ പഠനസഹായം ലഭിക്കാൻ സ്‌കോളർഷിപ്പ് ലഭിക്കുമോ എന്ന് അറിയാൻ പട്ടിക വികസന ഓഫീസർ ഒ. പി രാധാകൃഷ്ണൻ മുഖാന്തരം മന്ത്രി കെ രാധാകൃഷ്ണനെ കാണാൻ പോകുന്നത്.

മന്ത്രി തുടർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്.സി, എസ്. ടി, ഒ ഇ സി വിദ്യാർഥികൾക്ക് ഏവിയേഷൻ പഠനത്തിനായി സ്‌കോളർഷിപ്പ് ലഭ്യമാക്കാൻ ‘വിങ്സ്’ പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതോടെ അക്കാദമിയിൽ പഠനത്തിന് യോഗ്യത നേടുന്നവരുടെ കോഴ്സ് ഫീസ് പട്ടികജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്‌കോളർഷിപ്പായി നൽകി. ഇതോടെയാണ് സങ്കീർത്തനയുടെ സ്വപ്നത്തിന് ചിറകു വരച്ചത്. സിംഗിൾ എൻജിൻ പൂർത്തിയാക്കി ലൈസൻസ് നേടിയ സങ്കീർത്തനക്ക് നിലവിൽ 26.5 ലക്ഷം രൂപ സർക്കാർ സ്‌കോളർഷിപ്പായി അനുവദിച്ചു. നിലവിൽ തിരുവനന്തപുരത്ത് മൾട്ടി എൻജിൻ പഠനം നടത്തുന്ന സങ്കീർത്തനക്കുള്ള ബാക്കി ആറുലക്ഷം രൂപ ഒരുമാസത്തിനകം അനുവദിക്കും.

സർക്കാരിനോടുള്ള സന്തോഷവും കടപ്പാടും പറഞ്ഞറിയാക്കാൻ കഴിയാത്തതാണെന്നാണ് സങ്കീർത്തന പറയുന്നു. മുമ്പ് നമുക്ക് വേണ്ടി സംസാരിക്കാൻ ഇടങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ ആ സ്ഥിതി ഇപ്പോൾ മാറിയെന്നും സ്വപ്നങ്ങൾ കാണാൻ ധൈര്യം തന്നത് സർക്കാരാണെന്നും സങ്കീർത്തന പറഞ്ഞു. പട്ടിക വിഭാഗത്തിൽപ്പെട്ടവർ മുന്നോട്ടുവരണമെന്നും നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ സർക്കാരിന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പാണെന്നും അവർ പറയുന്നു. ശിവകീർത്തന, ഹരികീർത്തന എന്നിവർ സഹോദരിമാരാണ്.
സങ്കീർത്തനയ്ക്ക് പുറമെ വയനാട്ടിലെ ശരണ്യ, കോഴിക്കോട്ടെ വിഷ്ണു പ്രസാദ്, ആലപ്പുഴയിലെ ആദിത്യൻ, പാലക്കാട്ടെ നവീൻ എന്നിവരും ‘വിങ്‌സ്’ പദ്ധതിയുടെ ആദ്യബാച്ചിൽ കമേഴ്‌സ്യൽ പൈലറ്റാവാനുള്ള പഠനം പൂർത്തീകരിക്കുകയാണ്.


Share our post

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

Published

on

Share our post

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.

പ്രകൃതിദത്ത ഉപലോഹവസ്തു

പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാ  ടൈം ടേബിൾ

23-04-2025  നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

07-05-2025നു ആരംഭിക്കുന്ന ഒന്നാം  സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്‍ഞാപനം

സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക്  (SDE 2011-2019 അഡ്മിഷൻ  മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Trending

error: Content is protected !!