IRITTY
പ്രളയ ബാധിതർക്കായി കിളിയന്തറയിൽ ഉയരുന്നത് 15 വീടുകൾ

ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്. ഡിസംബർ മധ്യത്തോടെ താക്കോൽ കൈമാറും.
2018ലെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളം ഈ കുടുംബങ്ങളുടെ സകലസ്വപ്‌നങ്ങളും തകർത്തെറിയുകയായിരുന്നു. ഉടുതുണി മാത്രമായി കുഞ്ഞുങ്ങളെയും മുതിർന്നവരെയുംകൊണ്ട് പായം പഞ്ചായത്ത് അധികൃതരും രക്ഷാപ്രവർത്തകരും കിളിയന്തറയിലെത്തിയത് ജീവൻ തിരികെകിട്ടിയ ആശ്വാസത്തിലായിരുന്നു. ഒരുമാസത്തോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞു. വീടുള്ളവർ തിരികെ പോയി.
15 കുടുംബങ്ങൾക്ക് പോകാൻ ഇടമില്ലായിരുന്നു. ഇവരെ സർക്കാർ വാടക നൽകി താമസിപ്പിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇ.പി. ജയരാജന്റെ ഇടപെടലിലാണ് യൂണിലിവർ കമ്പനി സഹായഹസ്‌തവുമായെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻകൂടി ഇടപെട്ടതോടെ സ്ഥലം ലഭ്യമാക്കിയാൽ പൊതുനന്മാ ഫണ്ടിലുൾപ്പെടുത്തി വീട് നിർമിച്ചു നൽകാമെന്ന് കമ്പനി ഉറപ്പുനൽകി. ഒന്നേകാൽ ഏക്കർ സ്ഥലം സർക്കാർ വിലയ്‌ക്കു വാങ്ങി.
2019- മാർച്ച് രണ്ടിന് ഇ.പി. ജയരാജൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു സെന്റ് വീതം സ്ഥലത്ത് ഏഴ് ലക്ഷം രൂപയുടെ വീട് നിർമിക്കാനാണ് തീരുമാനിച്ചത്. ഭൂഘടന വില്ലനായതോടെ സ്ഥലം മൂന്നു തട്ടുകളാക്കി തിരിച്ച് സുരക്ഷാഭിത്തി നിർമിക്കേണ്ടി വന്നു. ചെലവും വർധിച്ചു. ആദ്യനിരയിൽ ആറും രണ്ടാംനിരയിൽ അഞ്ചും മൂന്നാം നിരയിൽ നാലും വീടുകളാണ്. ആദ്യ രണ്ടു നിരകളിലെ വീടുകൾ പൂർത്തിയായി. മൂന്നാം നിരയിൽ നാലെണ്ണം ഈ മാസാവസാനം പൂർത്തിയാകും. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യങ്ങളോടെ 650 ചതുരശ്ര അടിയിലാണ് വീടുകൾ.
അടിസ്ഥാന സൗകര്യമൊരുക്കി പഞ്ചായത്ത്
വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം, വെളിച്ചം എന്നിവ 60 ലക്ഷം രൂപ ചെലവഴിച്ച് പായം പഞ്ചായത്താണ് ഒരുക്കുന്നത്. കുഴൽ കിണറും വൈദ്യുതി, കുടിവെള്ളവിതരണ സംവിധാനവും ഒരുക്കും. തലശേരി–വളവുപാറ റോഡിൽനിന്ന് വീടുകളിലേക്കുള്ള റോഡ് മുറ്റംവരെ ഗതാഗതയോഗ്യമാക്കും.
IRITTY
മാക്കൂട്ടം– പെരുമ്പാടി ചുരം നവീകരണം തുടങ്ങി

ഇരിട്ടി: തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഴയ്ക്ക് മുൻപേ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാർ കമ്പനി ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു.കേരളത്തിലേക്ക് വഴി തുറക്കുന്ന മാക്കൂട്ടം – പെരുമ്പാടി ചുരം പാതയുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കഴിഞ്ഞ ജനുവരി 10 ന് കൂട്ടുപുഴ പാലം അതിർത്തി വരെ റോഡിൽ സന്ദർശനം നടത്തിയ കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വിരാജ്പേട്ട എം.എൽ.എ എ.എസ്.പൊന്നണ്ണയും അറിയിച്ചിരുന്നു. നിലവിൽ 3 റീച്ചുകളിലായാണു ചുരം നവീകരിക്കുന്നത്. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചതായി കർണാടക മരാമത്ത് വിഭാഗം അറിയിച്ചു. അവശേഷിച്ച 12 കിലോമീറ്റർ ചുരംപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളിലായി നവീകരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
IRITTY
കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.
IRITTY
ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്