Kerala
പഞ്ചായത്തുകളിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ്; കെട്ടിട നിർമ്മാണത്തിൽ ഗുരുതര ചട്ട ലംഘനം

വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരംകാസർകോട് വിജിലൻസ് ഡി.വൈ.എസ്. പി യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കാസർകോട് ജില്ലയിൽ ചെങ്കള, മധൂർ, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ വിജിലൻസ് ഡി.വൈ.എസ്.പി വി. കെ വിശ്വംഭരൻ നായർ, വിജിലൻസ് ഇൻസ്പെക്ടർ കെ.സുനുമോൻ പി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ വിവിധ അപാകതകൾ കണ്ടെത്തി.
ഇത്തരം നിർമ്മാണങ്ങളിൽ പഞ്ചായത്തുകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുന്നതായും വിജിലൻസ് സ്ഥിരീകരിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയുടെയും അസി. എൻജിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് ഈ രീതിയിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്.
കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കും.കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടുകൾ ഇങ്ങനെ
* പഞ്ചായത്ത് അനുമതി തേടാത്ത നിർമ്മാണം
* പ്രധാന പാതകളിലേക്ക് പോലും കയറിയുള്ള നിർമ്മാണം
* പാർക്കിംഗ് ഏരിയ, റാമ്പ് , മഴവെളള സംഭരണി തുടങ്ങിയവയില്ലാതെ നിർമ്മിച്ച ബഹുനിലകൾ
* പാർക്കിംഗ് ഏരിയ കച്ചവടത്തിന് ഉപയോഗിക്കുന്നു
* ഒന്നു രണ്ടു വർഷങ്ങൾക്ക് ശേഷം അനുമതിയുമില്ലാതെ കൂടുതൽ നിലകൾ പണിയുന്നത്
Kerala
സ്‌ക്രീന്‍ അഡിക്ഷന്‍: രാജ്യത്തെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത, ശ്രദ്ധിക്കേണ്ടത് ഇവ

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാഗ്പുരിൽ നടന്ന ഒരു ബോധവത്ക്കരണ പരിപാടിക്കിടെ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി ഒഫ്താൽമോളജിസ്റ്റ്സ് ഓഫ് ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജീവിതശൈലി രോഗങ്ങൾ കാരണം ഇത്തരം കേസുകളിൽ വലിയതോതിൽ വർധനവുണ്ടെന്നാണ് നേത്രരോഗവിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ ഏകദേശം 23 ശതമാനം പേർക്ക് ഹ്രസ്വദൃഷ്ടിയുണ്ട്. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ണുകളുടെ സ്വാഭാവിക വളർച്ചാപ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഐ ബോളിന്റെ നീളം കൂടുന്നതിനും പ്രകാശം റെറ്റിനയിൽ നേരിട്ട് പതിക്കുന്നതിന് പകരം അതിന് മുന്നിൽ കേന്ദ്രീകരിക്കാനും ഇടയാക്കുന്നു. ഇതോടെ, ദൂരക്കാഴ്ച മങ്ങുന്നതിനുള്ള സാധ്യത വർധിക്കും.
കുട്ടികൾ ദീർഘനേരം സ്ക്രീനിനുമുന്നിലിരിക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്
- ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പഠനം പോലെയുള്ള അത്യാവശ്യ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുക. വിനോദത്തിനായി മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുട്ടികൾ പുറത്ത് കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വായന, പഠനം എന്നിങ്ങനെ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾക്ക് അത് ഒഴിവാക്കുന്നതിന് മതിയായ വെളിച്ചം ഉറപ്പുവരുത്തുക.
- കാഴ്ചയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുക.
- ആവശ്യത്തിന് ഉറക്കം, പോഷകസമ്പന്നമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.
Kerala
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അതേസമയം, അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്