കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി; മകൾ ലിബിനക്ക് പിന്നാലെ അമ്മയും യാത്രയായി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണം അഞ്ചായി. മകൾ ലിബിനക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ (45) മരണത്തിന് കീഴടങ്ങി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബിനയുടെ അമ്മയാണ് മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.