Connect with us

Kerala

സംസ്ഥാനത്ത് സ്ത്രീകൾക്ക് ആശ്രയം; 181 വനിതാ ഹെൽപ് ലൈൻ പെൺജീവിതത്തിൻ്റെ ലൈഫ് ലൈൻ

Published

on

Share our post

തിരുവനന്തപുരം: ഒരാൾക്ക് അത് അപരിചിതനായിരിക്കാം, മറ്റൊരാൾക്ക് അയൽവാസി, മറ്റൊരിടത്ത് അത് ഭർത്താവ്, അതുമല്ലെങ്കിൽ കാമുകൻ. ജീവിതം ഒരു ലൈഫ് ലൈൻ തിരയുന്ന ഘട്ടത്തിൽ നിന്ന് ഭയം കൊണ്ട് വിറച്ച് വിമൻ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വരുന്ന ഓരോ കോളിനും പിന്നിൽ പിടയ്ക്കുന്ന ഹൃദയമുണ്ട്.പത്ത് വർഷമായി തുടരുന്ന പ്രണയബന്ധം വളരെ ടോക്സിക് ആയി മാറിയ ഘട്ടത്തിലാണ് വിവാഹിതയും അമ്മയുമായ യുവതി ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഫോൺ ഉപയോഗിക്കാനും സുഹൃത്തുക്കളോട് സംസാരിക്കാനും പോലും യുവതിക്ക് സാധിക്കാത്ത സ്ഥിതിയായിരുന്നു. കെഎസ്ആർടിസി ബസിൽ അപരിചിതൻ്റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗികാതിക്രമമായിരുന്നു മറ്റൊരു സംഭവം. അയൽവാസിയുടെ അതിക്രമം ഭയന്ന് പെങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു സഹോദരൻ കണ്ണീരടക്കിക്കൊണ്ട് പറഞ്ഞത്. അർധരാത്രി വീട്ടിൽ നിന്നും ഭർത്താവ് അടിച്ചുപുറത്താക്കി രാത്രി മുഴുവൻ വീടിന് പുറത്ത് കഴിച്ചുകൂട്ടിയ യുവതിക്ക് മനോധൈര്യം നൽകിയതടക്കം വിമൻ ഹെൽപ് ലൈനാണ്. ഭീതിയുടെ ഇരുട്ടിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചത്തിലാണ് ഇവരെല്ലാം ഇന്ന് കഴിയുന്നത്.

2017-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയും ചേർന്ന് തുടക്കം കുറിച്ച പദ്ധതി ടെക്നോപാർകിലാണ് പ്രവർത്തനം ആരംഭിച്ചത്. ഈ ഹെൽപ് ലൈനിലേക്ക് 2017 മുതൽ വന്ന കോളുകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022 മുതൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ കോളുകൾ ഹെൽപ് ലൈനിലേക്ക് എത്തുന്നുണ്ട്.

സേവനം ആരംഭിച്ച ആദ്യ വർഷം (2017) കോൾ സെൻ്ററിലേക്ക് 11669 പേരാണ് ബന്ധപ്പെട്ടത്. പിന്നീടുള്ള വർഷങ്ങളിൽ കോളുകളുടെ എണ്ണം ക്രമമായി ഉയർന്നത് സേവനം ആശയറ്റ സ്ത്രീകൾക്ക് അവലംബമായി മാറിയതിന് തെളിവാണ്. 2018 ൽ 26268, 2019 ൽ 19631, 2020 ൽ 25901, 2021 ൽ 29915 പേരുമാണ് കോൾ സെൻ്ററിലേക്ക് ബന്ധപ്പെട്ടത്. 2022 ൽ കോൾ സെൻ്ററിൻ്റെ പ്രചാരം വർധിക്കുകയും 93050 കോളുകൾ എത്തുകയും ചെയ്തു. 2023 ൽ 106961 കോളുകളാണ് ഹെൽപ് ലൈനിൽ എത്തിയത്. ലഭ്യമായ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 2025 മാർച്ച് വരെ 130974 കോളുകളും എത്തി.

2013 ലാണ് അന്നത്തെ കേന്ദ്രസർക്കാർ 181 എന്ന ഹെൽപ് ലൈൻ നമ്പർ രാജ്യത്തെമ്പാടും സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ചത്. കേരളത്തിൽ 2017 മാർച്ചിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷനാണ് 24*7 സമയവും സേവനം ലഭിക്കുന്ന കൺട്രോൾ റൂം തുറക്കുകയും സേവനം സംസ്ഥാനത്ത് ലഭ്യമാക്കുകയും ചെയ്തത്. സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുണ്ടായിരുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുക, സർക്കാർ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നിത്യ ജീവിതത്തിൽ ആവശ്യമായ സേവനം (ഉദാ: അടുത്തുള്ളആശുപത്രി, ഡേ കെയർ തുടങ്ങിയ വിവരങ്ങൾ) സ്ത്രീകൾക്ക് നൽകുക, പോലീസിൻ്റെ അടിയന്തര സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹെൽപ് ലൈൻ വഴി നൽകുന്നത്.ഹെൽപ് ലൈൻ്റെ പ്രവർത്തനം 2023 ൽ കൂടുതൽ ശക്തിപ്പെടുത്തുകയും വനിതാ-ശിശു ഡയറക്ടറേറ്റിലേക്ക് ഹെൽപ് ലൈൻ സെൻ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതുവരെ മിത്ര 181 എന്നറിയപ്പെട്ടിരുന്ന സംവിധാനം 181 വിമൻ ഹെൽപ് ലൈൻ എന്ന് പുനർനാമകരണം ചെയ്തു. 181 വനിതാ ഹെൽപ് ലൈനിലെ നെറ്റ്‌വർക് അഡ്‌മിനിസ്ട്രേറ്റർ ഒഴികെ എല്ലാ ജീവനക്കാരും സ്ത്രീകളും നിയമത്തിലോ, സോഷ്യൽ വർക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ പ്രൊഫഷണലുകളുമാണ്. ആരോടും പറയാത്ത, പറഞ്ഞിട്ടും ഫലമില്ലാത്ത മനസിൻ്റെ വ്യഥകൾ പങ്കുവെക്കാനും പരിഹാരം കാണാനും സധൈര്യം വിളിക്കൂ, 181 വിമൻ ഹെൽപ് ലൈനിൽ.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Trending

error: Content is protected !!