Connect with us

Kerala

ഞാന്‍ വിറ്റവണ്ടിക്ക് പിഴ വരുന്നു, എന്തുചെയ്യും സാറേ…? കുരുക്കഴിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്

Published

on

Share our post

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഞാന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എനിക്ക് പിഴ വരുന്നുവെന്നുള്ളത്. എന്റെ കൈവശമുണ്ടായിരുന്ന വാഹനം ഞാന്‍ വിറ്റിരുന്നു.

എന്നാല്‍, വാങ്ങിയയാള്‍ ഉടമസ്ഥാവകാശം മാറാതെ വാഹനം ഉപയോഗിക്കുന്നു. ഇപ്പോള്‍ ആ വണ്ടി ഉപയോഗിച്ച് വാങ്ങിയയാള്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ക്ക് ചെലാന്‍ മുഴുവന്‍ എന്റെ പേരില്‍ വരുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന പരാതി.

ഇത്തരത്തിലുള്ള അബദ്ധം പറ്റിയവര്‍ക്ക് ഇതുവരെ ലഭിച്ച പിഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണ്. എന്നാല്‍, തുടര്‍ന്ന് ഇത്തരത്തിലുള്ള പിഴ വരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാകും. ഇതിനായി വാഹനം വാങ്ങിയ ആളുകളെ അറിയാമെങ്കില്‍ അവരോട് തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയ ശേഷം മാത്രം തുടര്‍ന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ഇത് അയാള്‍ സ്വീകരിക്കാതെ വരികയാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാം.

ആദ്യം പറഞ്ഞ മാര്‍ഗം സ്വീകാര്യമാകുന്നില്ലെങ്കില്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുക. ഇതിനുശേഷം വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്യാം. അടുത്ത നടപടി വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയെന്നതാണ്. ഇതിനായി ആര്‍.ടി. ഓഫീസിനെ സമീപിക്കാം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ കാരണം അറിയിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക. ഇതിനുശേഷം കേസുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇത് വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്.

അതേസമയം, വാഹനം വാങ്ങിയ ആളെ നമുക്ക് വ്യക്തിപരമായി അറിയുകയുമില്ല, എന്നാല്‍ നിയമലംഘനങ്ങള്‍ക്കുള്ള ചെലാനുകള്‍ നമ്മുടെ പേരില്‍ വരികയും ചെയ്യുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്. ചെലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ട് നിര്‍ത്തിച്ച് എഴുതിയതാണെങ്കില്‍ ഓടിച്ചയാളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വെച്ചിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുകയും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം.

രണ്ടാമത്തെ മാര്‍ഗം, ആര്‍.ടി.ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. അവിടെ നിന്നും കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ ലഭിക്കും. ഇതുവഴി അവരുടെ വിവരം ലഭിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയും, വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ച് ഇത് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യാം.

പരിവാഹനം സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ പരാതിക്ക് അടിസ്ഥാനമായ വാഹനം പരിശോധിക്കുകയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റ് കണ്ട് വാഹനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ നിങ്ങളെ വിളിക്കും. ഇതിനുള്ള ക്ഷമയില്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍, ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടിയും സ്വീകരിക്കുക.


Share our post

Kerala

ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ മൂന്ന്: അധ്യക്ഷ സംവരണമായി

Published

on

Share our post

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.

ജില്ലാ പഞ്ചായത്ത്

14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.

മുൻസിപ്പാലിറ്റി

87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.

കോർപ്പറേഷൻ

ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.


Share our post
Continue Reading

Kerala

‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം

Published

on

Share our post

കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ‍. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആ​ഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.

കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.

മാമ്പഴ പ്രദർശനവും മാമ്പഴ വിഭവങ്ങളും

140 ഓളം മാമ്പഴ ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. പച്ചമാങ്ങ പാൽപ്പായസവും പഴുത്ത മാങ്ങാ പ്രഥമനും അടക്കം വിഭവ സമൃദ്ധമായ മാമ്പഴ സദ്യത്തന്നെ സംഘാടകർ ഒരുക്കി. അറിഞ്ഞും കേട്ടുമെത്തിയവരിൽ കുട്ടികളും യുവതയും പ്രായമായവരുമെല്ലാം ഉൾപ്പെടുന്നു. എന്നോ നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ​ഗൃഹാതുരത്വം ഓർത്തെടുത്തവരും നിരവധിയാണ്.

പേരില്ലാത്ത നാടൻ മാമ്പഴങ്ങളായിരുന്നു കൂടുതലും. മധുരത്തിൽ വീട്ടുവീഴ്ച തെല്ലുമില്ലാത്ത അവയോടായിരുന്നു കാണികൾക്ക് കൂടുതൽ പ്രിയവും. ഇവ കൂടാതെ കുറ്റ്യാട്ടൂർ മാങ്ങ, ഗോമാങ്ങ, പണ്ടാരക്കണ്ടി, നീലപ്പറങ്കി, മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൺസ, ഗോവയിൽ നിന്നുള്ള മൻ കുറാത് തുടങ്ങി നിരവധി മാമ്പഴങ്ങൾ രുചിച്ചറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.

മാഞ്ചിഫെറ ഇൻഡിക്ക

മാവിന്റെ ശാസ്ത്രീയ നാമമായ മാഞ്ചിഫെറ ഇൻഡിക്കയിൽ നിന്നാണ് പരിപാടിക്ക് ’മാഞ്ചിഫെറ 2025’ എന്ന പേര് നൽകിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാ​ഗമായാണ് പ്രദർശനം ഒരുക്കിയത്. പത്താം വർഷത്തിലേക്ക് കടക്കുന്ന കൂട്ടായ്മ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടു മാവിനങ്ങളുടെ സംരക്ഷണ പ്രവൃത്തിക്കാണ് പദ്ധതിയിടുന്നത്. നാട്ടുമാവിനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തോട്ടം തയ്യാറാക്കുന്നുണ്ടെന്നും കോ-ഓർഡിനേറ്റർ ഷൈജു മാച്ചാത്തി പറഞ്ഞു.

കർഷകരും ​ഗവേഷകരും മാമ്പഴസ്നേഹികളും

നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും നാട്ടുമാമ്പഴസ്നേഹികളെയും കാർഷികഗവേഷകരെയും വിദ്യാർഥികളെയും എല്ലാം ഉൾപ്പെടുത്തിയാണ് മാഞ്ചിഫെറ 2025 സംഘടിപ്പിച്ചത്. കർണ്ണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ നാട്ടുമാവുകളെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരും പരിപാടിയുടെ ഭാഗമായി.

ഓരോ മാമ്പഴത്തിന്റെയും രുചിയിൽ പഴയകാല ഓർമ്മകൾ ചികഞ്ഞവരും ആദ്യമായി രുചിച്ചറിഞ്ഞ മാധുര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവരും വരും കാലത്തേക്ക് ഈ രുചി സംരക്ഷിക്കണ്ടതിനെ കുറിച്ച് ചിന്തിയിലാഴ്ന്നവരുമെല്ലാം കവിളും ചുണ്ടും നിറയ്ക്കുന്ന മധുരക്കഥ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞുക്കൊണ്ടേയിരുന്നു.


Share our post
Continue Reading

Kerala

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിങിനിടെ മരിച്ചു

Published

on

Share our post

ചെന്നൈ: മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്‍റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!