Connect with us

Kerala

105 രൂപ പിഴയടയ്ക്കാൻ ചെലവ് 5000 രൂപ; ഇടനിലക്കാരെ വളർത്തി ‘വാഹൻ’ സോഫ്റ്റ്‌വേർ

Published

on

Share our post

തിരുവനന്തപുരം: 105 രൂപ പിഴയടയ്ക്കാൻ വാഹന ഉടമകൾക്ക് ചെലവാകുന്നത് 5,000 രൂപയിലേറെ. 2018-20-ൽ ചെക്പോസ്റ്റുകളിൽ യൂസർഫീ ഈടാക്കുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വർഷങ്ങൾക്കുശേഷം വാഹന ഉടമകളെ വലയ്ക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾകാരണം വാഹന ഉടമകൾ ഇടനിലക്കാർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ നിർബന്ധിതരാകുകയാണ്.അതിർത്തികടന്നുപോയ 80 ശതമാനം ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കിൽ ആ കാലയളവിൽ വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിനെ (മദർ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദർ ഓഫീസിലെത്തി യൂസർ നെയിമും പാസ്‌വേഡും വാങ്ങിയാൽ മാത്രമേ ഓൺലൈനിൽ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.

നേരത്തേ പിഴത്തുക ഓൺലൈനിൽ അടച്ച് ഫോണിൽ വിവരം അറിയിച്ചാൽ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹൻ’ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചപ്പോൾ വിലക്ക് അതത് ഓഫീസുകളിൽനിന്ന്‌ നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതാണ് ഇടനിലക്കാർക്ക് അവസരമായത്.ഇതോടെ നികുതി കണക്കാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവിന് വർഷങ്ങൾക്കുശേഷം വാഹന ഉടമ ‘വൻപിഴ’ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്ക്കേണ്ടി വന്നവരുണ്ട്.ഫിറ്റ്‌നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങൾക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!