Kerala
വടകരക്കാരുടെ മുന്നറിയിപ്പ്; കഞ്ചാവടിച്ചാല്‍ അടി കിട്ടും, നല്ലയടി

ഒരു പ്രദേശമാകെ സദാസമയവും ഉണര്‍ന്നിരിക്കുകയാണ്. കണ്ണിലെണ്ണയൊഴിച്ച് നാടിനെ കാക്കാന്‍.യുവതലമുറയുടെ ജീവന്‍ രക്ഷിക്കാന്‍.നാട്ടില്‍ സമാധനം നിലനില്‍ക്കുന്നതു കാണാന്‍. അടികൊടുത്തും കേസെടുപ്പിച്ചും മയക്കുമരുന്നു സംഘത്തെ തളയ്ക്കാന്‍ നാടാകെ ഒറ്റ മനസില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു, വടകര മുനിസിപ്പാലിറ്റിയിലെ ഏഴ് വാര്‍ഡുകള്‍ അടങ്ങുന്ന പ്രദേശത്ത്.മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കേരളത്തിനു മാതൃകയാകുകയാണ് ഇവിടം. വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് രൂപംകൊണ്ട ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാനമൊന്നാകെ കൈയടിക്കുകയാണ്.താഴെ അങ്ങാടിയിലെ ഒരു വിവാഹവീട്ടില്‍ 2023 ഡിസംബറില്‍ നടന്ന ചെറിയൊരു ഗാനമേളയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് മയക്കുമരുന്നെതിനെതിരായ കൂട്ടായ്മയുടെ പിറവിക്ക് വഴിവച്ചത്. ഡാന്‍സും പാട്ടും അരോചകമായിത്തീര്‍ന്നപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ കല്യാണവീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ചെറുപ്പക്കാര്‍ വഴങ്ങിയില്ല. അര്‍ധരാത്രിയിലും തുടര്‍ന്ന പരിപാടി അവസാനിച്ചത് അടിപിടിയിലാണ്.
നാട്ടുകാര്‍ ഇതിന്‍റെ അടിസ്ഥാന കാരണം തേടിച്ചെന്നപ്പോഴാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നിന്‍റെ സ്വാധീനം വെളിപ്പെട്ടത്. തെരുവുകളില്‍ ഏറ്റുമുട്ടുന്ന മയക്കുമരുന്നു സംഘങ്ങള്‍ ജനങ്ങളുടെ സ്വൈരജീവതത്തിനുതന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാക്കി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ മച്ചിങ്ങലകത്ത് ഫൈസലിന്‍റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഹക്കിമിന്‍റെയും നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ജനകീയ ഇടപെടലിലൂടെ മയക്കുമരുന്നു ലോബിയെ ഒരു വര്‍ഷംകൊണ്ട് പൂര്‍ണമായും തളയ്ക്കാന്‍ ഈ കമ്മിറ്റിക്ക് കഴിഞ്ഞു.
കായികമായി നേരിട്ടും കൈയോടെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടി പോലീസിനു കൈമാറിയും ബോധവത്കരണം നടത്തിയുമാണ് പ്രശംസനീയമായ നേട്ടം കൈവരിക്കാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞത്.മുപ്പതംഗ ചെറുപ്പക്കാരുടെ സംഘമാണ് കൂട്ടായ്മയുടെ കരുത്ത്. ഒരു സ്ഥലത്ത് മിന്നല്‍ വേഗത്തില്‍ ഒത്തുചേര്‍ന്ന് മൂന്നോ നാലോ സംഘങ്ങളായി പിരിഞ്ഞ് മയക്കുമരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി. ചെറുത്തുനില്‍ക്കുന്നവരെ കൈകാര്യം ചെയ്യും.
ഇല്ലെങ്കില്‍ പോലീസിനു കൈമാറും. എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ ഒരു ഉത്തരേന്ത്യക്കാരനടക്കം മൂന്നുപേര്‍ ഇപ്പോള്‍ ജയിലിലാണ്.സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ സംഘം ചോദ്യം ചെയ്യും. വിശദീകരണം സത്യമാണെന്നു കണ്ടാല്‍ വീട്ടില്‍ പോകാന്‍ ഉപദേശിക്കും. അല്ലാത്തവരെ പിടികൂടും. ഇത്തരത്തില്‍ നിരവധി പേരെ പിടികൂടി പോലീസിനു കൈമാറിയിട്ടുണ്ട്.തടഞ്ഞുവച്ചു ചോദ്യം ചെയ്തതിനും മറ്റുമായി മയക്കുമരുന്ന് വിരുദ്ധ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്. നാട്ടുകാരുടെ ഉദ്യമത്തിനു പോലീസിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും പൂര്‍ണ പിന്തണ ലഭിച്ചതായി കണ്‍വീനര്‍ എം. ഫൈസലും ചെയര്‍മാന്‍ പി.എസ്. ഹക്കിമും പറഞ്ഞു.
നാട്ടുകാര്‍ ഒത്തൊരുമിച്ചാല്‍ മയക്കുമരുന്നു സംഘങ്ങളെ ഇല്ലതാക്കാന്‍ കഴിയുമെന്ന് അവര്‍ അടിവരയിടുന്നു.സംസ്ഥാനത്ത് എല്ലായിടത്തും നാട്ടുകാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്താല്‍ യുവതലമുറയുടെ ഭാവി സംരക്ഷിക്കാന്‍ കഴിയും. ജനകീയ ഇടപെടലിലൂടെ മാത്രമേ മയക്കുമരുന്നു സംഘങ്ങളെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് അവര്‍ തറപ്പിച്ചുപറയുന്നു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്