Kerala
വേനൽച്ചൂടിൽ വറ്റുന്ന പാൽ, പരിപാലനവും ചെലവേറുന്നു; വലഞ്ഞ് ക്ഷീരകർഷകർ

അടിക്കടിയുണ്ടായ വിലക്കയറ്റവും പാലിന്റെ ഉത്പാദനക്കുറവുമാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വേനൽ കടുത്തതോടെ ദിവസേനയുള്ള പാൽ ഉത്പാദനത്തിൽ കുറവുവന്നതോടെ കർഷകരുടെ നെഞ്ചിൽ തീയാണ്. വേനൽച്ചൂട് ഇനിയും കടുത്താൽ പാലിന്റെ അളവിൽ വൻ ഇടിവുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസംവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ, സംഘങ്ങളിൽ എത്തുന്നത് ശാസ്താംകോട്ട ബ്ലോക്കിലാണ്. 15,226.35 ലിറ്റർ പാലാണ് പ്രതിദിനം ഇവിടെ എത്തുന്നത്. 1700 കർഷകരാണ് ബ്ലോക്കിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചടയമംഗലം ബ്ലോക്കിൽ 1415 കർഷകരിൽ നിന്ന് 14,396.89 ലിറ്റർ പാൽ എത്തുന്നുണ്ട്. എറ്റവും കുറവ് തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ നടുവിലച്ചേരിയിൽ നിന്നാണ്.
226 കർഷകരിൽനിന്ന് 2,273 ലിറ്റർ പാൽ മാത്രമാണ് സംഘങ്ങളിൽ എത്തുന്നത്.ഗുണ നിലവാരം അനുസരിച്ച് ഒരുലിറ്റർ പാലിന് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത് 40 രൂപമുതൽ 45 രൂപവരെയാണ്. ഉത്‌പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം താളംതെറ്റും. പശുക്കളെ മേച്ചുനടക്കാൻ ഇനിയാവതില്ലെന്നാണ് പരമ്പരാഗതമായി ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ പറയുന്നത്. വേനൽക്കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്നം പരിപാലനച്ചെലവാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സംഘങ്ങളിൽനിന്നു വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ്-1,600, മിൽമ ഗോമതി-1,550, കേരള ഫീഡ്‌സ്-1,600 എന്നിങ്ങനെയാണ് വിലനിലവാരം. കാലിത്തീറ്റയ്ക്കു പുറമേ ഒരുകിലോ പരുത്തിപ്പിണ്ണാക്കിന് 40-45 രൂപയാണ് പൊതുവിപണിവില. ഗോതമ്പുപൊടിക്ക് 30-35, വൈക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കൂലിയാണെങ്കിൽ ദിവസം 50-60 രൂപയാകും.
ചൂടാണ്… കാലികൾക്കും വേണം, കരുതൽ
വേനൽ കടുത്തതോടെ കന്നുകാലികളുടെ പരിപാലനത്തിനും പരിചരണത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ 10 മുതൽ വൈകീട്ട് നാലുവരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ പാടത്തോ കെട്ടിയിടരുത്. ദിവസേന ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ധാതുലവണമിശ്രിതം, ഉപ്പ്, അപ്പക്കാരം, എ, ഡി, ഇ വിറ്റമിനുകൾ ചേർന്ന മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ ചേർത്ത് നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടുകൂടിയ ഉമനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗ ഡോക്ടറെ അറിയിക്കണം.
Kerala
കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; ജെ.പി നദ്ദ


കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള സി പി ഐ അംഗം പി സന്ദോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി. എന്നാൽ എയിംസ് എപ്പോൾ അനുവദിക്കും എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മറുപടി നൽകിയില്ല. പരിഗണന ക്രമം അനുസരിച്ച് അനുവദിക്കും എന്ന മന്ത്രിയുടെ വിശദീകരണത്തിൽ, ഇടത് എംപിമാർ പ്രതിഷേധിച്ചു. കേരളത്തോട് തുടരുന്നത് അനീതിയെന്ന് എ എ റഹിം എം പി കുറ്റ പ്പെടുത്തി. കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ ചായ സല്‍ക്കാരത്തിന് വിളിക്കു എന്ന് ജെ.പി നദ്ദ യോട് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര് നിർദ്ദേശിച്ചു. ചായ സൽക്കാരമല്ല എയിംസാണ് വേണ്ടതെന്ന് സന്തോഷ് കുമാർ മറുപടി നൽകി.
Kerala
എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് സമാപനം; വേനൽ അവധി ആരംഭിക്കുന്നു


കണ്ണൂർ: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് സമാപനം. ഇന്ന് നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് സമാപനമാകും. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. പരീക്ഷകളുടെ അവസാന ദിനമായ ഇന്ന് സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. അതേസമയം പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും.
Kerala
ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടാം ക്ലാസ് പ്രവേശനം


ഐ.എച്ച്.ആര്‍.ഡിയുടെ കലൂര്‍, കപ്രാശ്ശേരി -ചെങ്ങമനാട്, മലപ്പുറം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, കോട്ടയം പുതുപ്പള്ളി , ഇടുക്കി മുട്ടം – തൊടുപുഴ, പത്തനംതിട്ട മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ lhrd.kerala.gov.in/tsh വെബ്സൈറ്റ് വഴിയോ നല്‍കാം. ഓണ്‍ലൈനായി ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് വരെയും ഏപ്രില്‍ ഒമ്പത് വൈകിട്ട് നാല് വരെ സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005008, 8547005015, 8547005009, 04942681498, 8547021210, 04812351485, 8547005014, 04692680574.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്