Connect with us

Kerala

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം- ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കും

Published

on

Share our post

ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇന്‍സ്റ്റഗ്രാമിലും ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകളും ഉള്‍പ്പെടുന്നതാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്‌സ് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്’, ചില്‍ഡ്രന്‍ ആന്‍ഡ് ടീന്‍ ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഎസില്‍ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം. 13 വയസിന് മുകളില്‍ പ്രായമുള്ളവരെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ നിരന്തര വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകള്‍ നിലവിലുണ്ട്.

എന്താണ് ടീന്‍ അക്കൗണ്ട്?

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീന്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകള്‍. ഇവ ഡിഫോള്‍ട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകള്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങള്‍ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചര്‍ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീന്‍ അക്കൗണ്ടായി മാറും.

പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ചാറ്റ് ചെയ്യാനാവൂ. സെന്‍സിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവര്‍ധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്‌സ്‌പ്ലോര്‍, റീല്‍സ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം. ഒരോ ദിവസവും ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിര്‍ത്താനുള്ള നോട്ടിഫിക്കേഷന്‍ പ്രദര്‍ശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.


Share our post

Kerala

പോക്‌സോ കേസ് പെരുകുന്നു; ചൂഷണം തടയാൻ അധ്യാപകർ

Published

on

Share our post

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൂഷണത്തിന് തടയിടാൻ അദ്ധ്യാപകരെ ഇറക്കി ബോധവത്കരണം നടത്താൻ സർക്കാർ നീക്കം. മറ്റുള്ളവർ ശരീരത്തിൽ തൊടുന്നതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും കുട്ടികളെ ധരിപ്പിക്കാൻ എളുപ്പത്തിൽ കഴിയുന്നത് അദ്ധ്യാപകർക്കാണ്. ശരാശരി 4,500 പോക്‌സോ കേസാണ് മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ആദ്യ രണ്ട് മാസത്തിൽ 888 കേസാണ് രജിസ്റ്റർ ചെയ്തത്. കുട്ടികൾ അദ്ധ്യാപകരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും കാര്യങ്ങൾ തുറന്നുപറയാൻ തുടങ്ങിയതോടെയാണിത്. പോക്‌സോ കേസ് സംബന്ധിച്ച് അദ്ധ്യാപകരിൽ പലർക്കും വ്യക്തമായ ധാരണയില്ല. കേസിനെ സംബന്ധിച്ച് അദ്ധ്യാപകർക്ക് ക്ലാസെടുക്കാനുള്ള നടപടികളും തൃശൂരിൽ പൊലീസ് ആസൂത്രണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് പുറമേയാണ് പൊലീസും സഹകരിക്കുന്നത്. വീടുകളിൽ കുട്ടികൾ പറഞ്ഞാലും പുറത്തറിയാതെ ഒതുക്കി തീർക്കുന്ന സംഭവങ്ങളുമുണ്ട്.

ആൺകുട്ടികളും ഇരകളാവുന്നു

ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റി നടത്തിയ പരിശോധനയിൽ ആൺകുട്ടികൾക്ക് നേരെയും അതിക്രമം കൂടിവരുന്നതായി കണ്ടെത്തി. 2022ൽ 13 ശതമാനമായിരുന്നു. 2023ൽ 14ഉം 2024ൽ 18ഉം ശതമാനമായി ഉയർന്നു. ഏഴിനും 12നും ഇടയിലുള്ള കുട്ടികളാണ് കൂടുതലും ഇരയാകുന്നത്. കഴിഞ്ഞ വർഷം പോക്‌സോ കേസുകൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലായിരുന്നു. കുറവ് കാസർകോടും.

പീഡനം കൂടുതലും വീട്ടിൽ

(2024ൽ പീഡനം നടന്നതും കേസുകളും )വീട്ടിൽ ………………………………………… 1004സ്കൂളിൽ………………………………………….133വാഹനങ്ങളിൽ………………………….. 102ഹോട്ടലുകളിൽ …………………………….99സുഹൃത്തുക്കളുടെ വീട്ടിൽ………. 96മതസ്ഥാപനങ്ങളിൽ…………………… 60ആശുപത്രികളിൽ………………………….29ചൈൽഡ് കെയർ കേന്ദ്രം…………. 12

പോക്‌സോ കേരളത്തിൽ

( വർഷവും കേസുകളും )2021……………………………………………. 3559
2022……………………………………………..4586
2023…………………………………………….. 4641
2024…………………………………………….. 4594
2025 ഫെബ്രുവരി വരെ……………. 888


Share our post
Continue Reading

Kerala

ഇങ്ങനെയൊന്ന് കണ്ടാല്‍ ഒരിക്കലും തുറക്കരുത്, വാട്‌സാപ്പിലെ ഈ സെറ്റിംഗ്‌സ് ഉടനടി മാറ്റണം’

Published

on

Share our post

തിരുവനന്തപുരം: ഇന്ന് നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത് മെസെഞ്ചര്‍ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് വഴിയാണ്. ഇപ്പോഴിതാ വാട്‌സാപ്പ് വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വാട്ട്സ്ആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് കേരള പൊലീസ് നല്‍കുന്നത്.

ഒരിക്കലും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കണമെന്നുമുള്ള നിര്‍ദേശമാണ് കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കേരള പൊലസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

വാട്ട്സ്ആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.

നിങ്ങളുടെ വാട്ട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, OTP-കള്‍, UPI വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.

സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങള്‍ ആ ചിത്രം തുറക്കുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല. ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. അഥവാ നിങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 ല്‍ വിവരം അറിയിക്കുക.


Share our post
Continue Reading

Kerala

കുരിശ് മരണത്തിന്‍റെ ഓർമ്മയിൽ ഇന്ന് ദു:ഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Published

on

Share our post

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ  പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമ്മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!