Connect with us

Kannur

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: രണ്ടാം ഘട്ടത്തിന് ഭരണാനുമതിയായി

Published

on

Share our post

കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചുവെന്ന് കെ.വി സുമേഷ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് എന്‍.ഐ.ടി നടത്തിയ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിച്ച സേഫ്റ്റി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 4,27,98,673 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി ഫ്ളോട്ടിങ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുവാനുള്ള ടെണ്ടറുകള്‍ ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം, ഫയര്‍ഫോഴ്‌സ്,  തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ്, തുറമുഖ വകുപ്പ് തുടങ്ങിയവയും പുല്ലൂപ്പിക്കടവില്‍ പരിശോധന നടത്തിയിരുന്നു. പദ്ധതിക്ക് മന:പൂര്‍വമായ കാലതാമസം ഉണ്ടായിട്ടില്ലന്നും വിദഗ്ധ ഏജന്‍സികളുടെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കേണ്ടതുകൊണ്ടാണ് വൈകിയതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

2023 സെപ്റ്റംബറിലാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങള്‍, ടോയ്ലറ്റ് എന്നിവ പുല്ലൂപ്പിക്കടവില്‍  സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനകമാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനം മുതല്‍ 2025 ഫെബ്രുവരി 28വരെ 62000 ലധികം പേര്‍ പുല്ലൂപ്പിക്കടവ് വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

12,33,210 രൂപയാണ് ഇക്കാലയളവിലെ വരുമാനം. ഏപ്രിലില്‍ തന്നെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റെസ്റ്റോറന്റ് നടത്തിപ്പിന് പരിചയവും വൈദഗ്ധ്യവുമുള്ളവര്‍ ടെണ്ടറില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വരണമെന്നും എം.എല്‍.എ പറഞ്ഞു.

കണ്ണൂര്‍ ജില്ലയുടെയും മലബാര്‍ മേഖലയുടെയും വിനോദസഞ്ചാരമേഖയ്ക്ക് മുതല്‍ക്കൂട്ടാകും ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശനും  പങ്കെടുത്തു.


Share our post

Kannur

പറശ്ശിനിക്കടവിലെ ലോഡ്ജുകളില്‍ മിന്നല്‍ പരിശോധന; ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Published

on

Share our post

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ ആദിത്ത് (30), പി.എ ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തളിപ്പറമ്പ്, പാളയാട്, റോഡിലെ വി.എ റസിഡന്‍സിയില്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു.വിദേശത്തേയ്ക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

തൃച്ചംബരം ഉത്സവം കാണാനെത്തി മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞ് കയറി അഞ്ച് പേർക്ക് പരിക്ക്

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ‌ ക്ഷേത്ര ഉത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.


Share our post
Continue Reading

Kannur

മാലിന്യകേന്ദ്രമല്ലിത്‌, വർണങ്ങൾ വിരിയും മലർവാടി

Published

on

Share our post

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ്‌ മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന്‌ വിരിയുന്നത്‌ വർണാഭമായ പൂക്കളാണ്‌. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ്‌ നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ്‌ ട്രഞ്ചിങ്‌ ഗ്രൗണ്ടിലെ വർഷങ്ങളായി തള്ളിയ മാലിന്യമാണ്‌ ബയോമൈനിങ്ങിലൂടെ നീക്കംചെയ്‌തത്‌. മാലിന്യങ്ങൾ വേർതിരിച്ചാണ്‌ ശാസ്‌ത്രീയ മാർഗങ്ങളിലൂടെ സംസ്‌കരിച്ചത്‌. സ്ഥലം പൂർവസ്ഥിതിയിലാക്കി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്‌ സമീപത്ത്‌ അമൃത്‌ പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്കായി പാർക്ക്‌ നിർമിക്കാനുള്ള ശ്രമത്തിലാണ്‌ നഗരസഭ. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്‌ സമീപം ശിശുദിനത്തിൽ നടത്തിയ കുട്ടികളുടെ ഹരിതസഭ സംസ്ഥാനത്താകെ ശ്രദ്ധയാകർഷിച്ചു. പുതുതലമുറയ്‌ക്ക്‌ മാലിന്യസംസ്‌കരണവും ശുചിത്വത്തിന്റെ പ്രാധാന്യവും അടുത്തറിയാൻ ഹരിതസഭയിലൂടെ സാധിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലും വ്യാപാരവ്യവസായ സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നടത്തി മാലിന്യശേഖരണത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി.

ജൈവമാലിന്യസംസ്‌കരണവും നൂറുശതമാനമായി. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നു. 72 അംഗങ്ങളാണ്‌ ഹരിതകർമസേനയിലുള്ളത്‌. വഴിയോരങ്ങളിൽ പ്ലാസ്‌റ്റിക്‌ ബോട്ടിലുകൾ വലിച്ചെറിയുന്നത്‌ ഒഴിവാക്കുന്നതിന്‌ നഗരസഭയിൽ നൂറ്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചിട്ടുണ്ട്‌. എട്ട്‌ പ്രദേശങ്ങൾ ഹരിതടൗണുകളായി. മട്ടന്നൂർ ഗവ. പോളിടെക്‌നിക്‌ കോളേജ്‌, പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജ്‌ എന്നിവയെ ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. 22 ഹരിതവിദ്യാലയങ്ങളും 21 ഹരിത മദ്രസകളും നഗരസഭയിലുണ്ട്‌. മുഴുവൻ ആരാധനാലയങ്ങളും ഹരിതസ്ഥാപനങ്ങളാക്കി. വിവാഹങ്ങളിലും വിശേഷാവസരങ്ങളിലും സീറോ വേയ്‌സ്‌റ്റ്‌ ആക്കുന്നതിന്‌ കുടുംബശ്രീയുടെ സഹകരണത്തോടെ നാല്‌ ഹരിതപ്രോട്ടോക്കോൾ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്‌.

നഗരസഭയിലെ വാർഡുകളിലും നഗരങ്ങളിലുമായി 140 എംസിഎഫുകളുണ്ട്‌. രണ്ട്‌ ആർആർഎഫും ഉണ്ട്‌. ജില്ലയിലെ കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന്‌ പൊറോറയിൽ സംസ്‌കരണകേന്ദ്രവുമുണ്ട്‌. പ്ലാസ്‌റ്റിക്‌ കവറുകൾ ഒഴിവാക്കുന്നതിന്‌ ക്ലോത്ത്‌ വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്‌. 20 രൂപയ്‌ക്ക്‌ തുണിസഞ്ചി ഇവിടെ ഏതു സമയവും ലഭിക്കും. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച്‌ ഡിസംബർ 31ന്‌ നഗരത്തിൽ നൈറ്റ്‌ ക്ലീൻ റൈഡ്‌ നടത്തി. സ്വച്ഛ്‌ സർവേശൻ റാങ്കിങിൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനവും മട്ടന്നൂർ നഗരസഭയ്‌ക്കാണ്‌. 21ന്‌ ശുചിത്വ നഗരസഭാ പ്രഖ്യാപനം നടക്കും. മാലിന്യകേന്ദ്രങ്ങൾ 
ഇല്ലാതാക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലെല്ലാം പൂന്തോട്ടമൊരുക്കുകയാണ്‌ ലക്ഷ്യം. നഗരസഭയിൽ ഇത്തരത്തിൽ അഞ്ചുകേന്ദ്രങ്ങളിൽ ‘സ്‌നേഹാരാമം’ ഒരുക്കിയിട്ടുണ്ട്‌. പഴശ്ശി ഇറിഗേഷൻ കനാലിന്‌ സമീപത്താണ്‌ പുതുതായി സ്‌നേഹാരാമം ഒരുക്കിയത്‌. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കാനുള്ള വഴിയൊരുക്കുന്നതോടൊപ്പം മാലിന്യകേന്ദ്രങ്ങൾതന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. എൻ ഷാജിത്ത്‌ മട്ടന്നൂർ നഗരസഭാ ചെയർമാൻ.


Share our post
Continue Reading

Trending

error: Content is protected !!