Connect with us

Kerala

എളുപ്പത്തിൽ ആധാർ അപ്ഡേറ്റ് ചെയ്യാം, അതും വീട്ടിലിരുന്ന്

Published

on

Share our post

ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ പുതുക്കിയില്ലേ, കൃത്യമായി ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ പിന്നീടായിരിക്കും പ്രതിസന്ധിയിലാവുക. പേര്, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയിൽ മാറ്റം വരുത്തേണ്ടി വന്നാൽ ഇനി ആധാർ സേവന കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള എളുപ്പവഴി ഇതാ. ‘മൈ ആധാർ’ പോർട്ടൽ (myaadhaar.uidai.gov.in) വഴി ആധാർ കാർഡിലെ വിവരങ്ങൾ എളുപ്പത്തിൽ മാറ്റാം.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം..?

പോർട്ടലിൽ ലോഗിൻ ചെയ്യുക
‘മൈ ആധാർ’ വെബ്സൈറ്റിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രവേശിക്കാം.

അപ്‌ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
ഉദാഹരണത്തിന് “Update Your Address” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

വിലാസം നൽകുക

പുതിയ വിലാസം ടൈപ്പ് ചെയ്ത് നൽകുക. ഇതിന് തെളിവായി ഒരു രേഖ (പാസ്‌പോർട്ട്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ) അപ്‌ലോഡ് ചെയ്യണം.

ഫീസ് അടയ്ക്കുക

50 രൂപയാണ് അപ്‌ഡേറ്റ് ചാർജ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം.
പണമടച്ച ശേഷം ഒരു സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഉപയോഗിച്ച് അപ്‌ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. അപ്‌ലോഡ് ചെയ്യുന്ന രേഖകൾ വ്യക്തവും നിങ്ങളുടെ പേര് ഉൾപ്പെട്ടതുമായിരിക്കണം.

2. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ആദ്യം അത് ആധാർ കേന്ദ്രത്തിൽ നിന്ന് പുതുക്കേണ്ടതാണ്.

3. അപ്‌ഡേറ്റ് അഭ്യർത്ഥന സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ പുതുക്കിയ വിവരങ്ങൾ ആധാറിൽ പ്രതിഫലിക്കും.

ആധാർ ഇന്ന് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, മൊബൈൽ കണക്ഷൻ തുടങ്ങി പലതിനും ആധാർ വേണം. കൃത്യമല്ലാത്ത വിവരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഈ സേവനം ആർക്കും ഉപയോഗിക്കാം. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കേണ്ടവർക്കും ഈ ഓൺലൈൻ സംവിധാനം ഉപകാരപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!