Connect with us

IRITTY

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

Published

on

Share our post

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത്‌ സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്‌, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Share our post

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

IRITTY

അപകടക്കെണിയായി നവീകരിച്ച ഇരിട്ടി-പേരാവൂർ റോഡ്

Published

on

Share our post

ഇരിട്ടി :നവീകരണം നടന്നതോടെ റോഡിൽ നിത്യവും ഉണ്ടാകുന്നത് നിരവധി അപകടങ്ങൾ. ആകെത്തകർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു പതിറ്റാണ്ടിന് ശേഷം നവീകരണ പ്രവർത്തി നടന്നതോടെ റോഡ് പൊങ്ങിയതും അരികുകളുടെ ഭാഗത്ത് വൻ ഗർത്തങ്ങൾ ഉണ്ടായതുമാണ് നിരന്തരം അപകടങ്ങൾക്കു കാരണമാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്ബോൾ റോഡിൽ നിന്നും തെന്നിമാറി ഇത്തരം ഗർത്തങ്ങങ്ങളിൽ വീഴുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നിത്യവും നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണം ഒന്നും സംഭവിക്കാതെ യാത്രക്കാർ രക്ഷപ്പെടുന്നതിനാലാണ് വലിയ വാർത്തയാവാതെ പോകുന്നത്.

ഞായറാഴ്ച ഉച്ചയോടെ പേരാവൂർ ഭാഗത്തുനിന്നും വരികയായിരുന്ന സ്ത്രീകൾ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. പയഞ്ചേരി വായനശാലക്കു സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ റോഡരികിലെ കുഴിയിലേക്ക് കാറിന്റെ ടയർ ഇറങ്ങിപ്പോവുകയും സമീപം റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. റോഡിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിടുകയാണ്. റോഡിൻ്റെ അപകടാവസ്ഥ വാർത്തയായതോടെ ഇത്തരം കുഴികൾ മൂടുക എന്ന ലക്ഷ്യത്തോടെ റോഡരികിൽ പലയിടങ്ങളിലായി മണ്ണ് കൊണ്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പ്രവൃത്തികളൊന്നും നടന്നില്ല. രാപ്പകലില്ലാതെ മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനോട് അധികൃതർ കാണിക്കുന്നത് വലിയ അനാസ്‌ഥയാണ്. നിത്യവും ഞങ്ങൾ അപകടങ്ങൾ കണ്ട് മടുത്തെന്നും ഇതിനു അടിയന്തിര പരിഹാരം കണമെന്നുമാണ് റോഡരികിലെ താമസക്കാരും പറയുന്നത്.


Share our post
Continue Reading

IRITTY

റോഡുകള്‍ ഹൈടെക്കായി;ദീര്‍ഘദൂര ബസ് സര്‍വിസില്‍ വര്‍ധന

Published

on

Share our post

ഇരിട്ടി: മലയോര റോഡുകള്‍ ഹൈടെക് ആയതോടെ സ്വകാര്യ ടൂറിസ്റ്റ്‌ ദീർഘദൂര ബസ്‌ സർവിസുകള്‍ വർധിച്ചു. ദേശീയ പാത 66ന്റെ വികസന സാധ്യത മുന്നില്‍ കണ്ടും നിലവില്‍ ദേശീയ പാതയില്‍ പൂർത്തീകരിച്ച റീച്ചുകളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ്‌ കോട്ടയം, തിരുവനന്തപുരം, ഗുരുവായൂർ, എറണാകുളം അടക്കമുള്ള നഗരങ്ങളിലേക്ക്‌ ഇരിട്ടി താലൂക്കിന്റെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസുകള്‍ കൂടുതലായി എത്തുന്നത്‌. എട്ട്‌ വർഷം മു എറണാകുളം-ഇരിട്ടി റൂട്ടില്‍ രണ്ട്‌ യു.എഫ്‌.ഒ സ്ലീപ്പർ ബസുകളാണ്‌ സർവിസ്‌ നടത്തിയത്‌.

നിലവില്‍ ഈ റൂട്ടില്‍ അരഡസനിലധികം പുത്തൻ സർവിസുകളായി. പൊൻകുന്നം, പാലാ, കോട്ടയം തുടങ്ങിയ നഗരങ്ങളിലേക്ക്‌ നേരത്തേ മുതല്‍ കെ.എസ്‌.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ്‌ സർവിസുകളും ഇരിട്ടി വഴിയുണ്ട്‌. ഈ ഡിസംബറില്‍ ദേശീയ പാതാ വികസനം പൂർണമാവുന്നതോടെ സ്ലീപ്പർ ബിസിനസ്‌ ക്ലാസ്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസ്‌ സംരംഭകർ മലയോരത്ത്‌ നിന്നും തിരുവനന്തപുരം, കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, ആലപ്പുഴ മേഖലകളിലേക്ക്‌ ഉള്‍പ്പെടെ സർവിസ്‌ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ്‌.

മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി കെ.എസ്‌.ആർ.ടി.സിയാണ്‌ ഇരിട്ടി വഴിയുള്ള ദീർഘദൂര സർവിസുകള്‍ കൂടുതലായി ആരംഭിച്ചത്‌. നിലമ്ബൂർ, താമരശ്ശേരി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി, ബളാല്‍, കാഞ്ഞങ്ങാട്‌, ചിറ്റാരിക്കാല്‍, കാസർകോട്, കൊല്ലൂർ തുടങ്ങിയ സർവിസുകളില്‍ വൻ തിരക്കാണ്.

മലയോര ഹൈവേയും ദേശീയ പാതയും മിന്നും പാതകളായി മാറുന്നതിന്റെ അതിവേഗ യാത്രാ സൂചനകള്‍ നല്‍കുന്ന തരത്തിലാണ്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബസ്‌ സംരംഭങ്ങളുടെ വർധന. ഇതിനൊപ്പം രണ്ട്‌ പാതകള്‍ വഴി കൂടുതല്‍ ദീർഘദൂര അതിവേഗ ബസുകള്‍ ഇറക്കി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കെ.എസ്‌.ആർ.ടി.സിയും വ്യത്യസ്ത റൂട്ടുകള്‍ വഴി പുതിയ സർവിസ്‌ തുടങ്ങുകയാണ്‌. സുല്‍ത്താൻ ബത്തേരിയില്‍ നിന്നും ഇരിട്ടി, കണ്ണൂർ, പയ്യന്നൂർ വഴി ഈയിടെ ആരംഭിച്ച കൊല്ലൂർ കെ.എസ്‌.ആർ.ടി.സി സർവിസ്‌ ദേശീയ പാതയുടെയും മലയോര ഹൈവേയുടെയും നവീന മേന്മ ഉപയോഗപ്പെടുത്തുന്ന ദീർഘ ദൂര സർവിസാണ്‌.


Share our post
Continue Reading

Trending

error: Content is protected !!