Connect with us

Kerala

ഫസ്റ്റ് ഷോ കഴിഞ്ഞതേ ഉള്ളു, ഇറങ്ങി എമ്പുരാന്റെ വ്യാജനും; ടെലഗ്രാമിലും സൈറ്റുകളിലും പ്രചരിക്കുന്നു

Published

on

Share our post

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകൾ പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാൻ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്.


Share our post

Kerala

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനാകില്ല; കടുങ്ങും, പഴുതടച്ച നീക്കം

Published

on

Share our post

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. ഇനി മുതല്‍ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാന്‍സലര്‍ (വിസി) ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ റെയ്ഡിനെ കേരള വിസി സ്വാഗതം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടിയെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നു. കാര്യവട്ടത്തെ സര്‍വകലാശാലാ ഹോസ്റ്റല്‍ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം.

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘മയക്കുമരുന്നിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നടപടിയാണ് കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാര്‍ഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ സര്‍വകലാശാലയ്ക്ക് നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷമാക്കാം; അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ

Published

on

Share our post

കൊച്ചി/ മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോ ഹോട്ട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15-ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓഫര്‍ മാര്‍ച്ച് 17-നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31-നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.

എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍:

90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4K ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4K-യില്‍ കാണാം, തികച്ചും സൗജന്യമായി.
വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍/ എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍ 4K-യില്‍ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം.

ജിയോ എയര്‍ ഫൈബറിലൂടെ ലഭ്യമാകുന്നത്:

800+ ടിവി ചാനലുകള്‍, 11+ ഒടിടി ആപ്പുകള്‍, അണ്‍ലിമിറ്റഡ് വൈഫൈ കൂടാതെ മറ്റു നിരവധി സേവനങ്ങള്‍.

ഓഫര്‍ എങ്ങനെ ലഭ്യമാകും:

2025 മാര്‍ച്ച് 17-നും ഏപ്രില്‍ 15-നും ഇടയില്‍ റീചാര്‍ജ് ചെയ്യുക/ പുതിയ സിം നേടുക.
നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.
പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.
ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍

മാര്‍ച്ച് 17-ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്. 2025 മാര്‍ച്ച് 22-നായിരിക്കും ജിയോ ഹോട്ട്സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് jio.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ്ഈഓഫറുകള്‍.


Share our post
Continue Reading

Kerala

തട്ടുകടയിലെ ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ചൂരൽമലയിലെ ഈ കുടുംബം

Published

on

Share our post

കല്പറ്റ: ഉരുൾദുരന്തത്തിൽ ജീവിതമാകെ ആടിയുലഞ്ഞുപോയെങ്കിലും ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ആസ്യയും കുടുംബവും. അതിനവർക്ക് ആകെയുള്ളത് തട്ടുകടയാണ്. പ്രതിസന്ധികളിൽ പതറിപ്പോകാത്ത മനസ്സുമായി അവർ ആ കടയിൽ രാപകൽ അധ്വാനിക്കുകയാണ്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്പറ്റ എസ്‍കെഎംജെ സ്കൂളിനു മുൻപിൽ ആസ്യ കുടുംബസമേതം നടത്തുന്ന ‘ചൂരൽമല’ക്കാരുടെ തട്ടുകട ഒരു അതിജീവനക്കാഴ്ചയാണ്.കടയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ജീപ്പിൽ കിടന്നുറങ്ങുന്ന പേരക്കുട്ടി അഞ്ചുവയസ്സുകാരൻ ഇസാൻ മുഹമ്മദ്, പുലർച്ചെ കടയടയ്ക്കുവരെയും ഒപ്പംനിൽക്കുന്ന ഒൻപതുവയസ്സുകാരി ഇസാ ഫാത്തിമ, കടയിലെ കാര്യങ്ങൾ നോക്കുന്ന ഭർത്താവ് മുജീബ്, മകൻ ഷാഹിദ്, മുജീബിന്റെ മാതാവ് ആയിഷ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കുടുംബത്തിന്റെ പോരാട്ടം മനസ്സിലാക്കാൻ ഈ കാഴ്ചകൾതന്നെ ധാരാളം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സ്കൂൾറോഡിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരാണ് കരിക്കൾവീട്ടിൽ ആസ്യയും കുടുംബവും. തറകെട്ടിയിട്ട വീടും താത്കാലികഷെഡുമെല്ലാം ഉരുളെടുത്തുപോയി. താത്കാലിക പുനരധിവാസത്തിൽ ജീവിതം മുണ്ടേരിയിലേക്ക് മാറിയതോടെയാണ് ഉപജീവനമാർഗമായി സുമനസ്സുകളുടെ സഹായത്തോടെ തട്ടുകട തുടങ്ങിയത്.

ഷാഹിദിന്റെ ഭാര്യ ജംഷീന അഞ്ചുവർഷംമുൻപ് തീപ്പൊള്ളലേറ്റുമരിച്ചതോടെയാണ് ഷാഹിദിനും കുടുംബത്തിനും കുട്ടികളെയും കൂടെ തട്ടുകടയിലേക്ക് കൊണ്ടുവരേണ്ടിവന്നത്. തൊള്ളായിരംകണ്ടിയിലേക്ക് ജീപ്പ് ഓടിച്ചാണ് ഷാഹിദ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ തൊള്ളായിരംകണ്ടിയിലേക്ക് ഓട്ടംകുറഞ്ഞതോടെയാണ് ജീപ്പ് തട്ടുകടയിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനായി ഉപയോഗിക്കുന്നത്.

ഒരു കൂരയെങ്കിലും വേണം

പ്രതിസന്ധികളോട് പോരാടാനുള്ള ആത്മവിശ്വാസമുണ്ടെങ്കിലും സർക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടാത്തതാണ് കുടുംബത്തിന്റെ സങ്കടം. ‘‘മൂന്നുസെന്റ് സ്ഥലത്ത് ഒരു വീടുകിട്ടിയാൽ മതി. ബാക്കിയെല്ലാം അധ്വാനിച്ച് ഉണ്ടാക്കാം’’ -ഷാഹിദ് പറഞ്ഞു. ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ടെന്നും ഷാഹിദ് പറഞ്ഞു. വൈകിയെങ്കിലും വീടുകിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദിവസവും വൈകീട്ട് വന്ന് പുലർച്ചെയാണ് കടയടച്ച് മടങ്ങുക. ദിവസേന 600 രൂപ ചെലവിൽ ജനറേറ്റർ വാടകയ്ക്കെടുത്താണ് തട്ടുകട പ്രവർത്തിക്കുന്നത്. സ്വന്തമായൊരു ജനറേറ്റർ വാങ്ങണം, മഴപെയ്താൽ നനയാത്ത രീതിയിൽ കട നവീകരിക്കണം, ജീപ്പിന്റെ തിരിച്ചടവ് നടക്കണം… അതിജീവനപാതയിൽ അവർക്കും സ്വപ്നങ്ങൾ ഏറെയാണ്.


Share our post
Continue Reading

Trending

error: Content is protected !!