Connect with us

Kerala

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് 48 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും

Published

on

Share our post

കാട്ടാക്കട : ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് 48 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. വിളപ്പിൽശാല തുരുത്തുംമൂല സ്വദേശിയെയാണ്‌ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്‌കുമാർ ശിക്ഷിച്ചത്‌. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. 

അതിജീവിതയെയും സഹോദരനെയും അടുത്തബന്ധുവായ പ്രതി സ്വന്തം വീട്ടിലെത്തിക്കുകയും പിന്നീട്‌ സഹോദരനെ പുറത്താക്കിയശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയിൽ മലയിൻകീഴ് ഇൻസ്പെക്ടർ ജയകുമാറാണ് അന്വേഷിച്ച്‌ കുറ്റപത്രം നൽകിയത്. 16 സാക്ഷികളെ വിസ്‌തരിച്ചു. 15 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.


Share our post

Kerala

പി.ജി. മെഡിക്കല്‍ കേരള: മൂന്നാം അലോട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നുവരെ

Published

on

Share our post

കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം വീണ്ടും ലഭ്യമാക്കി.

ഒഴിവുകള്‍

രണ്ടാം ഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക. കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍, ഒഴിവുള്ള കാറ്റഗറി സീറ്റുകള്‍ വ്യവസ്ഥകള്‍ പ്രകാരം പരിവര്‍ത്തനം ചെയ്യുമ്പോള്‍വരുന്ന ഒഴിവുകള്‍, കൗണ്‍സലിങ് പ്രക്രിയയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ നികത്തും.കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ – അസര്‍ മെഡിക്കല്‍ കോളേജ്, എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍ താത്കാലികമായി ഈ റൗണ്ടിലുണ്ട്.നിലവിലെ വേക്കന്‍സികള്‍ മാത്രം പരിഗണിക്കാതെ, അലോട്‌മെന്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ കൂടി പരിഗണിച്ച് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പുതിയ ഓപ്ഷനുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മുന്‍ഘട്ടങ്ങളിലേക്ക് രജിസ്റ്റര്‍ചെയ്ത ഓപ്ഷനുകള്‍ പരിഗണിക്കില്ല.

അര്‍ഹത

പ്രവേശന പരീക്ഷാ കമ്മിഷണര്‍ 27.1.2025-ന് പ്രസിദ്ധപ്പെടുത്തിയ പി.ജി. മെഡിക്കല്‍ 2024 കേരള മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്‍-സര്‍വീസ് അപേക്ഷകര്‍ക്കും ംംം.രലല.സലൃമഹമ.ഴീ്.ശി വഴി ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വീസ് ക്വാട്ട അപേക്ഷകരുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. മൂന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാവരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് പുതുതായി അടയ്ക്കണം.

സീറ്റ് ഒഴിയാം

പ്രവേശനം ലഭിച്ച സീറ്റ്, പിഴ നല്‍കാതെ ഒഴിയാന്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ അവസരമുണ്ട്. ഈ സമയപരിധിക്കു ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരെ, അവര്‍ മൂന്നാം ഘട്ടത്തിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം റൗണ്ടിലേക്കും തുടര്‍ റാണ്ടുകളിലേക്കും പരിഗണിക്കുന്നതല്ല. അവരില്‍ നിന്നും വ്യവസ്ഥകള്‍ പ്രകാരമുള്ള പിഴ ഈടാക്കും.

പ്രവേശനം

മൂന്നാം ഘട്ട അലോട്‌മെന്റ് അഞ്ചിന് പ്രഖ്യാപിക്കും. കോളേജില്‍ ബന്ധപ്പെട്ട രേഖകളുമായി റിപ്പോര്‍ട് ചെയ്ത്, ഫീസടച്ച്, പ്രവേശനം നേടാന്‍ ആറ് മുതല്‍ ഒന്‍പതിന് വൈകിട്ട് നാല് വരെ സമയം ഉണ്ടാകും.

• മൂന്നാം ഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ നല്‍കിയവര്‍ക്ക് ഇതില്‍ അലോട്‌മെന്റ് ലഭിക്കാത്ത പക്ഷം, അവര്‍ക്ക് തുടര്‍ന്നുള്ള സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകും

• മൂന്നാം ഘട്ടത്തില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് നേരത്തേ അനുവദിച്ച സീറ്റിന്‍മേല്‍ ഒരു അവകാശവും ഉണ്ടായിരിക്കില്ല

• പ്രവേശനം നേടിയാലും ഇല്ലെങ്കിലും, മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകില്ല

• മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഒഴിവുകള്‍, സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്‌മെന്റിലൂടെ നികത്തും. സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in


Share our post
Continue Reading

Kerala

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം

Published

on

Share our post

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.

വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തി. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.


Share our post
Continue Reading

Kerala

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി; 79 കോടി രൂപ അനുവദിച്ചു: മന്ത്രി വി.ശിവൻകുട്ടി

Published

on

Share our post

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയ്ക്കായി ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അലവൻസ് ഇനത്തിൽ 1 മുതൽ 8 വരെയുള്ള 1316921 കുട്ടികൾക്ക് 600 രൂപ ക്രമത്തിൽ 79,01,52,600 രൂപയാണ് അനുവദിച്ചത്‌. 2024-25 സാമ്പത്തിക വർഷം ബജറ്റിൽ സ്കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായ്‌ വകയിരുത്തിയത് 80,34,00,000 രൂപയാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ പി, യു പി സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ. പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്കൂളിലെ എ.പിഎൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ. പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!