Connect with us

Kerala

വൊക്കേഷണൽ ഹയർ സെക്കൻഡറി അഡ്മിഷന്‍, പഠനവിഷയങ്ങള്‍; വിശദമായി അറിയാം

Published

on

Share our post

പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു.ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് – എൻഎസ്‌ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു.അക്കാദമിക് പഠനത്തിൽ നിന്നും സാങ്കേതിക നൈപുണി പഠനത്തിലേക്കും തിരിച്ചും പോകാൻ കഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയാംഗീകാരമുള്ള എൻഎസ്‌ക്യുഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.

•  കോഴ്സ് ഘടന, പഠനവിഷയങ്ങൾ

മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനകരമായ, ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് കോഴ്സ് സഹായകരമാകുമെങ്കിൽ, സ്വയം സംരംഭകരാകാൻവേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് കോഴ്സ് ലക്ഷ്യമിടുന്നത്.ഇവകൂടാതെ, മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത/സ്കിൽ വിഷയവും ഉൾപ്പടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം.നാലു വിഷയ കോമ്പിനേഷനുകളെ, അതിലെ മറ്റു മൂന്നു പരമ്പരാഗത വിഷയങ്ങളനുസരിച്ച്, നാല് ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. അവയിലായി മൊത്തം 43 തൊഴിലധിഷ്ഠിത കോഴ്സുകൾ ഉണ്ട്.

* ഗ്രൂപ്പ് ‘എ’: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം പഠിക്കാവുന്ന സ്കിൽ കോഴ്സുകൾ ഇവയാണ് – പവർ ടില്ലർ ഓപ്പറേറ്റർ, ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഫോർവീലർ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ലൈൻമാൻ, ഡ്രോട്സ് പേഴ്സൺ സിവിൽ വർക്സ്‌, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ സൂയിങ്, ജൂനിയർ സോഫ്റ്റ്‌വേർ ഡിവലപ്പർ, ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോഡക്ട് മേക്കിങ് (പ്ലാസ്റ്റിക് ടോയ് ആൻഡ് ബോൾപെൻ), ഓപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, പ്ലംബർ – ജനറൽ, സോളാർ എൽഇഡി ടെക്നീഷൻ, വെബ് ഡിവലപ്പർ, ടെലികോം ടെക്നീഷ്യൻ ഐഒടി ഡിവൈസസ്/സിസ്റ്റംസ് (17 എണ്ണം)

ഗ്രൂപ്പ് ‘ബി’: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം ലഭ്യമായ സ്കിൽ കോഴ്സുകൾ – അസിസ്റ്റൻറ് ഡിസൈനർ – അപ്പാരൽ മെയിഡ് അപ്സ് ആൻഡ് ഹോം ഫർണിഷിങ്, പ്രീ സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെയറി പ്രോഡക്ട് പ്രോസസർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഓൺട്രപ്രനേർ, ഡയറ്ററ്റിക് എയ്ഡ്‌, ഫിഷ് ആൻഡ് സീഫുഡ് ജൂനിയർ പ്രോസസർ, ഓട്ടോമേറ്റീവ് എൻജിൻ റിപ്പയർ ടെക്നീഷ്യൻ, ജനറൽ ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷ്യൻ – ഫാർമ ബയോളജിക്സ് ആൻഡ് മെഡിക്കൽ ഡിവൈസസ്: വെറ്റ് ലാബ്, മാസ്റ്റർ ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി), ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലറ്റ്) ടെക്നീഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ,

ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ഫാർമർ, ചെമ്മീൻ കർഷകൻ, സ്മോൾ പൗൾട്രി ഫാർമർ (20 എണ്ണം)

ഗ്രൂപ്പ് ‘സി’: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നിവയ്ക്കൊപ്പം കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.

* ഗ്രൂപ്പ് ‘ഡി’: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് അസിസ്റ്റൻറ്, ക്രാഫ്റ്റ്‌ ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് എക്സിക്യുട്ടീവ് എന്നീ സ്കിൽ വിഷയങ്ങൾ ഉണ്ട് (അഞ്ച് എണ്ണം)

•  പ്രൊഫഷണൽ, ബിരുദതല പ്രവേശനത്തിനും

പരമ്പരാഗത വിഷയങ്ങൾകൂടി പഠിക്കുന്നതിനാൽ ഹയർ സെക്കൻഡറി വൊക്കേഷണൽ പഠിക്കുന്നവർക്ക് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സാധ്യതയും നിലനിർത്താൻ കഴിയുന്നു.

പഠിച്ച പരമ്പരാഗതവിഷയങ്ങൾ അനുസരിച്ച് തുടർപഠനത്തിന് അർഹതയുണ്ട്.

* ഗ്രൂപ്പ് എ വിഷയങ്ങൾ ജയിക്കുന്നവർക്ക് എൻജിനിയറിങ്ങിലേക്കും ഗ്രൂപ്പ് ബി വിഷയങ്ങൾ ജയിക്കുന്നവർക്ക് മെഡിക്കൽ പാരാമെഡിക്കൽ, നഴ്സിങ്, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകൾ, വെറ്ററിനറി തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കടക്കാം.

* ഗ്രൂപ്പ് ബി വിഭാഗം വൊക്കേഷണൽ വിഷയം തിരഞ്ഞെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് അധികവിഷയമായി കേരളാ സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ [നിലവിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ (സ്കോൾ) – കേരള] രജിസ്റ്റർചെയ്ത് പഠിക്കാം. അതുവഴി എൻജിനിയറിങ് പ്രവേശന പരീക്ഷയും എഴുതാം.

* ഏതു ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്കും അവർ പഠിക്കുന്ന ഗ്രൂപ്പിലെ നോൺ വൊക്കേഷണൽ വിഷയങ്ങളനുസരിച്ച്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെന്നപോലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്.

389 സ്കൂളുകൾ

സംസ്ഥാനത്ത് മൊത്തം 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോഴ്സ് ഉള്ളത്. എല്ലാ ഗ്രൂപ്പുകളും വൊക്കേഷണൽ/ സ്കിൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. 2025-26 പ്രവേശനത്തിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ പട്ടികയും ഓരോ സ്ഥാപനത്തിലുമുള്ള ഗ്രൂപ്പുകൾ/വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ vhscap.kerala.gov.in | admission.vhseportal.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.

സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിൽകൂടിയായിരിക്കും. ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് പ്രവേശനം കായിക യുവജന കാര്യാലയം നടത്തും.

യോഗ്യത

* എസ്എസ്എൽസി (കേരള സിലബസ്) ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/ സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താം ക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ പരീക്ഷ) തുടങ്ങിയവ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.

* എന്നാൽ, സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്, മറ്റ് ഓപ്പൺ സ്കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

* എസ്എസ്എൽസി (കേരള സിലബസ്) പഠിച്ചവർ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. മറ്റു തത്തുല്യ പരീക്ഷ ജയിച്ചവർ, വിവിധ വിഷയങ്ങൾക്ക് അതതു ബോർഡുകൾ നിശ്ചയിച്ച, ഉന്നതപഠനത്തിന് യോഗ്യമായ മിനിമം സ്കോർ നേടിയിരിക്കണം.

പഴയ സ്കീമിൽ എസ്എസ്എൽസി പരീക്ഷ എഴുതിയവരെയും ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് തത്തുല്യ പരീക്ഷ എഴുതിയവരുടെയും അവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷം പ്രവേശനത്തിന് പരിഗണിക്കും.

* മൂന്നിൽക്കൂടുതൽ അവസരങ്ങൾ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

* സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടിഎച്ച്എസ്എൽസി ജയിച്ചവർക്ക് ബി ഗ്രൂപ്പ് വിഷയങ്ങളിലെ പ്രവേശനത്തിന് അർഹതയില്ല.

* സിബിഎസ്ഇയിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസ്സായവർക്കേ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.

* ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ, പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തവർക്ക് ആ കോഴ്സിലെ പ്രവേശനം റദ്ദുചെയ്ത്, കോഴ്സിൽ ചേരാൻ അർഹതയുണ്ട്.

•  പ്രായപരിധി

കുറഞ്ഞ പ്രായപരിധി 2025 ജൂൺ ഒന്നിന് 15 വയസ്സ് ആണ്. എന്നാൽ, ഈദിവസം 20 വയസ്സോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാനർഹതയില്ല.


Share our post

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Trending

error: Content is protected !!