Kerala
വടകരക്കാരുടെ മുന്നറിയിപ്പ്; കഞ്ചാവടിച്ചാല്‍ അടി കിട്ടും, നല്ലയടി

ഒരു പ്രദേശമാകെ സദാസമയവും ഉണര്‍ന്നിരിക്കുകയാണ്. കണ്ണിലെണ്ണയൊഴിച്ച് നാടിനെ കാക്കാന്‍.യുവതലമുറയുടെ ജീവന് രക്ഷിക്കാന്‍.നാട്ടില്‍ സമാധനം നിലനില്ക്കുന്നതു കാണാന്‍. അടികൊടുത്തും കേസെടുപ്പിച്ചും മയക്കുമരുന്നു സംഘത്തെ തളയ്ക്കാന്‍ നാടാകെ ഒറ്റ മനസില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു, വടകര മുനിസിപ്പാലിറ്റിയിലെ ഏഴ് വാര്‍ഡുകള്‍ അടങ്ങുന്ന പ്രദേശത്ത്.മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കേരളത്തിനു മാതൃകയാകുകയാണ് ഇവിടം. വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് രൂപംകൊണ്ട ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാനമൊന്നാകെ കൈയടിക്കുകയാണ്.താഴെ അങ്ങാടിയിലെ ഒരു വിവാഹവീട്ടില്‍ 2023 ഡിസംബറില്‍ നടന്ന ചെറിയൊരു ഗാനമേളയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് മയക്കുമരുന്നെതിനെതിരായ കൂട്ടായ്മയുടെ പിറവിക്ക് വഴിവച്ചത്. ഡാന്‍സും പാട്ടും അരോചകമായിത്തീര്ന്നപ്പോള് നിര്‍ത്തിവയ്ക്കാന്‍ കല്യാണവീട്ടുകാര് ആവശ്യപ്പെട്ടിട്ടും ചെറുപ്പക്കാര്‍ വഴങ്ങിയില്ല. അര്‍ധരാത്രിയിലും തുടര്‍ന്ന പരിപാടി അവസാനിച്ചത് അടിപിടിയിലാണ്.
നാട്ടുകാര്‍ ഇതിന്റെ അടിസ്ഥാന കാരണം തേടിച്ചെന്നപ്പോഴാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നിന്റെ സ്വാധീനം വെളിപ്പെട്ടത്. തെരുവുകളില്‍ ഏറ്റുമുട്ടുന്ന മയക്കുമരുന്നു സംഘങ്ങള്‍ ജനങ്ങളുടെ സ്വൈരജീവതത്തിനുതന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാക്കി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ മച്ചിങ്ങലകത്ത് ഫൈസലിന്റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഹക്കിമിന്റെയും നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കൂട്ടായ്മയ്ക്ക് രൂപംനല്കി. ജനകീയ ഇടപെടലിലൂടെ മയക്കുമരുന്നു ലോബിയെ ഒരു വര്‍ഷംകൊണ്ട് പൂര്‍ണമായും തളയ്ക്കാന്‍ ഈ കമ്മിറ്റിക്ക് കഴിഞ്ഞു.
കായികമായി നേരിട്ടും കൈയോടെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടി പോലീസിനു കൈമാറിയും ബോധവത്കരണം നടത്തിയുമാണ് പ്രശംസനീയമായ നേട്ടം കൈവരിക്കാന്‍ കൂട്ടായ്മയ്ക്കു കഴിഞ്ഞത്.മുപ്പതംഗ ചെറുപ്പക്കാരുടെ സംഘമാണ് കൂട്ടായ്മയുടെ കരുത്ത്. ഒരു സ്ഥലത്ത് മിന്നല്‍ വേഗത്തില്‍ ഒത്തുചേര്‍ന്ന് മൂന്നോ നാലോ സംഘങ്ങളായി പിരിഞ്ഞ് മയക്കുമരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി. ചെറുത്തുനില്ക്കുന്നവരെ കൈകാര്യം ചെയ്യും.
ഇല്ലെങ്കില്‍ പോലീസിനു കൈമാറും. എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ ഒരു ഉത്തരേന്ത്യക്കാരനടക്കം മൂന്നുപേര്‍ ഇപ്പോള്‍ ജയിലിലാണ്.സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ സംഘം ചോദ്യം ചെയ്യും. വിശദീകരണം സത്യമാണെന്നു കണ്ടാല്‍ വീട്ടില്‍ പോകാന്‍ ഉപദേശിക്കും. അല്ലാത്തവരെ പിടികൂടും. ഇത്തരത്തില്‍ നിരവധി പേരെ പിടികൂടി പോലീസിനു കൈമാറിയിട്ടുണ്ട്.തടഞ്ഞുവച്ചു ചോദ്യം ചെയ്തതിനും മറ്റുമായി മയക്കുമരുന്ന് വിരുദ്ധ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്. നാട്ടുകാരുടെ ഉദ്യമത്തിനു പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും പൂര്‍ണ പിന്തണ ലഭിച്ചതായി കണ്‍വീനര്‍ എം. ഫൈസലും ചെയര്മാന് പി.എസ്. ഹക്കിമും പറഞ്ഞു.
നാട്ടുകാര്‍ ഒത്തൊരുമിച്ചാല്‍ മയക്കുമരുന്നു സംഘങ്ങളെ ഇല്ലതാക്കാന്‍ കഴിയുമെന്ന് അവര്‍ അടിവരയിടുന്നു.സംസ്ഥാനത്ത് എല്ലായിടത്തും നാട്ടുകാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ കൂട്ടായ്മകള്‍ വളര്‍ത്തിയെടുത്താല്‍ യുവതലമുറയുടെ ഭാവി സംരക്ഷിക്കാന്‍ കഴിയും. ജനകീയ ഇടപെടലിലൂടെ മാത്രമേ മയക്കുമരുന്നു സംഘങ്ങളെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് അവര്‍ തറപ്പിച്ചുപറയുന്നു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്