Connect with us

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്‌ ; വി.എസ്. ശിവകുമാറിനെ രക്ഷിക്കാൻ കെ. സുധാകരൻ ഇടപെട്ടു

Published

on

Share our post

തിരുവനന്തപുരം : മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെ.പി.സി.സി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ വഴിയും കെ. സുധാകരൻ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന്‌ പരാതിക്കാർ ആരോപിച്ചു.

കെ സുധാകരന്റെ നിർദേശപ്രകാരം കോൺഗ്രസ്‌ നേതാക്കളായ വി.ആർ. പ്രതാപൻ, മുണ്ടേല മോഹനൻ എന്നിവർ തന്റെ വീട്ടിലേക്ക്‌ മൂന്നുതവണയായി 15.99 ലക്ഷം രൂപ എത്തിച്ച്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിച്ചതായി പരാതിക്കാരനായ കോൺഗ്രസ്‌ പ്രവർത്തകൻ പി. മധുസൂദനൻ പറയുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലും ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ഇയാളുടെ പരാതിയിലാണ്‌ വി.എസ്‌. ശിവകുമാറിനെ മൂന്നാംപ്രതിയാക്കി കരമന പൊലീസ്‌ കേസെടുത്തത്‌.

തട്ടിപ്പുനടത്തിയ ഡിസ്‌ട്രിക്ട്‌ അൺ എംപ്ലോയീസ്‌ സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രസിഡന്റ്‌ എം. രാജേന്ദ്രനുമായി ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്ക്‌ മുൻകൈയെടുത്തത്‌ കെ.പി.സി.സി പ്രസിഡന്റ്‌ ആണെന്നും പി. മധുസൂദനൻ പറഞ്ഞു. ഇതിനു പിന്നാലെയാണ്‌ കോൺഗ്രസ്‌ നേതാക്കൾ പണം നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചത്‌. വട്ടപ്പാറ കുറ്റിയാണി സ്വദേശി ഒ.എസ്‌. ബൈജുവിന്റെ പേരിൽ സ്ഥിരനിക്ഷേപമായാണ്‌ പണം നൽകിയത്‌. ഈ പണം അത്യാവശ്യക്കാർക്ക്‌ വീതിച്ചു നൽകാൻ ശിവകുമാർ നിർദേശിച്ചതായും അമ്പതോളം പേർക്ക്‌ വീതിച്ചുനൽകി തൽക്കാലം പ്രശ്‌നം പരിഹരിച്ചതായും മധുസൂദനൻ പറഞ്ഞു. മൂന്നുലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക്‌ മകളുടെ വിവാഹക്കത്ത്‌ കാണിച്ചപ്പോൾ 1.99 ലക്ഷം രൂപ നൽകി ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുമായി ബന്ധമില്ലെന്നും ഡി.സി.സി അംഗമായിരുന്ന രാജേന്ദ്രന്റെ ബാങ്ക്‌ ആയതിനാൽ ഉദ്‌ഘാടനം നിർവഹിക്കുക മാത്രമാണ്‌ ചെയ്‌തതെന്നുമാണ്‌ ശിവകുമാർ വാദിച്ചിരുന്നത്‌. ഈ വാദങ്ങൾ പൊളിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ അനുദിനം പുറത്തുവരുന്നത്‌. രാജേന്ദ്രൻ ശിവകുമാറിന്റെ ബിനാമിയാണെന്നും ശിവകുമാർ നേരിട്ട്‌ നിർബന്ധിച്ചാണ്‌ പല നിക്ഷേപങ്ങൾ നടത്തിയതെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്‌.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!