Kannur
റഫ്സാനയുടെ എഴുത്ത്, അഥവാ പോരാട്ടം

ജീവിതം പലപ്പോഴും നമുക്കുമുന്നിലൊരു ചോദ്യചിഹ്നമായി മാറാറുണ്ട്. ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ നമ്മുടെയൊക്കെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ഒരു ചെറിയ കഴിവിനെ കണ്ടെത്തുകയേ വേണ്ടൂ. അക്ഷരങ്ങൾക്ക് ജീവിതത്തെ തോൽപ്പിക്കാനുള്ള ആയുധമാകാനൊക്കുമോ? അക്ഷരങ്ങളെ പ്രണയിച്ചൊരു പെൺകുട്ടിയുടെ കഥയാണിത്. ജീവിതത്തെ അക്ഷരങ്ങൾകൊണ്ട് പൊരുതി നേരിട്ട ഇരുപത്തിമൂന്ന് വയസ്സുകാരിയായ റഫ്സാന ഖാദറിന്റെ കഥ.
ജന്മനാ സെറിബ്രൽ പാൾസി എന്ന രോഗം റഫ്സാനയെ പിടികൂടി. ആറുമാസം പ്രായമായിരിക്കെയാണ് രോഗം തിരിച്ചറിഞ്ഞത്. പുസ്തകങ്ങൾ വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള റഫ്സാനക്ക് ഷെർലക്ക് ഹോംസ് കഥകളും, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. രോഗം തിരിച്ചറിഞ്ഞതുമുതൽ ചികിത്സയിലാണ് റഫ്സാന. ഇതിനിടയിൽ ഏകാന്തതയെ മറികടക്കാനും പുസ്തകങ്ങൾ കൂട്ടായി. ആദ്യം ഫെയ്സ്ബുക്കിലായിരുന്നു എഴുത്ത്.
റഫ്സാനയെഴുതിയ കഥകൾ വായനക്കാർ ഏറ്റെടുത്ത് പ്രോത്സാഹനം നൽകിയതോടെ നോവൽ എഴുതാം എന്ന ചിന്തയിലെത്തി. കോവിഡ് കാലത്ത് പല കഥാരചനാ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. പിന്നീട് തനിക്കുമൊരു പുസ്തകമെഴുതി പ്രകാശനം ചെയ്യണം, തന്നെപ്പോലെ ഒരു തരിമ്പ് ആത്മവിശ്വാസം വേണമെന്നാഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകണം. ഇതായി ലക്ഷ്യം. അങ്ങനെ ആദ്യപുസ്തകം എഴുതിത്തുടങ്ങി. ജിന്ന് നൂനയുടെ സ്വന്തം. സ്വപ്നലോകത്തെന്നപോലെ വായനക്കാരനെ തോന്നിപ്പിക്കുന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഉറക്കിൽ നിന്നെണീറ്റ ഫീലാണെന്ന് വായനക്കാർ പറയുന്നു.
അങ്ങിങ്ങായി കോറിയിട്ടതും, ഫോണിൽ കുറിച്ചട്ടതുമൊക്കെയായ വരികൾ ഒരു കഥയായി രൂപംകൊണ്ടു. എഴുത്തിലൂടെയും, വായനയിലൂടെയും തന്റെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്ന. ഇന്ന് റഫ്സാന ഒരെഴുത്തുകാരിയാണ്. ജിന്ന് നൂനയുടെ സ്വന്തം എന്ന റഫ്സാനയുടെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തതിലുള്ള സന്തോഷത്തിലാണ് റഫ്സാന. ഒപ്പം തീവണ്ടിയെന്ന അടുത്തൊരു ക്രൈം ത്രില്ലർ നോവലിനായുള്ള പണിപ്പുരയിലും. തുടർച്ചയായി എഴുത്തിനിടയിൽ കൈകൾ തളർന്നു പോകാറുണ്ട്. പക്ഷെ അതൊന്നും എഴുത്തിന്റെ ത്രില്ലിൽ റഫ്സാനയെ ബാധിക്കാറില്ല.
തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവിതം മുന്നോട്ട് നടക്കാനുള്ള പ്രചോദനമാവുകയാണ് ഈ കണ്ണൂരുകാരി. ഇപ്പോഴും ചികിത്സയിലാണെങ്കിലും അതിന്റെ നോവൊന്നും ആ മുഖത്ത് കാണാനാവില്ല. പുഞ്ചിരിക്കുന്ന മുഖവുമായി ഈ പെൺകുട്ടി ഇനിയും കഥകളെഴുതുകയാണ്.
കണ്ണൂർ കണ്ണപുരം സ്വദേശികളായ കെ. അബ്ദുൽ ഖാദറിന്റെയും കെ.പി മറിയുമ്മയുടെയും മകളാണ് റഫ്സാന. രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർ തനിക്ക് നൽകുന്ന പിന്തുണയാണ് ഇനിയുമെഴുതാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് റഫ്സാന പറയുന്നു. യു.എ.ഇ ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന ഒരു പ്രത്യേക സ്വാതന്ത്ര്യവും സൗഹൃദവുമാണ് താനിവിടെ ആസ്വദിക്കുന്നതെന്ന് റഫ്സാന പറയുന്നു. മലയാള ഭാഷയിൽ ബിരുദം നേടിയിട്ടുകൂടിയുണ്ട് ഈ മിടുക്കി.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്