Connect with us

Kannur

എഴുപതിലും കതിവന്നൂർ വീരനാകാൻ നാരായണ പെരുവണ്ണാൻ

Published

on

Share our post

കണ്ണൂർ: കുടിപ്പകയാൽ കുടകർ ഒളിച്ചിരുന്ന് ചതിയിലൂടെ അരിഞ്ഞുവീഴ്തപ്പെട്ട മന്ദപ്പനെന്ന യുവാവാണ് കതിവനൂർ വീരനെന്ന ദൈവക്കരുവായി പീഠവും പ്രതിഷ്ഠയും കോലരൂപവും നേടി ആരാധിക്കപ്പെടുന്നത്. പടയിൽ കുടകരെ മടക്കിയ പോരാളിയുടെ കോലം ധരിക്കുന്നവർക്ക് നല്ല മെയ് മഴക്കവും മനോബലവും കായബലവും അദ്ധ്വാനവും വേണം. എഴുപതാം വയസിൽ ഒരിക്കൽ കൂടി കതിവനൂർ വീരൻ കോലമണിയുകയാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഇ.പി. നാരായണ പെരുവണ്ണാൻ
കതിവന്നൂർ വീരൻ തെയ്യത്തിന്റെ ആദ്യസ്ഥാനമായി കരുതുന്ന മട്ടന്നൂരിനടുത്ത കൊടോളിപ്രം ആമേരി പള്ളിയറയിലാണ് ഇന്ന് പുലർച്ചെ നാരായണ പെരുവണ്ണാൻ കോലമണിയുന്നത്. ആമേരി പള്ളിയറയിൽ കതിവന്നൂർ വീരൻ കോലം കെട്ടിയാടിയ കനലാടിയാണ് നാരായണ പെരുവണ്ണാൻ. നാല് വയസ്സിൽ തുടങ്ങിയ തെയ്യാട്ടജീവിതത്തിലെ നേട്ടങ്ങൾ കണക്കാക്കിയാണ് രാജ്യം നാരായണപെരുവണ്ണാന് പദ്മശ്രീ സമ്മാനിച്ചത്. കതിവന്നൂർ വീരൻ തെയ്യം അവതരിപ്പിക്കുന്നതിൽ മികവ് കണക്കിലെടുത്ത് ജയരാജിന്റെ ‘കളിയാട്ടം’ സിനിമയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയൻ ദൈവം,​ തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങൾ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്.

യു.എ.ഇയിലെ അജ്മാനിൽ മാക്കപ്പോതി കെട്ടിയാടിയതിന്റെ പേരിൽ പെരുവണ്ണാന് ചില കാവധികാരികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൂർണമായ അനുഷ്ഠാനങ്ങളോടെയാണ് താനും സംഘവും മാക്കപ്പോതി തെയ്യം കെട്ടിയാടിയതെന്നാണ് പെരുവണ്ണാന്റെ വിശദീകരണം.വടക്കെ മലബാറിൽ നിന്നുള്ള ഭക്തരായ പ്രവാസികളാണ് അവിടെ കളിയാട്ടം സംഘടിപ്പിച്ചതെന്നും പണ്ടുകാലം തൊട്ടെ മാക്കപ്പോതിയെ കാവുകൾക്ക് പുറത്ത് വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി കെട്ടിയാടി വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതൊക്കെ അറിയാവുന്ന ചിലർ തെയ്യം കലകൾക്ക് അളവറ്റ സംഭാവനകൾ നല്കിയ ഒരു കോലധാരിക്ക് വിലക്കേർപ്പെടുത്തിയതിലെ നീതികേടും പൊതുവെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാർ തങ്ങളുടെ തെയ്യാട്ട ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നത്. എന്നാൽ, എഴുപതാം വയസിൽ ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകൾ മൂലം വർഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളിൽ ഈ വർഷം തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതിൽ കടുത്ത മാനോവിഷമമുണ്ട്.ഇ.പി. നാരായണ പെരുവണ്ണാൻ.


Share our post

Kannur

പാനൂർ മുളിയാത്തോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Published

on

Share our post

പാനൂർ: മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. അന്ന് സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബോംബ് കണ്ടെത്തിയ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്.


Share our post
Continue Reading

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!