Kannur
തീരത്തേക്ക് വരൂ.. പുഴമത്സ്യവും കൂട്ടി കുത്തരിക്കഞ്ഞി കുടിക്കാം

പട്ടുവം: പുഴയുടെ ഇളം തെന്നലേറ്റിരിക്കുമ്പോൾ കുത്തരിക്കഞ്ഞിയും മുളകിട്ട പുഴ മത്സ്യക്കറിയും ചമ്മന്തിയും കൊഞ്ച് ഫ്രൈയും കിട്ടിയാൽ .. ആഹാ ഓർക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറും. എങ്കിൽ വന്നോളൂ മുള്ളൂൽ അധികാരിക്കടവിലേക്ക്. നാല് വീട്ടമ്മമാർ ചേർന്നൊരുക്കുന്ന ഭക്ഷണപ്പെരുമ രുചിച്ചറിയാം. മനസും വയറും ആവോളം നിറക്കാം. ഒരിക്കൽ രുചിയറിഞ്ഞാൽ എല്ലായ്‌പ്പോഴും ഓടിയെത്താൻ കൊതിക്കുന്ന വിഭവങ്ങളാണിവ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി നടപ്പാക്കുകയാണ് സംസ്ഥാന ഫീഷറീസ് വകുപ്പ്. സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് തീരം ആക്ടിവിറ്റി ഗ്രൂപ്പിലൂടെ തൊഴിൽ സംരംഭം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഒരുക്കിയ പദ്ധതിയിലൂടെ ജീവിത സ്വപ്നങ്ങൾ കരയ്ക്കടുപ്പിച്ചതിലുള്ള സന്തോഷത്തിലാണ് ‘തീരം’ ഫ്രഷ് ഫിഷ് ആൻഡ് തട്ടുകട’യുടെ ഉടമകളായ വീട്ടമ്മമാർ. 2021 മാർച്ചിലാണ് പി പ്രിയങ്ക, എ വി ഷീജ, പി ഉഷ, എം ആർ രജനി എന്നിവർ ചേർന്ന് സംരംഭം തുടങ്ങിയത്. ഫ്രഷ് മത്സ്യവും അലങ്കാര മത്സ്യ വിപണനവുമായിരുന്നു തുടക്കത്തിൽ. അലങ്കാര മത്സ്യങ്ങൾ വൻതോതിൽ ചത്തതോടെ പ്രതിസന്ധിയിലായി. പുഴമത്സ്യം വിൽപ്പനമാത്രമായി പിന്നെ. സംസ്ഥാന സർക്കാർ നൽകിയ ഒരു ലക്ഷം രൂപ ധനസഹായത്തോടൊപ്പം കടമെടുത്തായിരുന്നു പ്രവർത്തന മൂലധനമൊരുക്കിയത്. അലങ്കാര മത്സ്യമൊഴിവാക്കി തട്ടുകട എന്ന ആശയം ഫിഷറീസ് വകുപ്പ് മുന്നോട്ടുവച്ചു. തെല്ലും ആശങ്കയില്ലാതെ സൗകര്യമൊരുക്കി. പെടക്കണ പുഴ മത്സ്യവിഭവങ്ങളോടൊപ്പം കുത്തരിക്കഞ്ഞിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും അച്ചാറും പുഴുക്കും ഉപ്പേരിയും മോരും എല്ലാം ഒരുക്കിയതോടെ കച്ചവടം തരക്കേടില്ലാതായി. രാവിലെ ആറോടെ ചായയും പലഹാരവും റെഡിയാകും.
സ്പെഷ്യൽ ദോശയും സാമ്പാറുമാണ് കിടു. പകൽ 12ന് കഞ്ഞിയും റെഡി. ഉച്ചയൂണിനൊപ്പം ചെമ്പല്ലി, ഇരിമീൻ, ഞണ്ട്, കക്ക, കൊഞ്ച്, തിരണ്ടി, സ്രാവ്, കൊളോൻ എന്നിങ്ങനെ ഒട്ടേറെ മത്സ്യങ്ങളുണ്ട്. ആവശ്യാനുസരണം ഫ്രൈയായും കറിയായും അപ്പപ്പോൾ തയ്യാറാക്കിനൽകും. പാചകം ചെയ്യാത്ത പുഴ ഞണ്ടും മത്സ്യങ്ങളും യഥേഷ്ടം ലഭിക്കും. മുൻകൂട്ടിയുള്ള ഓർഡറും സ്വീകരിക്കും. പുഴ മത്സ്യത്തൊഴിലാളികളിൽനിന്ന് മത്സ്യം മൊത്തമായി നേരിട്ട് എടുത്താണ് വിൽപ്പന. വിപണനമാരംഭിച്ച് ഒരു വർഷത്തിനകം ബാങ്ക് ലോൺ പൂർണമായും അടച്ചു. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിത്തന്ന സംസ്ഥാന സർക്കാരിനും ഫിഷറീസ് വകുപ്പിനും ഏറെ നന്ദിയുണ്ടെന്ന് നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്‌സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
Kannur
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്


കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്