Connect with us

Kerala

കേരളത്തിന്റെ എയിംസ് എന്ന ആവശ്യം; പ്രതീക്ഷയേകി കേന്ദ്രസംഘം കേരളത്തിലേക്ക്

Published

on

Share our post

കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് പ്രതീക്ഷയേകി കേന്ദ്രസംഘം കേരളത്തിലെത്തും. ആരോഗ്യ മന്ത്രാലയ സെക്രട്ടറിയുമായി പ്രൊഫസര്‍ കെ വി തോമസ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ലമെന്റ് സമ്മേളത്തിന് ശേഷം എത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയേക്കും. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല ചര്‍ച്ച നടന്നതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായാണ് കെ.വി.തോമസ് ചര്‍ച്ച നടത്തിയത്. കോഴിക്കോട് ആണ് ഐയിംസിനായി സ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എത്തുന്ന സംഘം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കും. റോഡ് – റെയില്‍ – വിമാന ഗതാഗത സൗകര്യങ്ങള്‍, ജലലഭ്യത വൈദ്യുതി വിതരണം തുടങ്ങിയവയിലെ കാര്യക്ഷമത എന്നിവ സംഘം വിലയിരുത്തും. എയിംസ് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താല്‍പ്പര്യം പ്രകടിപ്പിച്ചതായും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനുള്ള കേന്ദ്ര വിഹിതവും ചര്‍ച്ചയായി. ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കേന്ദ്രസഹായംലഭിക്കുക.


Share our post

Kerala

ഏപ്രിൽ ഒന്ന് മുതൽ നികുതിയിലും യു.പി.ഐയിലും നിർണായക മാറ്റം; പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടത്

Published

on

Share our post

ഏപ്രിൽ ഒന്ന് മുതൽ പൊതുജനങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്. നികുതി, യു.പി.ഐ പോലുള്ള പല അടിസ്ഥാന കാര്യങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. ഇത് കൂടാതെ ഏകീകൃത പെൻഷൻ പദ്ധതിയും പ്രാവൃത്തികമാകുകയാണ്. എന്തെല്ലാമാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം. ഏകീകൃത പെൻഷൻ പദ്ധതിയാണ് ഒന്ന്. ഓഗസ്റ്റ് 2024ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏപ്രിൽ ഒന്നിനാണ് നിലവിൽ വരിക. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. കുറഞ്ഞത് 25 വർഷം സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക്, അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ പകുതി വരെ പെൻഷനായി കിട്ടുന്ന പദ്ധതിയാണിത്.

യു.പി.ഐ സംവിധാനത്തിന്റെ സുരക്ഷയും മറ്റ് കാര്യങ്ങളും വർധിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചില നടപടികൾ എടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകൾക്കും യു.പി.ഐ പ്രൊവൈഡർമാർക്കും, ഉപയോഗശൂന്യമായ നമ്പറുകൾ നീക്കം ചെയ്യാനായുള്ള നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ഉപയോഗശൂന്യമായ, എന്നാൽ യു.പി.ഐ ആയി ലിങ്ക്ഡ് ആയ നമ്പറുകൾ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഉപയോക്താവ് നമ്പറുകൾ മാറ്റുമ്പോഴോ, ഡീ ആക്ടിവേറ്റ് ചെയ്യുമ്പോഴോ പഴയ യുപിഐ നമ്പറുകൾ ആക്റ്റീവ് ആയിത്തന്നെ കിടക്കും. ഇത് തട്ടിപ്പുകാർ മുതലെടുക്കാൻ സാധ്യതയുണ്ട്.

പുതിയ നികുതി സ്ലാബുകളാണ് മറ്റൊന്ന്. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് ഇടത്തരക്കാർക്ക് ആശ്വാസമാകുന്ന വലിയ നികുതിയിളവ് പ്രഖ്യാപനം ഉണ്ടായത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ട. 2014 ലെ ബജറ്റിലാണ് നികുതിയില്ലാത്ത വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയർത്തിയത്. പിന്നീട് 2019-ൽ 5 ലക്ഷം രൂപയായും 2023 ൽ ഇത് 7 ലക്ഷം രൂപയായും ഉയർത്തി. പുതിയ ബജറ്റിൽ നികുതി പരിധി 12 ലക്ഷമായി ഉയർത്തുകയായിരുന്നു. അതായത് പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ. ഇതിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. അതായത് 1,06,250 രൂപവരെ വരുമാനം ഉള്ളവർ ഒറ്റ രൂപ പോലും നികുതി അടയ്‌ക്കേണ്ടതില്ല.

പുതിയ സാമ്പത്തികവർഷത്തിൽ ജിഎസ്ടിയിലും മാറ്റമുണ്ട്. നികുതിദായകർക്ക് കൂടുതൽ സുരക്ഷയൊരുക്കാനായി മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ ഉണ്ടാകും. 180 ദിവസത്തിന് താഴെയുള്ള രേഖകൾ വെച്ചുകൊണ്ടായിരിക്കും ഇ-വേ ബില്ലുകൾ നൽകുക. ഇവയ്ക്ക് പുറമെ പ്രൊമോട്ടർമാർ, ഡയറക്ടർമാർ എന്നിവർ ജിഎസ്ടി കേന്ദ്രങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കും.


Share our post
Continue Reading

Kerala

പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ

Published

on

Share our post

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്ക്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു പകരം ഇനി 3 വർഷമാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസാക്കി ഉയർത്തുന്നതിന് ഒപ്പം പ്രീ പ്രൈമറിയിലും മാറ്റം വരും. കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുകയാണ് രീതി. എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും. ഈ സാഹഹചര്യത്തിലാണ് പ്രി പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്. 3 വർഷർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്സിഇആർടി ഉടൻ തയാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്‌തമാക്കി സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു.


Share our post
Continue Reading

Kerala

ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; രണ്ട് ദിവസത്തിനിടെ പിടികൂടിയത് ആറ് രാജവെമ്പാലകളെ

Published

on

Share our post

ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നതു ഭീഷണിയാകുന്നു. വീടുകൾക്കുള്ളിൽ നിന്നു പറമ്പുകളിൽ നിന്നുമായി 2 ദിവസത്തിനിടെ 6 രാജവെമ്പാലകളെയാണു വനംവകുപ്പ് ടീം ജനവാസകേന്ദ്രത്തിൽനിന്നു പിടികൂടി കാട്ടിലേക്ക് അയച്ചത്. വീടിനകത്തും തൊടിയിലും പതുങ്ങിയിരിക്കുന്ന രാജവെമ്പാലകളെ കണ്ടെത്തുക പ്രയാസമാണ്. മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്പിൽനിന്നാണ് ഇന്നലെ മാത്രം 4 രാജവെമ്പാലകളെ വനംവകുപ്പ് താൽക്കാലിക വാച്ചർ ഫൈസൽ വിളക്കോട് പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യൻകുന്ന് കച്ചേരിക്കടവിൽനിന്നും ആറളം ഫാം ബ്ലോക്ക് 10ൽ നിന്നും 2 രാജവെമ്പാലകളെ ഇദ്ദേഹം പിടികൂടിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!