Kannur
വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്

കണ്ണൂർ: ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമാണ് ജനാധിപത്യസംവിധാനത്തിൽ ഏതു സ്ഥാപനത്തെയും ജനകീയമാക്കുന്നത്. ഇൗ കാഴ്ചപ്പാടിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ല പഞ്ചായത്ത് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വേറിട്ട നേട്ടങ്ങൾ കൊയ്ത് തലയുയർത്തിയാണ് ജില്ല പഞ്ചായത്തിെൻറ നിൽപ്. ജനങ്ങളെ മുന്നിൽകണ്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്തിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയത്.1995ലാണ് ജില്ല പഞ്ചായത്ത് നിലവിൽവന്നത്. അതിനുമുമ്പ് ജില്ല കൗൺസിലായിരുന്നു. ജില്ല പഞ്ചായത്തിന് 24 ഡിവിഷനുണ്ട്. ജില്ല പഞ്ചായത്ത് ഭരണം എക്കാലത്തും എൽ.ഡി.എഫിനൊപ്പമായിരുന്നു. പി.കെ. ശ്രീമതി ടീച്ചറായിരുന്നു ആദ്യ പ്രസിഡൻറ്. നിലവിൽ സി.പി.എമ്മിലെ കെ.വി. സുമേഷ് പ്രസിഡൻറും പി.പി. ദിവ്യ വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിനെ നയിക്കുന്നത്.ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതിനിർവഹണത്തിനാണ് ജില്ല പഞ്ചായത്ത് പ്രാമുഖ്യം നൽകിയത്. നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകൾക്ക് ഉൗന്നൽ നൽകിയായിരുന്നു ജില്ല പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപംനൽകിയിരുന്നത്. തരിശുരഹിത കൈപ്പാട്, കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ, സമ്പൂർണ നെൽകൃഷി ജില്ല, തേൻ ജില്ല, അക്വാ ഗ്രീൻ മാർട്ട്, ഫാം റസ്റ്റ് ഹൗസ് സൗന്ദര്യവത്കരണം, വിത്തുപത്തായം, അഴുക്കിൽനിന്ന് അഴകിലേക്ക്, വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സർക്കാർ സ്കൂളുകളുടെ ഉൗർജ സ്വയംപര്യാപ്തത, ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, ജില്ല ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും സീതാലയം സ്ത്രീസൗഹൃദ കേന്ദ്രം, ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക പദ്ധതി, അമ്മമാർക്കൊരിടം, മുലയൂട്ടൽ കേന്ദ്രം, ഷീ െനെറ്റ് ഹോം, പട്ടികവർഗവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കൽ, കോവിഡ് പ്രതിരോധം, പ്രളയദുരിതാശ്വാസം തുടങ്ങി ജില്ല പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ ജില്ലയുടെ വികസനത്തിന് കുതിപ്പേകി.ബി.പി.എൽ കുടുംബത്തിൽപെട്ട 400 യുവതികൾക്ക് ആധുനിക ഗാർമെൻറ് മെഷിനറിയിൽ പരിശീലനം നൽകി. ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ 10 വനിത സംരംഭക യൂനിറ്റുകൾ തുടങ്ങി. ജില്ലയിൽ സമ്പൂർണ ഭവനപദ്ധതിക്കായി െഎ.എ.വൈ, പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളിൽ 7017 വീടുകൾക്കായി 20 കോടി രൂപ ചെലവഴിച്ചു.തദ്ദേശ സ്ഥാപനങ്ങളിൽ കേരളത്തിൽ ആദ്യമായി ട്രാൻജെൻഡേഴ്സിനായി പദ്ധതി, പദവി, പഠനവിവരശേഖരണം, ശിൽപശാല, കുടുംബശ്രീ യൂനിറ്റ് രൂപവത്കരണം, ട്രാൻസ്ജെൻഡേഴ്സ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.
സ്കൂളുകളിൽ സ്ത്രീസൗഹൃദ വിശ്രമമുറികൾ നടപ്പാക്കി. 48 വിദ്യാലയങ്ങൾ ഉൾപ്പെടെ 52 ഷീ ഫ്രൻഡ്ലി ഇ-ടോയ്ലറ്റ്, ഘടക സ്ഥാപനങ്ങളിലും സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പെൻസർ, ഇൻസിനേറ്റർ, കുറുമാത്തൂരിൽ കുടുംബശ്രീ ട്രെയിനിങ് സെൻറർ തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക ശ്മശാനങ്ങളുടെ നിർമാണത്തിന് പഞ്ചായത്തുകൾക്ക് 2.16 കോടി നൽകി.ആറളം നവജീവൻ കോളനിയിലുള്ള 24 വീടുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 49 ലക്ഷം നൽകി. യാത്രചെയ്യുന്ന സ്ത്രീകൾക്ക് മുലയൂട്ടുന്നതിന് 30 പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ജില്ല പഞ്ചായത്ത് വികസനകേന്ദ്രത്തിലാണ് താൽക്കാലിക താമസത്തിന് ഷീ നൈറ്റ് ഹോം തുടങ്ങിയത്.
180 കോടി ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് റോഡുകളും ഗ്രാമീണ റോഡുകളും നവീകരിച്ചത്. 1100 കിലോമീറ്റർ റോഡുകളാണ് പുതുക്കിയത്. ജില്ലയിലെ മുഴുവൻ റോഡുകെളയും ബന്ധിപ്പിച്ച് റോഡ് കണക്ടിവിറ്റി മാപ് തയാറാക്കി. ജില്ല ആശുപത്രിയുടെ സമഗ്ര വികസനത്തിന് 56 കോടിയുടെ മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം കിട്ടി. സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ജില്ല ആശുപത്രിയെ മാറ്റുന്നതിെൻറ ഭാഗമായി വിവിധ വിഭാഗങ്ങൾ തുടങ്ങി.ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹജ്യോതി കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി വലിയ സഹായവും സേവനവുമാണ് നൽകുന്നത്.
കാർഷിക മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് അഞ്ചുവർഷത്തിനിടയിൽ ജില്ലയിൽ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോവിഡാനന്തര കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമങ്ങൾക്കൊപ്പം ജില്ല പഞ്ചായത്തും കൈകോർത്തു. എട്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.ഒന്നാംവിള കൃഷിയിൽ 1000 ഹെക്ടർ വയലുകളിലാണ് പുതുതായി നെൽകൃഷി ചെയ്തത്. അതത് പ്രദേശങ്ങളിൽ അനുയോജ്യമായതും ആവശ്യമുള്ളതുമായ കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകളുമായി സഹകരിച്ച് തുടങ്ങിയ കാർഷിക സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധേയമായി. 48 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കി. പദ്ധതിനടത്തിപ്പിലൂടെ കർഷകർക്ക് 20 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നാണ് കണക്ക്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ:പരീക്ഷാ ടൈം ടേബിൾ
23-04-2025 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
07-05-2025നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്ഞാപനം
സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക് (SDE 2011-2019 അഡ്മിഷൻ മേഴ്സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kannur
കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.
കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.
107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി
ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.
കാർഷിക സാക്ഷരതാ യജ്ഞം
അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി
സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം
ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം
ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.
Kannur
കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.
റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.
ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി
ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.
വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം
2023 -106
2024 – 220
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.
ആദ്യം ജയിൽ പിന്നെ നാട് കടത്തൽ
പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.
സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്