Kannur
ആരും തെരുവാധാരമാകില്ല; പോലീസ് ഒരുക്കും പുനരധിവാസം

കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് പൊലീസിന്റെ ഓപ്പറേഷൻ ‘ഗ്രീൻ കണ്ണൂർ ,സേഫ് കണ്ണൂർ’ പദ്ധതി.ഇതുവരെയായി 15 പേരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മറ്റിയത്.
ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് തെരുവിൽ നിന്നും മാറ്റിപാർപ്പിക്കുന്നത്.അസി.പൊലീസ് കമ്മിഷണർ ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെ അലഞ്ഞ് നടക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
അശരണർ അടിഞ്ഞുകൂടുന്നുപോകാൻ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ ഇവരിൽ പലരും രാത്രിയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം കോർണ്ണർ,ടൗൺസ്‌ക്വയർ ,തെക്കീബസസാർ എന്നിവിടങ്ങളിലും പരിസരത്തെ കടവരാന്തകളിലുമൊക്കെയാണ് കഴിയുന്നത്.മദ്യപസംഘങ്ങളുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവും ഇവർക്ക് നേരിടേണ്ടി വരാറുണ്ട്.ഇവരിൽ പലരും മദ്യത്തിനും മറ്റ് ലഹരിക്കും അടിമപ്പെടുന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പഴയ ബസ് സ്റ്റാൻഡിലാണ് ഇത്തരത്തിൽപെട്ട കൂടുതൽ പേരും രാത്രി കഴിയുന്നത്.ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ അഭയം പ്രാപിക്കുന്നുണ്ട്.മദ്യപിച്ചെത്തുന്നവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഇവിടം പതിവ് സംഭവമാണ്.നേരം ഇരുട്ടിയാൽ പഴയ ബസ് സ്റ്റാൻഡ് സ്ത്രീകളുൾപ്പെടെയുള്ളവർക്ക് പേടിസ്വപ്നമാകുന്ന സാഹചര്യവും നിലവിലുണ്ട്.പുനരവധിവസിപ്പിക്കും 21 കേന്ദ്രങ്ങളിൽപദ്ധതിയിലൂടെ നഗരം കുറ്റകൃത്യ മുക്തമാക്കി വൃദ്ധന്മാർക്കും അനാഥർക്കും സുരക്ഷിത കേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.
നഗരത്തിൽ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും നടപടികളും ശക്തമാക്കുന്നുണ്ട്. അതിന്റെ തുടർ പദ്ധതിയായാണ് അലഞ്ഞുതിരിയുന്നവർക്കായുള്ള പുനരധിവാസം. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ഐ.ആർ.പി.സി ,ആശ്രയ ഹെൽപ്പ് ലൈൻ,ചോല കണ്ണൂർ,ബ്ലഡ് ഡോണേഴ്‌സ് എന്നിവയുമായി സഹകരിച്ചാകും പുനരധിവാസം.അഭയ,തണൽ,സ്‌നേഹഭവൻ ,പ്രത്യാശഭവൻ,തറവാട്,കനോസ തുടങ്ങിയ 21 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽപെട്ടവരെ പുനരധിവസിപ്പിക്കുന്നത്.
ഇങ്ങനെ അലഞ്ഞുതിരിയുന്നവരിൽ ക്രിമിനലുകൾ ഉണ്ടെങ്കിൽ നിയമപരമായി കൈകാര്യം ചെയ്യും.3 ഘട്ട പദ്ധതി1 മാനസിക വെല്ലുവിളി നേരിടുന്നവർ2രണ്ടാം ഘട്ടത്തിൽ വൃദ്ധന്മാർ3ഭിക്ഷാടകർ
നഗരം കുറ്റകൃത്യ മുക്തമാക്കി അലഞ്ഞ് നടക്കുന്നവർക്കും അനാഥർക്കും അഭയമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയാണ് മാറ്റി പാർപ്പിക്കുന്നത്.21 കേന്ദ്രങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിക്കുകടി.കെ.രത്‌നകുമാർ,അസി.പൊലീസ് കമ്മിഷണർ.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്