Kannur
മാലിന്യകേന്ദ്രമല്ലിത്, വർണങ്ങൾ വിരിയും മലർവാടി

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ് മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന് വിരിയുന്നത് വർണാഭമായ പൂക്കളാണ്. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ് നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ വർഷങ്ങളായി തള്ളിയ മാലിന്യമാണ് ബയോമൈനിങ്ങിലൂടെ നീക്കംചെയ്‌തത്. മാലിന്യങ്ങൾ വേർതിരിച്ചാണ് ശാസ്‌ത്രീയ മാർഗങ്ങളിലൂടെ സംസ്‌കരിച്ചത്. സ്ഥലം പൂർവസ്ഥിതിയിലാക്കി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് അമൃത് പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്കായി പാർക്ക് നിർമിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം ശിശുദിനത്തിൽ നടത്തിയ കുട്ടികളുടെ ഹരിതസഭ സംസ്ഥാനത്താകെ ശ്രദ്ധയാകർഷിച്ചു. പുതുതലമുറയ്‌ക്ക് മാലിന്യസംസ്‌കരണവും ശുചിത്വത്തിന്റെ പ്രാധാന്യവും അടുത്തറിയാൻ ഹരിതസഭയിലൂടെ സാധിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലും വ്യാപാരവ്യവസായ സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നടത്തി മാലിന്യശേഖരണത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി.
ജൈവമാലിന്യസംസ്‌കരണവും നൂറുശതമാനമായി. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നു. 72 അംഗങ്ങളാണ് ഹരിതകർമസേനയിലുള്ളത്. വഴിയോരങ്ങളിൽ പ്ലാസ്‌റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് നഗരസഭയിൽ നൂറ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. എട്ട് പ്രദേശങ്ങൾ ഹരിതടൗണുകളായി. മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജ്, പഴശ്ശിരാജ എൻഎസ്‌എസ് കോളേജ് എന്നിവയെ ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. 22 ഹരിതവിദ്യാലയങ്ങളും 21 ഹരിത മദ്രസകളും നഗരസഭയിലുണ്ട്. മുഴുവൻ ആരാധനാലയങ്ങളും ഹരിതസ്ഥാപനങ്ങളാക്കി. വിവാഹങ്ങളിലും വിശേഷാവസരങ്ങളിലും സീറോ വേയ്‌സ്‌റ്റ് ആക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നാല് ഹരിതപ്രോട്ടോക്കോൾ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
നഗരസഭയിലെ വാർഡുകളിലും നഗരങ്ങളിലുമായി 140 എംസിഎഫുകളുണ്ട്. രണ്ട് ആർആർഎഫും ഉണ്ട്. ജില്ലയിലെ കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പൊറോറയിൽ സംസ്‌കരണകേന്ദ്രവുമുണ്ട്. പ്ലാസ്‌റ്റിക് കവറുകൾ ഒഴിവാക്കുന്നതിന് ക്ലോത്ത് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. 20 രൂപയ്‌ക്ക് തുണിസഞ്ചി ഇവിടെ ഏതു സമയവും ലഭിക്കും. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ഡിസംബർ 31ന് നഗരത്തിൽ നൈറ്റ് ക്ലീൻ റൈഡ് നടത്തി. സ്വച്ഛ് സർവേശൻ റാങ്കിങിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും മട്ടന്നൂർ നഗരസഭയ്‌ക്കാണ്. 21ന് ശുചിത്വ നഗരസഭാ പ്രഖ്യാപനം നടക്കും. മാലിന്യകേന്ദ്രങ്ങൾ ഇല്ലാതാക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലെല്ലാം പൂന്തോട്ടമൊരുക്കുകയാണ് ലക്ഷ്യം. നഗരസഭയിൽ ഇത്തരത്തിൽ അഞ്ചുകേന്ദ്രങ്ങളിൽ ‘സ്‌നേഹാരാമം’ ഒരുക്കിയിട്ടുണ്ട്. പഴശ്ശി ഇറിഗേഷൻ കനാലിന് സമീപത്താണ് പുതുതായി സ്‌നേഹാരാമം ഒരുക്കിയത്. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കാനുള്ള വഴിയൊരുക്കുന്നതോടൊപ്പം മാലിന്യകേന്ദ്രങ്ങൾതന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. എൻ ഷാജിത്ത് മട്ടന്നൂർ നഗരസഭാ ചെയർമാൻ.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്