Connect with us

Kannur

കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കന്റോൺമെന്റിലെ കുടുംബങ്ങൾ

Published

on

Share our post

കണ്ണൂർ: “എഴുപത്തിയെട്ടുവർഷമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഈ കിടപ്പാടം ഇല്ലാതായാൽ ഞങ്ങൾക്കെന്താണ് മാർഗം’… ഹരിയുടെ ചോദ്യത്തിൽ കണ്ണീരുകലരുന്നുണ്ടായിരുന്നു. കണ്ണൂർ കന്റോൺമെന്റ്‌ ഏരിയയിലെ താമസക്കാരനായ കാനത്തൂർ ഹൗസിൽ ഹരിയും കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വർഷങ്ങളായി ലീസ് എഗ്രിമെന്റുപ്രകാരം കണ്ണൂർ കന്റോൺമെന്റ്‌ ഓഫീസിന് പിൻവശമാണ് ഹരിയും കുടുംബവും താമസിക്കുന്നത്. വീടും സ്ഥലവും വിട്ടുനൽകി മെയ് പത്തിനുള്ളിൽ ഇവിടെനിന്ന് ഒഴിയണമെന്നാണ് പട്ടാളം ഹരിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. രണ്ടുമാസംമുമ്പും പട്ടാളം ഇതേ സ്ഥലം ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. അന്ന് ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങിയാണ് താമസം തുടരുന്നത്. ജെമിനി സർക്കസിൽ ജോലി ചെയ്തിരുന്ന ഹരിക്ക് സമ്പാദ്യമെന്ന് പറയാൻ ശേഷിക്കുന്നത് ഈ വീട് മാത്രമാണ്. ഭാര്യ വസന്തയും മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ എട്ടുപേരാണ് ഈ കൊച്ചു വീട്ടിൽ താമസിക്കുന്നത്. ഹരിയുടെ അച്ഛന് ബ്രിട്ടീഷ് സർക്കാരാണ്‌ സ്ഥലം ലീസിന് നൽകിയത്. ആയിക്കര ഉപ്പാലവളപ്പിലെ ഷെരിഫ് എന്നയാൾക്കും പട്ടാളം നോട്ടീസ് നൽകിട്ടുണ്ട്. കന്റോൺമെന്റ്‌ ലയനത്തിന്റെ ഭാഗമായി നേരത്തെ കന്റോൺമെന്റ്‌ ലാന്റായിരുന്ന ഈ ഭൂമികൾ ആർമി ലാന്റാക്കി പട്ടാളം മാറ്റുകയായിരുന്നു. ഇതേ തുടർന്നാണ് ആളുകളെ കുടി ഒഴിപ്പിക്കാൻ പട്ടാളം നീക്കം നടത്തുന്നത്. കന്റോൺമെന്റ്‌ – കോർപറേഷൻ ലയന നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം പരിശോധന നടത്തി റോഡുകളുടെയും സ്ഥലങ്ങളുടെയും അതിർത്തി നിർണയം നടത്തി സർവേയുടെ കരട് കേന്ദ്ര- –-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. തുടർന്ന് ഉപ്പാല വളപ്പിലെ ആളുകൾക്ക് ഉൾപ്പെടെ സൈന്യം നോട്ടീസ് നൽകി. ഇത്‌ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കന്റോൺമെന്റുകളെ സൈനിക താവളമാക്കി മാറ്റാനും ഈ പ്രദേശത്തെ പൊതുജനങ്ങളെ സമീപത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ലയിപ്പിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി നാളുകൾ ഏറെയായി. കന്റോൺമെന്റിനെ കോർപറേഷനിൽ ലയിപ്പിക്കാനായി 2023 ജൂണിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നിട്ടും ലയനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ല. കുടിയൊഴിപ്പക്കൽ ഭീഷണിയിൽ കഴിയുന്ന രണ്ട് കുടുംബംഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ സന്ദർശിച്ചു. നിയമ സഹായവും പിന്തുണയും കുടുംബാഗങ്ങൾക്ക് എം. വി ജയരാജൻ ഉറപ്പുനൽകി. സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ, ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവരും ഒപ്പമുണ്ടായി.


Share our post

Kannur

സാംക്രമിക രോഗങ്ങൾ; ജില്ലയിൽ 142 ഹോട്സ്പോട്ടുകൾ

Published

on

Share our post

കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്.ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.

ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.

വെള്ളത്തിൽ ശ്രദ്ധവേണം

കുടിക്കാനുള്ളതായാലും കെട്ടിനിൽക്കുന്നതായാലും വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ജലജന്യ രോഗങ്ങൾ തടയാൻ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.

പൊതു ഇടങ്ങളിലെയും വീടുകളിലെയും മറ്റു സ്ഥലങ്ങളിലെയും കിണറുകൾ യഥാസമയം വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം കൂൾബാറുകൾ, വഴിയോര കച്ചവടം നടത്തുന്നവർ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ, കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം.

തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് എലിപ്പനിയുടെ ഹൈറിസ്‌ക് ഗ്രൂപ്പ്.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഹൈറിസ്‌ക് ഗ്രൂപ്പിന്റെ പട്ടിക തയാറാക്കി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ വീതം കഴിക്കാൻ നൽകുന്നുണ്ട്. കൊതുകുജന്യ കേസുകൾ തടയാനായി വാർഡുകളിൽ സ്‌ക്വാഡ് പ്രവർത്തനം, ഫീവർ സർവേ, ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, സ്‌ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കണം.

മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കും

മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ വിശദീകരിച്ചു.

നിലവിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ ഹാർബറുകളിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ബോട്ടുകൾ, ടയറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അവിടെ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്.

അത് നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനോട് യോഗത്തിൽ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സ്‌ക്രീനിങ്ങിന് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിനായി ലേബർ വകുപ്പിന്റെ സഹകരണം തേടി. ജില്ലയിൽ ഏതാണ്ട് 3430 തോട്ടങ്ങളുണ്ട്.

ഇതിൽ ഉടമസ്ഥർ സ്ഥലത്തുള്ളതും ഇല്ലാത്തതുമുണ്ട്. ഈ പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഹോട്സ്പോട്ടുകൾ

എലിപ്പനി

കണ്ണൂർ കോർപറേഷൻ, അഴീക്കോട്, തലശ്ശേരി നഗരസഭ, ചിറ്റാരിപ്പറമ്പ്, ധർമടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ നഗരസഭ, കരിവെള്ളൂർ-പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി.

മലമ്പനി

അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024ൽ തദ്ദേശീയ മലമ്പനി കണ്ണൂർ കോപറേഷനിൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്തു. മുംബൈ, മംഗളൂരു, ആഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശിച്ചു തിരിക വന്ന ആളുകളിലും രോഗബാധയുണ്ടായി.

ഡെങ്കിപ്പനി

കണ്ണൂർ കോർപറേഷൻ, പേരാവൂർ, പായം, ചെറുപുഴ, കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കോളയാട്, ഉളിക്കൽ, പടിയൂർ.

ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം:

മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഈ വർഷം പടർന്നുപിടിച്ചു.


Share our post
Continue Reading

Kannur

ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക കിഴിവ്

Published

on

Share our post

പെരുന്നാള്‍ പ്രമാണിച്ച് മാര്‍ച്ച് 27,28 തീയതികളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക കിഴിവ് അനുവദിക്കും. കോട്ടണ്‍, സില്‍ക്ക്, പോളി വസ്ത്രങ്ങള്‍, സില്‍ക്ക് സാരികള്‍, മസ്ലിന്‍ സാരികള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഉന്നക്കിടക്കകള്‍, തലയണ, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയല്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ തേന്‍, എണ്ണ എന്നിവ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളില്‍ ലഭിക്കും.


Share our post
Continue Reading

Kannur

ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ… ജയിൽ രുചികളുമായി കഫെറ്റീരിയ

Published

on

Share our post

കണ്ണൂർ: ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ… മലബാറിന്റെ ഇഷ്ട വിഭവങ്ങൾ ഇനി ജയിലിലും. സെൻട്രൽ ജയിലിലെ അന്തേവാസികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ യാത്രക്കാർക്കു നൽകാനുള്ള കഫെറ്റീരിയ ഉദ്ഘാടനത്തിനൊരുങ്ങുന്നു. താഴെ നിലയിൽ 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. മുകളിൽ 100 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, ജലധാര എന്നിവയുമുണ്ട്. ഏപ്രിൽ 20നു ശേഷം ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ. അഞ്ചു കൊല്ലം മുൻപ് നിർമാണം ആരംഭിച്ച കഫെറ്റീരിയയ്ക്ക് ഒടുവിൽ ശാപമോക്ഷം എന്നുതന്നെ പറയാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള നിർമിതിക്കായിരുന്നു നിർമാണക്കരാർ ലഭിച്ചത്. ആദ്യഘട്ടത്തിൽ 89 ലക്ഷവും പിന്നീട് 47 ലക്ഷവും അനുവദിച്ചു. ഒന്നിച്ചു നിർമാണം പൂർത്തിയാക്കാൻ നിർമിതിക്കു കഴിയാത്തതിനാലാണ് പൂർത്തിയാക്കാൻ അഞ്ചു കൊല്ലം വേണ്ടിവന്നതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അവസാനഘട്ട നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.വിളമ്പുക മലബാർ വിഭവങ്ങൾ .മലബാറിന്റെ രുചിവൈവിധ്യങ്ങളായിരിക്കും കഫെറ്റീയയിൽ ലഭിക്കുക. ഇപ്പോൾ ജയിലിലെ ഫുഡ് കൗണ്ടറിൽ ലഭിക്കുന്ന ചപ്പാത്തി (3 രൂപ), ബിരിയാണി (70), ചില്ലി ചിക്കൻ (65) എന്നിവയ്ക്കു പുറമേ ചിക്കൻ ഷവായ, ചിക്കൻ കബാബ്, അൽഫാം, ഷവർമ എന്നിവയൊക്കെയുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!