Connect with us

health

വില എത്ര കൂടിയാലും ഉള്ളി കരയിക്കില്ല, ചിരിപ്പിക്കും: ചിക്കാഗോ നഗരത്തിന് പേരിട്ട ഉള്ളിയുടെ ചില സ്റ്റാമിനക്കഥകൾ

Published

on

Share our post

വിലയുടെ കാര്യത്തിൽ ഉള്ളി ഇടയ്ക്കിടെ നമ്മെ കരയിപ്പിച്ചുകൊണ്ട് വാർത്തകളിൽ നിറയും. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുകയാണ്. ചെറിയ ഉള്ളിക്ക് പലയിടങ്ങളിലും നൂറുകടന്നു. സവാളയ്ക്കും വില നൂറിനോടടുക്കുകയാണ്. എത്ര വിലകൂടിയാലും നാം ഉള്ളി വാങ്ങിയിരിക്കും. ഉള്ളിയില്ലാതെ ഭക്ഷണം ഉണ്ടാക്കുന്ന കാര്യം നടപ്പില്ലാത്തതാണ് കാരണം.

വിലയുള്ളപ്പോൾ മാത്രമാണ് ഉള്ളിയെക്കുറിച്ച് നാം ഓർക്കുന്നതെങ്കിലും കക്ഷി വൈദ്യശാസ്ത്ര രംഗത്തുൾപ്പടെ നല്ല നിലയും വിലയും ഉള്ള കൂട്ടത്തിലാണ്. പക്ഷേ അധികമാരും തിരിച്ചറിയുന്നില്ല എന്നുമാത്രം.ഓൾഡ് ഈസ് ഗോൾഡ്തീക്ഷ്ണമായ ഗന്ധവും രുചിയും നിറഞ്ഞ ഉള്ളിയെ മുറിക്കുന്നവർ കരഞ്ഞുകരഞ്ഞ് തളരുമെങ്കിലും ലോകമാകെ ഉളളിയോട് വല്ലാത്തൊരു ഇഷ്ടമാണ്. ലോകത്ത് വ്യാപകമായി കൃഷിചെയ്യുന്ന ഈ ഐറ്റം ആദ്യം കൃഷിചെയ്തുതുടങ്ങിയത് മദ്ധേഷ്യയിലാണെന്നാണ് കരുതപ്പെടുന്നത്.

ലോകത്തിലെ എറ്റവും പഴക്കമുള്ള പാചക പുസ്തകത്തിൽ ഉള്ളിയെക്കുറിച്ച് പരാമർശമുണ്ടത്രേ. 1750 ബിസിയിൽ രേഖപ്പെടുത്തിയിട്ടുള്ള , ബാബിലോണിയയിലെ ക്യൂണിഫോം ലിപിയിലുള്ള ഇതിൽ നിരവധി വിഭവങ്ങളിൽ ഉളളി ഉപയോഗിക്കുന്നതായി പരാമർശിക്കുന്നുണ്ട്. ഉള്ളിയുടെ ഗുണം തിരിച്ചറിഞ്ഞാണാേ ഇതെന്ന് വ്യക്തമല്ലെന്ന് മാത്രം.ഈജിപ്തുകാരും വ്യാപകമായി ഉള്ളി ഉപയോഗിച്ചിരുന്നു. ഭക്ഷണത്തിന് മാത്രമല്ല മൃതദേഹങ്ങൾ മമ്മിയായി സൂക്ഷിക്കാനും ഉള്ളിയെ ആശ്രയിച്ചിരുന്നു. ഇതിനൊപ്പം ചികിത്സാരംഗത്തും ആചാരങ്ങളുടെ ഭാഗമായുമൊക്കെ അവർ ഉള്ളി ഉപയോഗിച്ചിരുന്നു.

ഉള്ളി എവിടെയുണ്ടോ അവിടെ സ്റ്റാമിനയുംസ്റ്റാമിന കൂട്ടാൻ ഉള്ളി കൺകണ്ട ഔഷധമാണ്. പുരാതന ഈജിപ്തിൽ പിരമിഡ് പണിയാൻ നിയോഗിക്കപ്പെട്ടിരുന്ന അടിമകൾക്ക് സ്റ്റാമിന കൂട്ടാൻ കൂടിയ അളവിൽ ഉള്ളി കഴിക്കാൻ നൽകിയിരുന്നുവത്രേ. ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിജൻ ഉപയോഗം വർദ്ധിപ്പിക്കുകയും അതിലൂടെ കായികതാരങ്ങൾക്കുൾപ്പെടെ മികച്ച പ്രകടനത്തിന് വഴിയൊരുക്കും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ലൈംഗിക ഉത്തേജന ഔഷധമായി ഉള്ളി ഉപയോഗിക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഏഥൻസ് ഒളിമ്പിക്‌സിലെ കായികതാരങ്ങൾ ഉള്ളി ജ്യൂസ് കുടിച്ചിരുന്നു എന്ന് ചില രേഖകളിൽ പരാമർശമുണ്ട്. അവർ ഉള്ളി പേസ്റ്റ് ദേഹത്ത് പുരട്ടുകയും ചെയ്തിരുന്നു.അസംസ്കൃത ഉള്ളി വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്, ഇത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുന്നതിനും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്ന സൾഫർ സംയുക്തങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അസംസ്കൃത ഉള്ളി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് ഊർജ്ജ നില മെച്ചപ്പെടുത്താനും ക്ഷീണം തടയാനും സഹായിക്കും.

ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും ഉള്ളി അത്ര പിടിക്കില്ല. ചിലർ ഉള്ളി ഉപയോഗിച്ചാൽ വയറുവേദന, ഗ്യാസ് ട്രബിൾ തുടങ്ങിയവയ്‌ക്കൊക്കെ കാരണമാകാറുണ്ട്.ചിക്കാഗോയ്ക്ക് പേരിട്ടതും ഉള്ളിമദ്ധ്യേക്ഷ്യയിൽ മാത്രം കൃഷിചെയ്തിരുന്ന ഉള്ളി വളരെവേഗമാണ് രാജ്യങ്ങളുടെ അതിർത്തികൾ കീഴടക്കിയത്. ഗ്രീസിൽ നിന്ന് യുറോപ്പിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഗ്രീസിൽ വ്യാപകമായി ഉള്ളി ഉപയോഗിച്ചിരുന്നു എന്നത് തെളിയിക്കുന്ന നിരവധി രേഖകൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ ചിക്കാഗോയ്ക്ക് ആ പേര് ലഭിച്ചതിന് കാരണം ഉള്ളിയാണെന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇന്തോ- അമേരിക്കൻ നാമമായ ‘ചിക്കാഗ്വ’ എന്ന വാക്കിന്റെ അർത്ഥം ചീഞ്ഞ മണമുള്ള ഉള്ളി എന്നാണ്. ഉളളി തഴച്ചുവളരുന്ന സ്ഥലത്തെ ഫ്രഞ്ച് കുടിയേറ്റക്കാർ ‘ചിക്കാഗ്വ’ എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി.

ഇത് കാലക്രമത്തിൽ ‘ചിക്കോഗോ’ ആയി മാറി എന്നാണ് കരുതുന്നത്.ബ്രിട്ടീഷുകാരും അച്ചാറുംഉള്ളിയുടെ രുചി ‘ക്ഷ’ പിടിച്ചതോടെ ബ്രിട്ടീഷുകാർക്ക് അതില്ലാതെ പറ്റില്ലെന്നായി. സീസണിൽ മാത്രമേ കൂടുതൽ ലഭിക്കൂ എന്നതിനാൽ അല്ലാത്ത സമയത്ത് ലഭിക്കാനായി അച്ചാറിട്ടാണ് അവർ സൂക്ഷിച്ചിരുന്നത്. പണക്കാർക്ക് മാത്രമാണ് ഇതിനുള്ള അവസരം ലഭിച്ചിരുന്നത്.

1700-കളിലാണ് ബ്രിട്ടീഷുകാർ ഉള്ളി അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാൻ തുടങ്ങിയത്.ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡുമാസിന്റെ ചില പുസ്തകങ്ങളിൽ ഉള്ളിയെക്കുറിച്ച് സൂചനകളുണ്ട്.1873-ൽ അദ്ദേഹം രചിച്ച ‘ഡിക്ഷ്നറി ഓഫ് ക്യുസിൻ’ എന്ന പുസ്തകത്തിൽ ഉള്ളി സൂപ്പ് എങ്ങനെ സമ്പന്നരുടെ പ്രധാന വിഭവമായി എന്നതിന്റെ സൂചനയുണ്ട്.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

health

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

Published

on

Share our post

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.


Share our post
Continue Reading

health

ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാ​ഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

Published

on

Share our post

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

കഴിഞ്ഞവർഷം 20,568 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.

രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗം പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസിന്റെ വിഭജനത്തിനും ഇത് വേഗം കൂട്ടുന്നു. ഈഡിസ് കൊതുകിന്റെ ഉറവിടനശീകരണത്തിൽ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള വഴി.

പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം

ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല്‌ സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.

രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.

അപകടമാകുന്ന ആന്തരിക രക്തസ്രാവം

വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.


Share our post
Continue Reading

Trending

error: Content is protected !!