Kerala
പേന മാലിന്യം വേണ്ട; പരീക്ഷാ മൂല്യനിര്‍ണയത്തിന് മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍

‘പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ മാലിന്യമായി കൂടിക്കിടക്കുന്ന മഷിതീര്‍ന്ന പേനകള്‍’-പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പുകളിലെ ഈ കാഴ്ചയ്ക്ക് അല്‍പ്പം കുറവ് വരുത്താനൊരുങ്ങുകയാണ് പാലക്കാട്ടെ ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകര്‍. ഇത്തവണ പ്ലാസ്റ്റിക് പേനകളൊഴിവാക്കി ഇവര്‍ മഷിപ്പേനകൊണ്ടാണ് ഉത്തരക്കടലാസില്‍ മാര്‍ക്കിടുക. തങ്ങളാല്‍ കഴിയുംവിധം മാലിന്യമൊഴിവാക്കി അത്തരമൊരു സാധ്യത എല്ലാവര്‍ക്കുമായി തുറന്നിടുകയാണ് ഇംഗ്ലീഷ് അധ്യാപകര്‍.കേരള ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെല്‍ട) എന്ന ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയാണ് ഈ ശ്രമത്തിനൊരുങ്ങുന്നത്. ജില്ലയില്‍ പാലക്കാട്ട് രണ്ടും പട്ടാമ്പിയില്‍ ഒരു ക്യാമ്പുമാണ് ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് മൂല്യനിര്‍ണയത്തിനായുള്ളത്. ഇതില്‍ 340 അധ്യാപകര്‍ മാര്‍ക്കിടാനെത്തും. ഇത്രയും പേര്‍ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മഷിപ്പേനമാത്രമേ ഉപയോഗിക്കൂ. മറ്റുജില്ലകളിലെ ഉത്തരക്കടലാസുകളാണ് പാലക്കാട്ടെത്തുക.
ഒരു അധ്യാപകന് പ്ലസ്വണ്‍, പ്ലസ്ടു, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കായി 400-ഓളം ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിവരിക. അതിന് നാലുപേനകള്‍വരെ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 1,360-ഓളം പേനകള്‍ ഇംഗ്ലീഷ് അധ്യാപകരുടെ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഉപയോഗശൂന്യമാകും. ഇതിനുപകരം മഷിപ്പേന ഉപയോഗിച്ചാല്‍ ഇത്രയും പേനകള്‍ മണ്ണിലേക്ക് എറിയപ്പെടാതെ സൂക്ഷിക്കാനാകുമെന്നും ഇവര്‍ പറയുന്നു. മനിശ്ശീരിയിലെ അലൈയ്ഡ് മാനേജ്മെന്റ് കോളേജിന്റെ സഹകരണത്തോടെയാണ് അധ്യാപകര്‍ക്കുള്ള മഷിപ്പേന എത്തിക്കുന്നത്. മഷിപ്പേനകൊണ്ട് കൃത്യമായി മാര്‍ക്കിടാനുള്ള പരിശീലനവും അധ്യാപകര്‍ നടത്തും. ഏപ്രില്‍ മൂന്നിന് പാലക്കാട്ടെ മൂല്യനിര്‍ണയ ക്യാമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള അനുമതിക്കായി കെല്‍ട കൂട്ടായ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Kerala
ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം


ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം – തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574.
Kerala
മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ


തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽപ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തുന്നത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇവരെ പിടികൂടുന്നത്.105 മിഠായികൾ പാഴ്സൽ -കവറിൽ ഉണ്ടായിരുന്നു. ഈ മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ ( Tetrahydrocannabinol -THC) എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു. കറുത്ത കളറിലാണ് ഈ മിഠായി എത്തിയത്. സ്കൂൾ, കോളെജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. അതോടൊപ്പം പഴ്സൽ സർവ്വീസുകളും പോലീസ് നീരീക്ഷണത്തിലാണ്. ബോയ്സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Kerala
ആദ്യം പിടിച്ചെടുത്തത് ആറ് ഗ്രാം എം.ഡി.എം.എ; ചോദ്യം ചെയ്യലിൽ കണ്ടെടുത്തത് 291 ഗ്രാം; വയനാട്ടിൽ ലഹരിവേട്ട


മാനന്തവാടി: വയനാട്ടിൽ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎ പിടികൂടി. ഈ മാസം 19-ന് ബാവലി ചെക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് പിടികൂടിയിരുന്നു. അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നു ഡിക്കിയുടെ ഉള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്. ആറ് പൊതികളിലായാണ് എം.ഡി.എം.എ ഒളിപ്പിച്ചത്. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്