നിരന്തര പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

Share our post

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍. അടിയന്തര യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. രാഹുലിനെ പുറത്താക്കണമെന്നും ആവശ്യപ്പെടും. പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാതൃകാപരമായ നടപടിയാണെന്നും സിപിഐഎം ആണെങ്കില്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിനെതിരെ നേരത്തെ പരാതി കിട്ടിയിട്ടില്ല. ഇന്നാണ് പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പെണ്‍കുട്ടി തനിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്ക് ശക്തമായ നിലപാടുണ്ട്. പാര്‍ട്ടി ഗൗരവത്തോടെ ഇത് ചര്‍ച്ച ചെയ്യും. നേരത്തെ തീരുമാനം എടുത്തപോലെ കൂട്ടായ തീരുമാനം എടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആരും പ്രതിരോധിക്കാന്‍ നിന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫെന്നി നൈനാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് അന്വേഷിക്കാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!