Connect with us

Kerala

ആശ്രിത നിയമനം; എല്ലാവര്‍ക്കും വേണ്ടത് റവന്യൂവകുപ്പ്, അഞ്ച് വേണ്ടിടത്ത് റവന്യൂവില്‍ 13 ശതമാനം

Published

on

Share our post

സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ആശ്രിതനിയമന വ്യവസ്ഥയില്‍ റവന്യൂവകുപ്പില്‍ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതാണ് പ്രശ്‌നം.ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാല്‍ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം. ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്.

മറ്റു വകുപ്പുകളില്‍ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരും റവന്യൂവകുപ്പില്‍ കയറിപ്പറ്റാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. മധ്യകേരളത്തിലെ ഒരു ജില്ലയില്‍ ആകെയുള്ള ആറു ഡെപ്യൂട്ടി കളക്ടര്‍മാരും ആശ്രിതനിയമനത്തിലൂടെ സര്‍വീസില്‍ കയറിയവരാണ്. സബോഡിനേറ്റ് സര്‍വീസിലോ ലാസ്റ്റ് ഗ്രേഡ് സര്‍വീസിലോ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് സര്‍വീസിലോ നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും താഴത്തെ തസ്തികയിലാകണം ആശ്രിതനിയമനമെന്നാണു നിയമം.

ടൈപ്പിസ്റ്റ്, എല്‍ഡി ക്ലാര്‍ക്ക് വിഭാഗങ്ങളിലേക്കു നിയമിക്കുന്നത് മരിച്ച ജീവനക്കാരന്റെ ബന്ധപ്പെട്ട വകുപ്പില്‍ത്തന്നെയാകണമെന്നും നിബന്ധനയുണ്ട്. റവന്യൂവകുപ്പിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണവും ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് നിയമസഭയില്‍ സി.ആര്‍. മഹേഷ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആശ്രിതനിയമന വിവരം പുറത്തുവന്നത്. പാലക്കാട് ജില്ലയിലെ ഉയര്‍ന്ന തസ്തികയിലുള്ള ആശ്രിതനിയമനക്കാരുടെ കാര്യം മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. അവിടെ 37 ശതമാനം ആശ്രിതനിയമനക്കാരുണ്ട്.

സ്ഥാനക്കയറ്റ സാധ്യത കുറയും – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍

അഞ്ച് ശതമാനത്തിലധികം ആശ്രിതനിയമനം നടത്തുന്നത് നേരിട്ട് നിയമനം ലഭിച്ചെത്തിയവരുടെ സ്ഥാനക്കയറ്റ സാധ്യത കുറയ്ക്കും. ആശ്രിത നിയമന വ്യവസ്ഥയില്‍ കാലോചിതമാറ്റം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ചീഫ് സെക്രട്ടറിക്കും 2023-ല്‍ നിവേദനം നല്‍കിയിരുന്നു. ഇതേക്കുറിച്ച് വിവരാവകാശപ്രകാരം പിന്നീട് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് കിട്ടിയത് – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍ (ആശ്രിതനിയമന വ്യവസ്ഥയില്‍ രണ്ട് പ്രധാന ഭേദഗതിക്ക് കാരണക്കാരനായ ആള്‍).


Share our post

Kerala

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ

Published

on

Share our post

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.


Share our post
Continue Reading

Kerala

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Published

on

Share our post

തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.


Share our post
Continue Reading

Kerala

പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ

Published

on

Share our post

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!