Connect with us

Kerala

എഴുത്തിനിരുത്തൽ : ആദ്യാക്ഷരം തിരഞ്ഞെടുക്കാൻ അവകാശം രക്ഷിതാക്കൾക്ക്‌

Published

on

Share our post

നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ആദ്യക്ഷരം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന്‌ വിരുദ്ധമായി മറ്റേതെങ്കിലും മതത്തെ പ്രതിനിധാനം ചെയ്യുന്ന വാചകങ്ങൾ ആദ്യക്ഷരമായി എഴുതാൻ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.

കണ്ണൂർ മട്ടന്നൂർ നഗരസഭാ ഗ്രന്ഥശാലാസമിതി മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്‌മാരക സ്‌കൂളിൽ 24ന്‌ നടത്താനിരിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസ്‌ ചോദ്യംചെയ്‌ത്‌ ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ.ആർ. മഹാദേവൻ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതി ഉത്തരവ്‌. ദുരുദ്ദേശ്യപരമായാണ് എഴുത്തിനിരുത്തൽ നടത്തുന്നതെന്ന് കരുതാനാകില്ല. ആദ്യാക്ഷരമായി ഏതെങ്കിലും മതത്തിന്റെ പ്രത്യേക വാക്യം തെരഞ്ഞെടുക്കണമെന്ന്‌ സംഘാടകർ നിർബന്ധിക്കാത്തിടത്തോളം ഈ നോട്ടീസിലും എഴുത്തിനിരുത്തൽ ചടങ്ങിലും ഇടപെടേണ്ടതില്ലെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

എഴുത്തിനിരുത്തൽ ചടങ്ങിൽ സാധാരണ ആദ്യാക്ഷരമായി ഉപയോഗിക്കുന്ന “ഹരിശ്രീ ഗണപതയേ നമഃ’ എന്നതിനുപകരം മറ്റ്‌ മതങ്ങളിലുള്ളവർക്ക്‌ ഇഷ്‌ടമുള്ള വാക്യമോ വാചകമോ ഇംഗ്ലീഷ്‌, മലയാളം അക്ഷരങ്ങളോ ആദ്യാക്ഷരമായി എഴുതാമെന്ന് ചടങ്ങുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച നോട്ടീസിൽ സംഘാടകർ വ്യക്തമാക്കിയിരുന്നു. എഴുത്തിനിരുത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ പൂരിപ്പിച്ച്‌ നൽകേണ്ട അപേക്ഷയിലും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഹൈന്ദവവിശ്വാസികളെ ഇതര മതസ്ഥരുടെ വാചകങ്ങൾ നിർബന്ധമായി എഴുതിക്കാനുള്ള പദ്ധതിയാണിതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ഹർജിക്കാർ ആരോപിക്കുന്നപോലെ ആദ്യാക്ഷരമായി ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വാക്യങ്ങൾ തെരഞ്ഞെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും കുട്ടികളുടെ രക്ഷിതാക്കളുടെ താൽപ്പര്യമനുസരിച്ച് ഏതു വാക്യവും ആദ്യാക്ഷരമായി എഴുതിപ്പിക്കാനാകുമെന്നും നഗരസഭ വിശദീകരിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!