Connect with us

Kerala

ഡിജിറ്റല്‍ മാത്രംപോരാ, ആര്‍.സി അച്ചടി തുടങ്ങണം

Published

on

Share our post

തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) അച്ചടി നിര്‍ത്തിയതിനെതിരേ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയെ സമീപിച്ചു. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ തീരുമാനത്തിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ആര്‍സി അച്ചടി പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. കേന്ദ്രമോട്ടോര്‍ വാഹന നിയമപ്രകാരം ആര്‍സി ബുക്ക് വാഹന ഉടമയുടെ അവകാശമാണെന്നാണ് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്. അച്ചടി നിര്‍ത്തിയ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ആര്‍സി ബുക്ക് ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്.സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ പദ്ധതിക്കെതിരേയാണ് അദ്ദേഹത്തിന്റെ വകുപ്പിലെ തന്നെ പ്രബല ഉദ്യോഗസ്ഥ വിഭാഗമായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പോകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം 2018 മുതല്‍ ഡിജിറ്റല്‍ വാഹന രേഖകള്‍ പ്രോത്സാഹിപ്പിക്കുന്നണ്ട്. ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുത നല്‍കി ഉത്തരവും ഇറക്കിയിരുന്നു.

സംസ്ഥാനത്ത് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറിയ ആര്‍സി ബുക്കിങ്ങിന്റെ അച്ചടി മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആര്‍സി എന്ന ആശയത്തിലേക്ക് മാറിയത്. ഈ സംവിധാനത്തില്‍ ഡ്യൂപ്ലിക്കേറ്റ് ആര്‍സിക്ക് വേണ്ടി പണം മുടക്കേണ്ടതില്ലെന്നതും സവിശേഷതയാണ്. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന അതേദിവസം തന്നെ വാഹന ഉടമയ്ക്ക് ആര്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി കണക്കാക്കുന്നത്. എംപരിവാഹന്‍, ഡിജിലോക്കര്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയില്‍ ആര്‍സി ബുക്ക് ലഭ്യമാകും. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളോട് അവിടെയുള്ള ചില ഉദ്യോഗസ്ഥര്‍ ആര്‍സി ബുക്കിന്റെ അസല്‍ പതിപ്പ് ആവശ്യപ്പെടുന്നതാണ് ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും ആര്‍സിയും മറ്റും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഇതിനുള്ള നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍.


Share our post

Kerala

കുരിശ് മരണത്തിന്‍റെ ഓർമ്മയിൽ ഇന്ന് ദു:ഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Published

on

Share our post

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ  പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമ്മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Kerala

ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു

Published

on

Share our post

പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.

നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്ക്ക് കാര്യങ്ങൾ എത്തുക.

ട്രാക്കിന്റെ ശക്തി, ക്ലിയറൻസ്, പ്രവർത്തന സാധ്യത എന്നിവ വിലയിരുത്തുന്നതിനായി രണ്ട് ഡബിൾ ഡെക്കർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നാല് കോച്ചുകൾ ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. ഡബിൾ ഡെക്കർ ശൃംഖലയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതിന് തടസ്സമായിരുന്ന മുൻകാല പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയായിരുന്നു ഈ പരീക്ഷണം. ക്ലിയറൻസ് കുറഞ്ഞ റോഡ് പാലങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് കേരളത്തിന് പലപ്പോഴും വെല്ലുവിളിയായത്. വള്ളത്തോൾ നഗർ, ഷൊർണൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും പരിസരങ്ങളിലെയും നിരവധി പാലങ്ങൾ ഡബിൾ ഡെക്കർ കോച്ചുകളുടെ ഉയരവുമായി യോജിക്കുന്നില്ല. മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ഒരു ഡബിൾ ഡെക്കർ ഇടനാഴി ഉണ്ടാകാനുള്ള സാധ്യത ദക്ഷിണ റെയിൽവേ നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ, സമാനമായ വെല്ലുവിളികൾ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.

ഘടനാപരമായ മാറ്റങ്ങൾ വളരെ കുറവ് മാത്രം ആവശ്യമുള്ള റൂട്ടുകൾ പരി​ഗണിക്കുമ്പോൾ പാലക്കാട് വരെ സർവീസ് നീട്ടുന്നതാണ് പ്രായോഗികം. നിലവിൽ മധുരയെ ഡിണ്ടിഗൽ വഴി പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് പരി​ഗണനയിലുള്ളത്. കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള പ്രവർത്തനക്ഷമമായ ട്രാക്കുകൾ ഇതിന് അനുയോജ്യമാണെന്നാണ് വിവരം. ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത് സാധാരണ ട്രെയിനുകളുടെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്നും യാത്രാ സുഖം മെച്ചപ്പെടുത്തുമെന്നുമാണ് റെയിൽവേയുടെ വിലയിരുത്തൽ. ജനങ്ങളുടെ പ്രതികരണവും ഡബിൾ ഡെക്കർ ട്രെയിനിന്റെ കേരളത്തിലെ പ്രകടനവും വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ മേഖലകളിലും സമാനമായ സർവീസുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.


Share our post
Continue Reading

Trending

error: Content is protected !!