Kerala
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.ഇതോടൊപ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ല. സർക്കാർ യാന്ത്രീകമായി പ്രവർത്തിച്ചു.
കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.സംസ്ഥാന സർക്കാരാണ് മുനമ്പത്ത് കമ്മൂഷനെ നിയമിച്ചതെന്നും സർക്കാരാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. വിധിയിലെ നിരീക്ഷണങ്ങൾ കേട്ടില്ല. വ്യക്തി താല്പര്യങ്ങൾ ഇല്ല. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം മാത്രമാണ് ചെയ്തത്. പ്രശ്ന പരിഹാരത്തെ കുറിച്ച് ഇനി ചിന്തിക്കേണ്ടത് സർക്കാരാണ്. വിധിക്കെതിരെ സർക്കാരിന് ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയേയോ സമീപിക്കാം. കമ്മീഷൻ പ്രവർത്തനം മുൻപോട്ട് പോയിരുന്നെങ്കിൽ റിപ്പോർട്ട് സമർപ്പിക്കുമായിരുന്നുവെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.
Kerala
ഭക്ഷണപ്രിയംകാട്ടി മലയാളി; ഈ സാമ്പത്തിക വർഷം തുടങ്ങിയത് 9044 കടകൾ


ഭക്ഷണവും മലയാളികളും തമ്മിലുള്ള ബന്ധം ലോകപ്രശസ്തമാണ്. ആ പെരുമയ്ക്ക് മാറ്റുകൂട്ടാകുന്നവണ്ണം ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയത് 9,044 ഭക്ഷണശാലകൾ. 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 16 വരേയുള്ള കണക്കാണിത്.സേവനമേഖലയിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്കാണിത്. ഫാസ്റ്റ് ഫുഡ്, ബിരിയാണി-മന്തി കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ, കഫേ, പലഹാരക്കടകൾ തുടങ്ങിയ വിവിധ വിഭാഗത്തിലാണിവ. ഇതിലൂടെ 587 കോടി രൂപയുടെ നിക്ഷേപവും 26,266 പേർക്ക് തൊഴിലും കിട്ടി.
ടൈലറിങ്, വസ്ത്രരൂപകല്പന, ആഭരണക്കടകൾ എന്നിവയാണ് പട്ടികയിൽ രണ്ടാമത്. 6,045 പുതിയ സംരംഭങ്ങളിലൂടെ 130.38 കോടി രൂപയുടെ നിക്ഷേപവും 8,970 പേർക്ക് ജോലിയും ഈ രംഗത്തുണ്ടായി.ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളി ജിം, ആരോഗ്യ സംരക്ഷണം, ആയോധനമുറ പരിശീലനം, യോഗ വിഭാഗത്തിലും കരുത്തുകാട്ടിയിട്ടുണ്ട്. 5,330 കേന്ദ്രങ്ങളിലൂടെ 11,556 പേർക്ക് വരുമാനമാർഗമൊരുക്കി. ഓട്ടോമൊബൈൽ, കോച്ചിങ് സെന്റർ, ഇവന്റ് മാനേജ്മെന്റ്-മീഡിയ എന്നീ വിഭാഗങ്ങളിൽ ഓരോന്നിലും രണ്ടായിരത്തിലധികം സ്ഥാപനങ്ങളും ഇക്കാലയളവിൽ തുടങ്ങിയിട്ടുണ്ട്.
Kerala
105 രൂപ പിഴയടയ്ക്കാൻ ചെലവ് 5000 രൂപ; ഇടനിലക്കാരെ വളർത്തി ‘വാഹൻ’ സോഫ്റ്റ്‌വേർ


തിരുവനന്തപുരം: 105 രൂപ പിഴയടയ്ക്കാൻ വാഹന ഉടമകൾക്ക് ചെലവാകുന്നത് 5,000 രൂപയിലേറെ. 2018-20-ൽ ചെക്പോസ്റ്റുകളിൽ യൂസർഫീ ഈടാക്കുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് വർഷങ്ങൾക്കുശേഷം വാഹന ഉടമകളെ വലയ്ക്കുന്നത്. പിഴ അടയ്ക്കുന്നതിലെ സങ്കീർണമായ നടപടിക്രമങ്ങൾകാരണം വാഹന ഉടമകൾ ഇടനിലക്കാർ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ നിർബന്ധിതരാകുകയാണ്.അതിർത്തികടന്നുപോയ 80 ശതമാനം ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പിഴകാരണം സേവനവിലക്കുണ്ട്. പഴയ കരിമ്പട്ടികയുടെ പുതിയ രൂപമാണിത്. ഇത് നീക്കം ചെയ്യണമെങ്കിൽ ആ കാലയളവിൽ വാഹനം രജിസ്റ്റർ ചെയ്ത ഓഫീസിനെ (മദർ ഓഫീസ്) സമീപിക്കണം. മിക്ക വാഹനങ്ങളും ഉടമസ്ഥാവകാശം കൈമാറി മറ്റു സ്ഥലങ്ങളിലായിരിക്കും. മദർ ഓഫീസിലെത്തി യൂസർ നെയിമും പാസ്‌വേഡും വാങ്ങിയാൽ മാത്രമേ ഓൺലൈനിൽ പിഴയടയ്ക്കാനാകു. ശേഷം രശീതി ഹാജരാക്കി വിലക്ക് മാറ്റിയെടുക്കണം.
നേരത്തേ പിഴത്തുക ഓൺലൈനിൽ അടച്ച് ഫോണിൽ വിവരം അറിയിച്ചാൽ വിലക്ക് നീക്കുമായിരുന്നു. അടുത്തയിടെ ‘വാഹൻ’ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചപ്പോൾ വിലക്ക് അതത് ഓഫീസുകളിൽനിന്ന് നേരിട്ട് നീക്കം ചെയ്യുന്ന വിധത്തിലാക്കി. ഇതാണ് ഇടനിലക്കാർക്ക് അവസരമായത്.ഇതോടെ നികുതി കണക്കാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവിന് വർഷങ്ങൾക്കുശേഷം വാഹന ഉടമ ‘വൻപിഴ’ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപവരെ വീണ്ടും അടയ്ക്കേണ്ടി വന്നവരുണ്ട്.ഫിറ്റ്‌നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ ഏതെങ്കിലും സേവനങ്ങൾക്ക് ഫീസ് അടയ്ക്കുമ്പോഴാകും സേവനവിലക്കുള്ള കാര്യം വാഹന ഉടമ അറിയുക. അപേക്ഷ റദ്ദാക്കിയാലേ വിലക്ക് മാറ്റാനാകൂ. ഇതോടെ അടച്ച ഫീസും നഷ്ടമാകും.
Kerala
ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നു, മറവിരോഗത്തിന് കാരണമാവും


ഒരാഴ്ചയിൽ അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുണ്ടത്രേ. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനെല്ലാം മുകളിലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. മാത്രമല്ല നമ്മുടെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന് കാരണമാകുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നും നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. .2016 വരെ മരിച്ച 28 പേരുടെയും 2024-ൽ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനവിധേയമാക്കിയത്. ഇതിൽ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറിൽ പത്തുശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി ഏഴുഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിലാണ് പഠനംനടന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്