Kannur
കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Kannur
ആദ്യാനുഭവമായി കണ്ണൂരിലെ ചിത്രച്ചന്ത: വർണങ്ങളുടെ ചന്ത,വരകളുടേയും

കണ്ണൂർ: പരേഡ് ഗ്രൗണ്ടിന് മുൻവശം ഇന്നലെ നിറങ്ങളിൽ നീരാടുകയായിരുന്നു.കേരളചിത്ര കലാപരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ ചിത്രചന്ത അത്രയ്ക്ക് ആകർഷകമായിരുന്നു. പ്രശസ്തരായ ഒരു പിടി ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വില്പനയ്ക്കും പ്രദർശനത്തിനുമായി വച്ചപ്പോൾ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നുമുണ്ടായത്.
കണ്ണൂർ കോർപ്പറേന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രചന്ത സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി എത്തിയത്.മനോഹരമായി 40 സ്റ്റാളുകളിലായാണ് ചന്ത സജ്ജമാക്കിയത്. പ്രശസ്ത ചിത്രകാരന്മാരായ ദാമോദരൻ മാഷും ധനേഷ് മാമ്പയും സലീഷ് ചെറുപുഴയും കെ.ഇ.സ്മിതയും സതീശങ്കറും രവീനയും ഉൾപ്പെടുന്ന നാൽപ്പത് ചിത്രകാരന്മാരാണ് ചിത്ര ചന്തയിൽ പങ്കെടുത്തത്.
ബുദ്ധനും തെയ്യക്കോലങ്ങളും സിനിമ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഒാരോന്നും. ആയിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ചിത്രങ്ങൾ ചന്തയിലുണ്ട്. വിലമതിക്കാനാകാത്ത കലാസൃഷ്ടികൾക്ക് ഒരു വിലയും അധികമല്ലയെന്നുമാണ് കാണാനും വാങ്ങാനുമായി ചന്തയിലെത്തിയവർ പറയുന്നത്.
രോഗത്തോട് മല്ലിട്ടും നിറങ്ങളുമായി ചങ്ങാത്തം കൂടിയും
മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ ആയപ്പോഴും തന്റെ വരകളാൽ അതിർവരമ്പുകളില്ലാതെ പറക്കുകയാണ് സജിത മണിയൂർ എന്ന കലാകാരി. ശാരീരിക അവശതകളുമായി മല്ലിടുമ്പോഴും നിറങ്ങൾക്കൊപ്പം ചങ്ങാത്തം കൂടിയ ഈ കലാകാരി ശാസ്ത്രീയമായി വര അഭ്യസിച്ചിട്ടില്ല. തന്റെ 16 ചിത്രങ്ങളുമായാണ് പുളിമ്പറമ്പ് സ്വദേശിനിയായ ഈ കലാകാരി ചിത്ര ചന്തയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സോളോ എക്സിബിഷൻ സംഘടിപ്പിക്കണമെന്നാണ് സജിതയുടെ ആഗ്രഹം.
ചിത്ര ചന്തയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുഞ്ഞിമംഗലം സ്വദേശിനിയായ മൗത്ത് ആർട്ടിസ്റ്റ് സുനിത പറയുന്നു.വീൽചെയറിൽ ആയപ്പോഴും ചായം മുക്കിയ ബ്രഷ് വായയിൽ കടിച്ചു പിടിച്ച് സുനിത വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. 25 വർഷമായി ചിത്ര രംഗത്തുള്ള ഈ കലാകാരിക്ക് 2017 ൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധിയായ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സോളോ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തുട്ടുണ്ട്.
പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കണ്ണൂരിന്റെ ചിത്ര കലാ സംസ്കാരത്തെ തന്നെ സ്വാധീനിക്കാവുന്നതാണ് ഈ ചിത്ര ചന്ത. വരുന്നവരെല്ലാം ചെറുതെങ്കിലും വാങ്ങിയിട്ടെ മടങ്ങുന്നുള്ളു. സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കെലും വരും വർഷങ്ങളിൽ എല്ലാം പരിഹരിച്ച് മികച്ച പരിപാടി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -സുമ മഹേഷ് പ്രോഗ്രാം കോർഡിനേറ്റർ
Kannur
ചാൽബീച്ചിൽ ഇന്ന് ബ്ലൂ ഫ്ലാഗ് ഉയരും

കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിക്കോട് ചാൽബീച്ചിൽ അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് ഞായറാഴ്ച ഉയർത്തുമെന്ന് കെ വി സുമേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ഉയർത്തും. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബീച്ചാണിത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ അംഗീകാരം നേടിയത്. 800 മീറ്ററാണ് ബീച്ചിൻ്റെ അതിർത്തി. പ്രധാന കവാടത്തിൽ നിന്ന് 400 മീറ്റർ ഇടതും 400
മീറ്റർ വലതുമായാണ് ബീച്ച്. നിരവധി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ചാൽബീച്ചിൽ നടക്കുന്നുണ്ട്. സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ ആരംഭിച്ച ബട്ടർഫ്ളൈ പാർക്ക് അന്താരാഷ്ട്ര ശ്രദ്ധനേടി. ഇതോടൊപ്പം ഒരു ഹെർബൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. കടലാമ പ്രജനനകേന്ദ്രവും ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിലെ നീന്തൽ മേഖലയായി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിൻ്റെ ശുദ്ധി എല്ലാ മാസവും സംസ്ഥാന മലിനീകരണ ബോർഡ് പരിശോധിച്ച് ഉറപ്പാക്കും.
സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാർഡുകളെയും ശുചീകരണത്തിനായി ഏഴ് കുടുംബശ്രീ വളൻ്റിയേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളത്തിന് അഴീക്കോട്
പഞ്ചായത്ത് രണ്ട് വാട്ടർ കിയോ സ്ക്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. കോയിൻ ഉപയോഗിച്ചോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ പണം അടയ്ക്കാം. ബീച്ചിൽ പ്ലാസ്‌റ്റിക് കുപ്പികൾ കുറയ്ക്കാൻ സന്ദർശകരെ ബോധവൽക്കരിക്കുന്നുണ്ട്. ബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡ് വഴി പ്രവേശനസമയം, കടലിലേക്ക് ഇറങ്ങാനുള്ള സുരക്ഷിത സ്ഥലം, ഗാർഡിന്റെ വിവരം, വീൽചെയർ, വികലാംഗ സൗഹൃദ പാർക്കിങ് ഏരിയ, ടാർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ അറിയാം. ബ്ലൂഫ്ലാഗ് അംഗീകാരത്തോടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ചാൽബിച്ച് മാറുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Kannur
കുടുംബശ്രീ ബോർഡ് മറച്ച് വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം

പാനൂർ: താഴെ പൂക്കോം ടൗണിൽ കുടുംബശ്രീ കിയോസ്ക് നഗരചന്തയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാവിന്റെ അനധികൃത പച്ചക്കറി കച്ചവടം. ഒരു മാസത്തോളമായി റോസ് കുടുംബശ്രീ യൂനിറ്റിന് അനുവദിച്ച കിയോസ്കിലാണ് ഈ വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം. ടാർപായകൊണ്ട് കുടുംബശ്രീയുടെ ബോർഡ് മറച്ചാണ് ടൗണിലെ മത്സ്യമാർക്കറ്റിനു സമീപം കച്ചവടം ചെയ്യുന്നത്. കുടുംബശ്രീക്ക് അനുവദിച്ച കിയോസ്കിൽ സ്വകാര്യ വ്യക്തികൾക്ക് കച്ചവടം പാടില്ലെന്ന നിയമം നിലനിൽക്കെയാണ് വ്യാപാരി നേതാവ് പരസ്യ നിയമലംഘനം നടത്തിയത്. ഇവിടെ നടത്തുന്ന ഇടപാടുകൾക്ക് ഇയാളുടെ ക്യൂ.ആർ കോഡും ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് തദ്ദേശവാസിയായ കോമത്ത് ആസിഫ് പാനൂർ നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂനിറ്റിനോട് നഗരസഭ സെക്രട്ടറി വിശദീകരണം തേടി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്