Connect with us

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ  ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്  ഒക്ടോബർ 2024   പരീക്ഷാഫലം  സർവ്വകലാശാല വെബ്സൈറ്റിൽ  ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 03.04.2025, 5PM വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ് .

ഹാൾ ടിക്കറ്റ്

പാലയാട്  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ   എട്ടാം സെമസ്റ്റർ ബി.എ എൽ.എൽ.ബി  (റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ  പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497 2715264)

ടൈം ടേബിൾ

21.04.2025ന്  ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്  (2009 -2013 അഡ്മിഷൻ ) നവംബർ 2024 ,03.04.2025  ന് ആരംഭിക്കുന്ന  നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Share our post

Kannur

സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം

Published

on

Share our post

കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.

രജിസ്റ്റർ ചെയ്യണം

ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.


Share our post
Continue Reading

Kannur

കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകി, കണ്ണൂരിന്റെ റെയിൽവേ വികസനകുതിപ്പിന് തിരിച്ചടി

Published

on

Share our post

കണ്ണൂർ: റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി (ആർഎൽഡിഎ) പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം. റെയിൽവേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലാണ് കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയും പെട്ടത്. എന്നാൽ, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്.

യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലാണ് കണ്ണൂർ. വർഷാവർഷം കുതിക്കുമ്പോഴും കണ്ണൂരിന്റെ സ്റ്റേഷൻ വികസനം പിറകോട്ടേക്കാണ്. കേരളത്തിലെ ആറു കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയിൽവേക്കുള്ളിൽ ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. പടിഞ്ഞാറുഭാഗത്ത് വാണിജ്യസമുച്ചയം ഉയരുമ്പോൾ റോഡിന് വീതികൂട്ടാനാകില്ല. മുനീശ്വരൻ കോവിൽ മുതൽ പ്ലാസ അടക്കം റോഡിനു സമാന്തരമായി വീതികൂട്ടാൻ റെയിൽവേ സ്ഥലം വേണം. റെയിൽവേ സ്ഥലം സ്വകാര്യകമ്പനിക്ക് നൽകിയപ്പോൾ റോഡ് വീതികൂട്ടൽ പൂർണമായും നിലയ്ക്കും.

മുറുകുന്ന കുരുക്ക്

പാട്ടക്കരാർ നൽകി പലതവണ കുടുക്കിലായിട്ടും റെയിൽവേ പഠിക്കുന്നില്ല എന്നതാണ് വസ്തുത. റെയിൽവേ സ്ഥലം ബിപിസിഎല്ലിന് ഇന്ധന ഡിപ്പോക്കു വേണ്ടി നൽകിയിരുന്നു. ഇന്ധന പൈപ്പ് ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കാമെന്നിരിക്കെ, ബിപിസിഎൽ അതിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് വിവിധോദ്ദേശ വാണിജ്യ കെട്ടിട സമുച്ചയം (എംഎഫ്സി) പണിതു. 1782.40 സ്ക്വയർ മീറ്ററിലുള്ള കോംപ്ലക്സിന്റെ വാടക ഈടാക്കുന്നതിനുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

2022-ൽ ആർ.എൽ.ഡി.എ കണ്ണൂരിലെ 7.19 ഏക്കർ ഭൂമി ടെൻഡർ ചെയ്തിട്ടും ആരും ഒന്നും അറിഞ്ഞില്ല. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വവും യുവജന സംഘടനകളും ഇടപെട്ടു. ഭൂമി പാട്ടത്തിന് കൈമാറിയിട്ടില്ലെന്ന് 2023 ഫെബ്രുവരിയിൽ റെയിൽവേ നൽകിയ വിവരവാകാശ രേഖയിലുണ്ട്.അതിന്റെ തുടർച്ചയായിട്ടാണ് പടിഞ്ഞാറുഭാഗത്ത് രണ്ടുഭാഗം ഇപ്പോൾ കമ്പനിക്ക് കൈമാറിയത്. റെയിൽവേ വികസനത്തിന് ഒരിഞ്ച് സ്ഥലം കിട്ടാൻ പൊന്നുംവില മുടക്കുമ്പോഴാണ് കൈയിലെ പൊന്നുംവിലയുള്ള സ്ഥലം ചെമ്പുവിലയ്ക്ക് നൽകുന്നത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു

Published

on

Share our post

കണ്ണൂർ: നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തെ ഹൈലാന്റ് ശ്രീമുത്തപ്പൻ മഠപ്പുരയിലെ ഭണ്ഡാരം തകർത്താണ് മോഷ്ടാവ് പണം കവർന്നത്. ഭണ്ഡാരം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം മാനേജറുടെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!