Connect with us

Kannur

സാംക്രമിക രോഗങ്ങൾ; ജില്ലയിൽ 142 ഹോട്സ്പോട്ടുകൾ

Published

on

Share our post

കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്.ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.

ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.

വെള്ളത്തിൽ ശ്രദ്ധവേണം

കുടിക്കാനുള്ളതായാലും കെട്ടിനിൽക്കുന്നതായാലും വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ജലജന്യ രോഗങ്ങൾ തടയാൻ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.

പൊതു ഇടങ്ങളിലെയും വീടുകളിലെയും മറ്റു സ്ഥലങ്ങളിലെയും കിണറുകൾ യഥാസമയം വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം കൂൾബാറുകൾ, വഴിയോര കച്ചവടം നടത്തുന്നവർ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ, കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം.

തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് എലിപ്പനിയുടെ ഹൈറിസ്‌ക് ഗ്രൂപ്പ്.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഹൈറിസ്‌ക് ഗ്രൂപ്പിന്റെ പട്ടിക തയാറാക്കി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ വീതം കഴിക്കാൻ നൽകുന്നുണ്ട്. കൊതുകുജന്യ കേസുകൾ തടയാനായി വാർഡുകളിൽ സ്‌ക്വാഡ് പ്രവർത്തനം, ഫീവർ സർവേ, ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, സ്‌ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കണം.

മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കും

മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ വിശദീകരിച്ചു.

നിലവിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ ഹാർബറുകളിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ബോട്ടുകൾ, ടയറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അവിടെ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്.

അത് നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനോട് യോഗത്തിൽ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സ്‌ക്രീനിങ്ങിന് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിനായി ലേബർ വകുപ്പിന്റെ സഹകരണം തേടി. ജില്ലയിൽ ഏതാണ്ട് 3430 തോട്ടങ്ങളുണ്ട്.

ഇതിൽ ഉടമസ്ഥർ സ്ഥലത്തുള്ളതും ഇല്ലാത്തതുമുണ്ട്. ഈ പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഹോട്സ്പോട്ടുകൾ

എലിപ്പനി

കണ്ണൂർ കോർപറേഷൻ, അഴീക്കോട്, തലശ്ശേരി നഗരസഭ, ചിറ്റാരിപ്പറമ്പ്, ധർമടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ നഗരസഭ, കരിവെള്ളൂർ-പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി.

മലമ്പനി

അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024ൽ തദ്ദേശീയ മലമ്പനി കണ്ണൂർ കോപറേഷനിൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്തു. മുംബൈ, മംഗളൂരു, ആഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശിച്ചു തിരിക വന്ന ആളുകളിലും രോഗബാധയുണ്ടായി.

ഡെങ്കിപ്പനി

കണ്ണൂർ കോർപറേഷൻ, പേരാവൂർ, പായം, ചെറുപുഴ, കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കോളയാട്, ഉളിക്കൽ, പടിയൂർ.

ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം:

മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഈ വർഷം പടർന്നുപിടിച്ചു.


Share our post

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!