Connect with us

Kerala

സ്വർണ്ണ പണയ വായ്‌പ; പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: രാജ്യത്ത് സ്വർണ്ണ വില കൂടിയതോടെ സ്വർണ്ണ പണയ വായ്പ എടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങള്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഗോള്‍ഡ് ലോണ്‍ സെഗ് മെന്റിനെ കൂടുതലായി നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. അടുത്തിടെ സ്വർണ്ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് പല തരം മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ബാങ്ക് പുറപ്പെടുവിച്ചത്. രാജ്യത്ത് സ്വർണ്ണപ്പണയ വായ്പാ വോളിയവും, അനുബന്ധമായി കിട്ടാക്കടവും ഉയർന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 2024 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ബാങ്കുകളും, എൻ.ബി.എഫ്.സികളും അടക്കം 11,11,398 കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ വിതരണം ചെയ്തിരിക്കുന്നു. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച്‌ 27.26% വർധനവാണ്.  സമാന കാലയളവില്‍ കിട്ടാക്കടം 5,307 കോടി രൂപയില്‍ നിന്ന് 6,824 കോടിയായി വർധിക്കുകയും ചെയ്തു.

ഇനി സ്വർണ്ണം പണയം വെക്കുമ്പോള്‍ ലോണ്‍ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിശോധിക്കപ്പെടും. വരുമാനത്തിന് തെളിവ് നല്‍കാതെ ലോണ്‍ അനുവദിക്കില്ല .ലോണ്‍ സ്റ്റാൻഡേർഡ് വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ലോണ്‍-ടു-വാല്യു (LTV) അനുപാതത്തിനുള്ളില്‍ ആയിരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ വായ്പ പുതുക്കാനോ, ടോപ് അപ് ചെയ്യാനോ സാധിക്കുകയുള്ളൂ സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം എന്നിവ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങളുമുണ്ട് വ്യക്തിഗത-ബിസിനസ് ആവശ്യങ്ങള്‍ക്ക് ഒരേ സമയം സ്വർണ്ണ വായ്പ നല്‍കില്ല വായ്പയെടുത്ത പണം എത്തരത്തിലാണ് ഉപയോഗിക്കുന്നതെന്ന് ട്രാക്ക് ചെയ്യാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം ആകെ 1 കിലോഗ്രാം വരെ സ്വർണ്ണാഭരണങ്ങളോ, ഗോള്‍ഡ് കോയിനുകളോ പണയപ്പെടുത്താം. അതേ സമയം കോയിനുകളുടെ ആകെ ഭാരം 50 ഗ്രാമില്‍ അധികമാകരുത്, മാത്രമല്ല കുറഞ്ഞത് 22 ഗ്രാം പരിശുദ്ധിയെങ്കിലുമുള്ള,ബാങ്കുകള്‍ ഇഷ്യു ചെയ്ത പ്രത്യേക കോയിനുകളും ആയിരിക്കണം ബുള്ളറ്റ്, ലംപ്സം പേയ്മെന്റുകളുടെ പരമാവധി വായ്പാ പരിധി 12 മാസമായിരിക്കും കോർപറേറ്റ് ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്ക് സ്വർണ്ണപ്പണയ വായ്പ നല്‍കാം. പരമാധി 5 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അനുവദിക്കാൻ സാധിക്കും.


Share our post

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

Published

on

Share our post

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ്‌ പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.

1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

Published

on

Share our post

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!