Kerala
ഇ-സ്റ്റാമ്പിങ്: വെബ്സൈറ്റ് തകരാർ ജനങ്ങളെ വട്ടംകറക്കുന്നു

മുദ്രപ്പത്രക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനും വ്യാജമുദ്രപ്പത്രം തടയാനുമായി നടപ്പാക്കിയ ഇ-സ്റ്റാമ്പിങ് സംവിധാനത്തിൽ വെബ്സൈറ്റ് തകരാർ ജനങ്ങളെ വട്ടംകറക്കുന്നു. ഓൺലൈൻ വഴി പണമടച്ച് വെൻഡർമാർ മുദ്രപ്പത്രം പ്രിന്റ് എടുത്ത് നൽകുന്നതാണ് ഇ-സ്റ്റാമ്പിങ് സംവിധാനം. ട്രഷറിയുടെ വെബ്സൈറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാൽ മുദ്രപ്പത്രം വാങ്ങാനെത്തുന്നവർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നതാണ് പ്രശ്നം. ഓൺലൈനിൽ വിവരങ്ങൾ നൽകുന്നതിനിടെ വെബ്‌സൈറ്റ് മുടങ്ങിയാൽ വീണ്ടും ആദ്യം മുതൽ നൽകണം. വെബ്സൈറ്റ് ശരിയായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടുമെത്തണം. ഒരാൾ മുദ്രപ്പത്രം വാങ്ങാനെ ത്തുമ്പോൾ ഒന്നാംകക്ഷിയുടെയും രണ്ടാംകക്ഷിയുടെയും പേരും വിലാസവും ഫോൺനമ്പറും ഓൺലൈനിൽ നൽകണം. തുടർന്ന്, വാങ്ങുന്നയാളുടെ മൊബൈലിലേക്ക് ഒടിപി വരാൻ കാത്തിരിക്കണം. ഒടിപി ഓൺലൈനിൽ നൽകിക്കഴിയുമ്പോഴാണ് മുദ്രപ്പത്രം പ്രിൻ്റ് ചെയ്യാനാവുക.
ഇതിനിടയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ ചിലപ്പോൾ പണം നഷ്ടപ്പെടുന്ന സ്ഥിതിയു മുണ്ടെന്ന് വെൻഡർമാർ പറയുന്നു. 50 മുതൽ 500 വരെ രൂപയുള്ള ചെറിയ മുദ്രപ്പത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. വാടകക്കരാർ, വസ്തുവിൽപ്പന കരാർ, വാഹനവിൽപ്പന കരാർ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെല്ലാം ചെറിയവിലയുടെ മുദ്രപ്പത്രങ്ങളാണ് വേണ്ടത്. തുടക്കത്തിലുണ്ടാകുന്ന സ്വാഭാവിക തടസ്സങ്ങളാണ് നേരി ടുന്നതെന്നും പരിഹരിച്ചു വരികയാണെന്നും ട്രഷറി അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ പ്രിന്റ്റിങ് ചാർജ് വേണമെന്നാണ് വെൻഡർമാർ ആവശ്യപ്പെടുന്നത്. ഇ-സ്റ്റാമ്പിങ് വന്നതോടെ ചെലവ് വർധിച്ചെന്നും വെൻഡർമാർ പറയുന്നു. ഒരു മുദ്രപ്പത്രം പ്രിന്റ്റ് ചെയ്യാൻ ഒൻപതുരൂപ ചെലവുണ്ടെന്നും ചാർജ് ഈടാക്കാൻ അനുവദിച്ചില്ലെങ്കിൽ അധികനാൾ പിടിച്ചുനിൽക്കാനാകില്ലെന്നും വെൻഡർമാർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മുദ്രപ്പത്രത്തിന് 10 രൂപ ചാർജ് ഈടാക്കാനുള്ള അനുമതി നൽകണമെന്ന് സർക്കാരിനോട് വേണ്ടെഴ്‌സ് അസോസിയേഷൻ
ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala
മിനിമം മാർക്ക് ഈ വർഷം യു.പി ക്ലാസുകളിലേക്കും

തിരുവനന്തപുരം: എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് അടുത്ത അധ്യയനവർഷംമുതൽ യു.പി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മിനിമം മാർക്ക് എട്ടാംക്ലാസിൽ വിജയകരമായി നടപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. ആന്റണി രാജു എം.എൽ.എ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ടി.എൻ. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.
Kerala
പാട്ടുകൾ സുലഭം, വാട്ടര്‍മാര്‍ക്കില്ല; റീല്‍സ് എഡിറ്റ് ചെയ്യാന്‍ പുതിയ ആപ്പ് പുറത്തിറക്കി മെറ്റ

സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ‘എഡിറ്റ്‌സ്’ ആപ്പ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഇത് ലഭ്യമാണ്.യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന യുഎസില്‍ കാപ്പ് കട്ടിനും ആരാധകര്‍ ഏറെയായിരുന്നു. ഈ രണ്ട് ആപ്പുകളുടെയും അഭാവം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്. ഇന്‍സ്റ്റഗ്രാം എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റീല്‍സ് ആക്കി മാറ്റാനും മെറ്റയുടെ മ്യൂസിക് ലൈബ്രറിയില്‍ നിന്ന് പാട്ടുകള്‍ ചേര്‍ക്കാനും സാധിക്കും. വാട്ടര്‍മാര്‍ക്കുകള്‍ ഇല്ലാതെ വീഡിയോ എക്‌സ്‌പോര്‍ട്ട് ചെയ്യാനുമാവും. ഒരു വീഡിയോ എഡിറ്റിങ് ആപ്പിനെ പോലെ എളുപ്പം വീഡിയോ ക്ലിപ്പുകള്‍ കൈകാര്യം ചെയ്യാനാവുന്ന ലളിതമായ ഇന്റര്‍ഫെയ്‌സ് ആണ് ആപ്പിന്റെ സവിശേഷത. എഐ ഇമേജ് ജനറേഷന്‍ സംവിധാനവും മറ്റ് എഡിറ്റിങ് ടൂളുകളും ഇതില്‍ ലഭ്യമാണ്.ഇന്‍സ്റ്റഗ്രാം ആപ്പിലെ എഡിറ്റിങ് സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കാനും പെയ്ഡ് സേവനങ്ങള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുടെ ഉപയോഗം കുറച്ച് തങ്ങളുടെ തന്നെ ആപ്പിലേക്ക് ക്രിയേറ്റര്‍മാരെ എത്തിക്കാനും ഇതുവഴി മെറ്റയ്ക്ക് സാധിക്കും.
Kerala
പോക്സോ പരാതിയിൽ കേസെടുത്തില്ല, വനിതാ സ്റ്റേഷൻ എസ്.ഐക്ക് നോട്ടീസ് അയച്ച് ശിശുക്ഷേമ വകുപ്പ്

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നൽകി ശിശുക്ഷേമ വകുപ്പ്. ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. സ്റ്റേഷനിലെത്തിയിട്ടു പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് എസ്എച്ച്ഒ ഷെമിമോൾ പറയുന്നത്. ഇത്തരം ഒരു പരാതിയുമായി ആരും വന്നിട്ടില്ല എസ്എച്ച്ഒ ഷെമിമോളുടെ വാദം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്