Social
സ്മാർട്ഫോണുകൾ അപ്രത്യക്ഷമാവുമോ? ‘എ.ഐ പിന്‍’ പുറത്തിറക്കി ഹ്യുമേന്‍

ബ്രിട്ടീഷ് അമേരിക്കന്‍ ഡിസൈനറും ഹ്യുമേന്‍ എ.ഐ എന്ന എ.ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ഇമ്രാന്‍ ചൗദ്രി ആറ് മാസങ്ങള്‍ക്ക് മുമ്പ് ടെഡില്‍ (TED) സംസാരിക്കവെ ഒരു ഉപകരണം അവതരിപ്പിക്കുകയുണ്ടായി സ്‌ക്രീനുകളില്ലാത്ത ഒരു പുത്തന്‍ സാങ്കേതിക വിദ്യ. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ വിവിധ ഉപകരണങ്ങളെ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാവുന്ന ഒരുഗ്രന്‍ സാങ്കേതിക വിദ്യ. മാസങ്ങള്‍ക്കിപ്പുറം ഹ്യുമേന്‍ ആ സാങ്കേതിക വിദ്യ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നു ‘എ.ഐ പിന്‍’ എന്നാണ് അതിനെ വിളിക്കുന്നത്.
ആപ്പിളിലെ ഡിസൈനര്‍മാരായിരുന്ന ഇമ്രാന്‍ ചൗദ്രിയും ബെത്തനി ബോജിയോര്‍നോയും ചേര്‍ന്നാണ് ഹ്യുമേന്‍ എ.ഐ എന്ന സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന എ.ഐ പിന്‍ സ്മാര്‍ട്‌ഫോണിനെ പകരം വെക്കുന്ന സാങ്കേതിക വിദ്യയാണെന്ന് ഹ്യുമേന്‍ പറയുന്നു.
ഈ ഉപകരണത്തിന് ഡിസ്‌പ്ലേയുണ്ടാവില്ല. പകരം ഒരു നീല പ്രൊജക്ടര്‍ ആണുള്ളത്. ഉപഭോക്താക്കള്‍ക്ക് ശബ്ദനിര്‍ദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയും ഈ ഉപകരണം നിയന്ത്രിക്കാം.
എ.ഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച ഈ ഉപകരണം എക്ലിപ്‌സ്, ലൂണാര്‍, ഇക്വിനോക്‌സ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളറാണ് ഇതിന് വില (ഏകദേശം 58212 രൂപ) 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.
എന്താണ് എ.ഐ പിന്‍?രണ്ട് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്- ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും. കംപ്യൂട്ടറിനുള്ളിലെ ചെറിയ ബാറ്ററിയ്ക്ക് വേണ്ട ഊര്‍ജം നല്‍കുകയാണ് ബൂസ്റ്ററിന്റെ ജോലി. ഒരു ദിവസം മുഴുവന്‍ ഇത് ഉപയോഗിക്കാം. ബാറ്ററി ബൂസ്റ്ററിനെ വസ്ത്രത്തിനുള്ളിലും കംപ്യൂട്ടറിനെ പുറത്തുമായാണ് സ്ഥാപിക്കുക. കാന്തിക ശക്തി ഉപയോഗിച്ചാണ് ഇവ രണ്ടും വസ്ത്രത്തിനപ്പുറവും ഇപ്പുറവുമായി ചേര്‍ത്തുവെക്കുക. ഒന്നിലധികം ബാറ്ററികള്‍ മാറ്റി ഉപയോഗിക്കുകയും ചെയ്യാം.
ശബ്ദനിര്‍ദേശങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണമാണെങ്കിലും ഏതെങ്കിലും വേക്ക് അപ്പ് വേഡിന് വേണ്ടി എല്ലാ സമയവും അവ നമ്മുടെ ശബ്ദം കേട്ടുകൊണ്ടിരിക്കില്ല. ഉദാഹരണത്തിന് ഹേയ് ഗൂഗിള്‍ എന്ന വേക്ക് അപ്പ് വേഡ് ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് തുടങ്ങുന്നത്. ഈ കമാന്റ് കേള്‍ക്കുന്നതിനായി ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നുണ്ടാവും. അത്തരം ഒരു രീതി എ.ഐ പിന്‍ എന്ന ഉപകരണത്തിനില്ല എന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്.
ശബ്ദം, സ്പര്‍ശനം, വിരലുകളുടെ ചലനം, ലേസര്‍ ഇങ്ക് ഡിസ്‌പ്ലേ എന്നിവിയലൂടെയാണ് ഈ ഉപകരണവുമായി ഉപഭോക്താവ് സംവദിക്കുന്നത്. ടി മൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന കംപ്യൂട്ടറില്‍ ഒരു അള്‍ട്രൈ വൈഡ് ആര്‍ജിബി ക്യാമറയും മോഷന്‍ സെന്‍സറുകളും നല്‍കിയിട്ടുണ്ട്. ഒപ്പം മൈക്കും സ്പീക്കറും ഉണ്ട്.
എന്തെല്ലാം ആണ് എ.ഐ പിന്നിന്റെ ഉപയോഗം?.
ഒരുതരത്തില്‍ അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് സ്പീക്കറുകളെ പോലെയാണ് എ.ഐ പിന്നിന്റെ പ്രവര്‍ത്തനം. ഒപ്പം അധികമായി ഒരു ലേസര്‍ പ്രൊജക്ടര്‍ ഡിസ്‌പ്ലേയുമുണ്ടെന്ന് മാത്രം.
ഡിസ്‌പ്ലേയുടെ അഭാവം പരിഹരിക്കുക ഈ പ്രൊജക്ടറാണ്. നിങ്ങളുടെ കൈയ്യിലാണ് എ.ഐ പിന്‍ വിവരങ്ങള്‍ പ്രൊജക്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുക. ഉപകരണത്തിന് മുമ്പില്‍ കൈപത്തി വിടര്‍ത്തി വെക്കുന്നതോടെ ഡിസ്‌പ്ലേ പ്രൊജക്ട് ചെയ്യും. ഉദാഹരണത്തിന് ഇഷ്ടപ്പെട്ട ഒരു പാട്ട് പ്ലേ ചെയ്യാനുള്ള നിര്‍ദേശം ശബ്ദനിര്‍ദേശമായി നല്‍കിയാല്‍ എ.ഐ പിന്‍ പാട്ട് പ്ലേ ചെയ്യും. ഈ മൂസിക് പ്ലെയര്‍ സ്‌ക്രീന്‍ കാണണം എങ്കില്‍ ഉപകരണത്തിന് നേരെ കൈപത്തി വിടര്‍ത്തി വെച്ചാല്‍ മതി. ശേഷം കൈയ്യിന്റെയും വിരലുകളുടേയും ചലനത്തിലൂടെ പ്ലെയര്‍ നിയന്ത്രിക്കാനാവും.
അതുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ശബ്ദമായി മറുപടി നല്‍കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും, സന്ദേശങ്ങള്‍ വായിക്കാനും ഈ ഉപകരണത്തിലൂടെ സാധിക്കും.
ഒരു വോയ്‌സ് ട്രാന്‍സിലേറ്റര്‍ ഉപകരണമായും എ.ഐ പിന്‍ ഉപയോഗിക്കാനാവും. മറ്റ് ഭാഷകളില്‍ സംസാരിക്കുമ്പോള്‍ ഈ ഉപകരണം ഉപയോഗിച്ച് ആ ഭാഷ തര്‍ജ്ജമ ചെയ്ത് കേള്‍ക്കാനും അതുവഴി അവര്‍ പറയുന്നത് മനസിലാക്കാനും സാധിക്കും.
ക്യാമറ ഉപയോഗിച്ച് വസ്തുക്കള്‍ തിരിച്ചറിയാനും ആ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനും എഐ പിന്നിലൂടെ സാധിക്കും. ഒപ്പം ഫോട്ടോകള്‍ എടുക്കാനും, ആക്ഷന്‍ ക്യാമറയെ പോലെ വീഡിയോ പകര്‍ത്താനും കഴിയും.
എ.ഐ പിന്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും, മ്യൂസിക് പ്ലെര്‍, ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ കാണാനും മറ്റുമായി ഹ്യുമേന്‍ സെന്റര്‍ എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്തുവേണം എഐ പിന്‍ ഉപയോഗിക്കാന്‍.
Kerala
ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.
അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ.
തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.
Kerala
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Social
124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.
124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.
ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്