Connect with us

Kerala

പറ്റിപ്പെന്ന് മാത്രമല്ല പിടിച്ചുപറിയും, റെയിൽവേയുടെ ക്രൂരത ശനിയും, ഞായറും

Published

on

Share our post

തിരുവനന്തപുരം: ആർ.എ.സി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ഓവർ ബുക്കിംഗ് നടത്തിയശേഷം സ്ളീപ്പർ ക്ലാസ് റിസർവേഷനുള്ള യാത്രക്കാർക്ക് രാത്രി ബർത്ത് നൽകാതെ റെയിൽവേ. സ്ളീപ്പർ ചാർജ് വാങ്ങി ബുക്ക് ചെയ്യുന്ന ആർ.എ.സി ടിക്കറ്റുകൾക്കാണ് സീറ്റ് മാത്രം നൽകുന്നത്. ക്യാൻസലേഷൻ കുറവുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഈ പിടിച്ചുപറി.

മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിൽ പത്ത് ദിവസം മുമ്പ് റിസർവ് ചെയ്താലും ശനി, ഞായർ ദിവസങ്ങളിൽ 100 ആർ.എ.സി ടിക്കറ്റുകളുണ്ടാകും. ക്യാൻസലേഷനിലൂടെ ബർത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.എ.സി ടിക്കറ്റെടുക്കുക. സ്ളീപ്പർചാർജ് വാങ്ങി നൂറ് യാത്രക്കാരെ ഇരുത്തിക്കൊണ്ടു പോകുമ്പോൾ ഒരു കോച്ചിൽ നിന്നുള്ള അധികവരുമാനമാണ് ലഭിക്കുക.

ഡിവിഷണൽ ഓഫീസിലെ ചില ഉദ്യോഗസ്ഥർ അമിത ലാഭമുണ്ടാക്കി ആളാവാൻ നടത്തുന്ന നടപടിയാണിതെന്നും ആരോപണമുണ്ട്.കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തു നിന്ന് 7.25ന് തിരിച്ച മാവേലി എക്സ്പ്രസിൽ (16604) ആർ.എ.സി ടിക്കറ്റുകൾക്ക് സ്ളീപ്പർ അനുവദിക്കാൻ ടി.ടി.ഇയും ഉണ്ടായിരുന്നില്ല. എറണാകുളത്തെത്തിയപ്പോൾ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെന്റുകളിൽ ടി.ടി.ഇയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ആർ.പി.എഫിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ അടുത്ത സ്റ്റേഷനിൽ പൊലീസിനെ എത്തിക്കാമെന്നായിരുന്നു മറുപടി. 139ൽ വിളിച്ച് അറിയിക്കാനും നിർദ്ദേശിച്ചു. 139ൽ വിളിച്ച് പി.എൻ.ആർ നമ്പർ രേഖപ്പെടുത്തിയപ്പോൾ നന്ദി അറിയിച്ച് കാൾ കട്ടായി.ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്ന് റെയിൽവേഎട്ടിന് മംഗലാപുരത്തു നിന്നുള്ള മാംഗ്ലൂർ എക്സ്പ്രസിൽ (16348) ആർ.എ.സി ടിക്കറ്റെടുത്തവർക്കും രാത്രിയിൽ ബർത്ത് കിട്ടിയില്ല.

രണ്ട് ടി.ടി.ഇമാരെ ബന്ധപ്പെട്ടെങ്കിലും ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്നായിരുന്നു മറുചോദ്യം. മുതിർന്ന പൗരൻമാർക്കുൾപ്പെടെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കിയതിനു പിന്നാലെയാണ് ഓവർബുക്കിംഗ് കൊള്ളയടി.

അതേ സമയം, മലബാറിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യപ്രകാരം യാത്രക്കാർക്ക് സീറ്റെങ്കിലും ലഭിക്കാനാണ് 100 ആർ.എ.സി അനുവദിക്കുന്നതെന്നാണ് ഡിവിഷണൽ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തുന്ന രോഗികളും പ്രായമേറിയവരുമാണ് മംഗലാപുരംതിരുവനന്തപുരം റൂട്ടിൽ മാവേലിയിലും മാംഗ്ലൂർ എക്സ്പ്രസിലും കൂടുതലുമുണ്ടാവുക.


Share our post

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Kerala

വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!