Connect with us

Kannur

ഡിജിറ്റൽ ആസക്തിയെ മറികടക്കാൻ ‘ഡി ഡാഡ്’ എല്ലാ ജില്ലകളിലേക്കും

Published

on

Share our post

ആലത്തൂർ: കുട്ടികളിലും പതിനെട്ടു വയസ്സിൽത്താഴെയുള്ളവരിലും പ്രബലമായി കണ്ടുവരുന്ന ഡിജിറ്റൽ ആസക്തി ഇല്ലാതാക്കാൻ കേരള പോലീസിന്റെ ‘ഡി ഡാഡ്’ (ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ) എല്ലാ ജില്ലയിലേക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇത് നിലവിലുണ്ട്. മറ്റ്‌ ജില്ലകളിൽ ഉടൻ സജ്ജമാക്കുമെന്ന് സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റ് വ്യക്തമാക്കി. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്തി പ്രശ്‌നപരിഹാരം നേടാം. അതത് പോലീസ് സ്‌റ്റേഷനുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായം നൽകും.1,000 വിദ്യാലയങ്ങളിൽ ഡി ഡാഡ് ബോധവത്കരണം നടത്തും. സംഘടനകൾക്കും ഏജൻസികൾക്കും സൗജന്യ കൗൺസലിങ് സഹായവും ലഭ്യമാക്കും. സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്താൻ അധ്യാപകരുടെ സഹായവും തേടും.വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എ.എസ്.പി.മാർക്കാണ് ജില്ലകളിൽ ചുമതല. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുക.

പരിഹരിച്ചത് 1,400 കേസുകൾ

ഡി ഡാഡ് സംവിധാനം ആരംഭിച്ച ജില്ലകളിൽ ഒരുവർഷത്തിനിടെ 1,400 കേസുകൾ പരിഹരിക്കാനായി. കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റ് സന്ദർശിക്കൽ, സാമൂഹിക മാധ്യമങ്ങളിൽ അധിക സമയം ചെലവഴിക്കൽ, ഷോപ്പിങ് സൈറ്റുകളിൽ നിയന്ത്രണമില്ലാതെ പണം ചെലവഴിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവയിൽ കൂടുതലും.ആത്മഹത്യാ പ്രവണത, അമിതമായ കോപം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിവയ്ക്കും പദ്ധതി പരിഹാരംനൽകുന്നു. മനഃശാസ്ത്ര വിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റിലൂടെയാണ് കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ തോത് ആദ്യം കണ്ടെത്തുക. കുട്ടികൾ ഇതിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്നതുവരെ തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ തുടരും.

‘ചിരി’ ഹെൽപ്പ് ലൈൻ

കുട്ടികൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായാൽ ‘ചിരി’ ഹെൽപ്പ് ലൈനിലേക്ക് പരിഹാരത്തിന് വിളിക്കാം. കുട്ടികൾക്കും കൂട്ടുകാർക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതിലൂടെ സഹായം ലഭിക്കും. ഫോൺ: 9497900200.


Share our post

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡൻ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.

കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാൻഡ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.


Share our post
Continue Reading

Kannur

മാടായി കോളജിന് നാക് എ ഗ്രേഡ്; പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കും അംഗീകാരം

Published

on

Share our post

പഴയങ്ങാടി: ദേശീയ കോളജ് ഗുണ പരിശോധന കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് എ ഗ്രേഡ്.നാക് അക്രഡിറ്റേഷന്റെ രണ്ടാം തലത്തിലാണ് കോളജ് ഈ നേട്ടം കൈവരിക്കുന്നത്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങളിലുണ്ടായ മുന്നേറ്റം, അത്യാധുനിക സെമിനാർ ഹാൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ, കായിക ഇനങ്ങളിലെ ദേശീയ, സംസ്ഥാന തലങ്ങളിലെ മികച്ച അംഗീകാരങ്ങൾ, ക്യാംപസ് സൗഹൃദ ഇടങ്ങൾ എന്നിവ മൂല്യനിർണയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 6 ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് കോളജിലുള്ളത്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന കോളജിന്റെ പാരിസ്ഥിതിക സൗഹാർദപരമായ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യപാഠ്യേതര മികവുകൾ എന്നിവയ്ക്ക് സംഘത്തിന്റെ പ്രത്യേക പരാമർശം ഉണ്ടായതായി കോളജ് ഭരണസമിതി പ്രസിഡന്റ് എം.കെ.രാഘവൻ എംപി, പ്രിൻസിപ്പൽ എം.വി.ജോണി, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. കെ.രാജശ്രീ.എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kannur

ലേഡി ഡ്രോൺ പൈലറ്റ് @ 61

Published

on

Share our post

ചക്കരക്കൽ:പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കുമേൽ വളപ്രയോഗത്തിനും ജൈവ കീടനാശിനി പ്രയോഗത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് ഒരു സാധാരണ കാഴ്‌ചയാണിന്ന്‌. എന്നാൽ ഡ്രോൺ പറത്തുന്നത്‌ അറുപത്തിയൊന്നുകാരിയാകുമ്പോൾ അത്‌ അസാധാരണമാകും. തലമുണ്ട ജനശക്തി റോഡിലെ വത്സാലയത്തിൽ എം.സി ഗീതയാണ്‌ ഡ്രോൺ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ വനിത. മുണ്ടേരി സി.ഡി.എസിന് കീഴിൽ കുടുംബശ്രീ മുഖേനയാണ് മികച്ച നെൽ കർഷകയായ ഗീത ഡ്രോൺ പൈലറ്റ്‌ ലൈസൻസിനായി അപേക്ഷിച്ചത്. പ്രാഥമിക പരിശോധനകൾക്കുശേഷം എഫ്എ.സി.ടി പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർ സ്പേസിൽ രണ്ടാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ലൈസൻസ്‌ നേടി. ആഴ്ചകൾക്കുള്ളിൽത്തന്നെ കുടുംബശ്രീ മുഖേന 10 ലക്ഷം രൂപ വിലവരുന്ന ഡ്രോണും ലഭിച്ചു. കൃഷിഭവൻ മുഖേനയാണ് ഓർഡറുകൾ ലഭിക്കുന്നത്. ഒരേക്കർ നെൽപ്പാടത്ത് ജൈവ കീടനാശിനി തളിക്കാൻ 10 മിനിറ്റ്‌ മതി. 800 രൂപയാണ് ഫീസ്‌. മലയോര മേഖലയിൽനിന്നും ഓർഡറുകൾ ലഭിക്കുന്നു. പ്രോത്സാഹനവുമായി ഭർത്താവ് വത്സലനും മകൻ വിജിത്തും ഒപ്പമുണ്ട്‌.


Share our post
Continue Reading

Trending

error: Content is protected !!